ബ്രിട്ടനിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  ബ്രിട്ടനിലെ ഗ്ലോസ്റ്റിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കൽ സ്വദേശി ബിൻസ് രാജൻ, കൊല്ലം സ്വദേശിനി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. അർച്ചനയുടെ ഭർത്താവ് നിർമൽ രമേശിനും ബിൻസിന്റെ ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകനും അപകടത്തിൽ പരിക്കേറ്റു. കൂട്ടുകാരായ ബിൻസും നിർമലും കുടുംബസമേതം ഓക്സ്ഫഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായായിരുന്നു. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read More

അബൂദാബി ഇരട്ട സ്‌ഫോടനം: കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ഇന്ത്യക്കാർ; ആറ് പേർക്ക് പരുക്ക്

അബൂദാബിയിൽ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആറ് പേർക്ക് പരുക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബൂദാബി വിമാനത്താവളത്തിലുമാണ് സ്‌ഫോടനങ്ങൾ നടന്നത് മുസഫ സ്‌ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. ഡ്രോൺ ആക്രമണമാണെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറയുന്നു അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം…

Read More

അബൂദാബിയിൽ വിമാനത്താവളം അടക്കം രണ്ടിടങ്ങളിൽ സ്‌ഫോടനം; എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു

അബൂദാബിയിൽ രണ്ടിടങ്ങളിലായി സ്‌ഫോടനം. അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചു. അബൂദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഡ്രോൺ ആക്രമണമെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതികൾ ഏറ്റെടുത്തു ആളപായമോ മറ്റ് നാശനഷ്ടങ്ങളെ കുറിച്ചോ ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല. അഡ്‌നോകിന്റെ സംഭരണ ശാലക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. അബൂബാദി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലാണ് മറ്റൊരു സ്‌ഫോടനം നടന്നത്. ഇതും ഡ്രോൺ ആക്രമണമാണെന്ന് വ്യക്തമായിട്ടുണ്ട്.

Read More

ഒമിക്രോൺ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങൾ

  ഒമിക്രോണ്‍ ലോകത്ത് വളരെയധികം വെല്ലുവിളി ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞ അവസ്ഥയില്‍ ആശ്വസിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമിക്രോണ്‍ എന്ന കേസ് കണ്ടെത്തിയത്. 2021 നവംബറില്‍ ആണ് ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗമാണ് ഇത് ലോകത്തിന്റെ പല കോണിലേക്കും എത്തിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മുന്‍പെങ്ങും ഇല്ലാത്തത് പോലെയാണ് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. നിരവധി കാരണങ്ങളാണ് ഒമിക്രോണ്‍ പടരുന്നതിന് പിന്നിലായി ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസിനുണ്ടായ പുതിയ വ്യതിയാനങ്ങള്‍ ആണ് മനുഷ്യശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് വൈറസിനെ…

Read More

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ ജക്കാർത്തയിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി റിപ്പോർട്ടുണ്ട്. ദ്വീപിന്‍റെ തെക്ക് പടിഞ്ഞാറ് മാറി 37 കിലോമീറ്റർ (23 മൈൽ) ആഴത്തിലായരിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല, ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെടുകയും കെട്ടിടങ്ങൾ കുലുങ്ങുകയും ചെയ്തതായി എഫ്പി റിപ്പോർട്ട് ചെയ്തു. ജക്കാർത്തയിൽ ആളുകളെ കെട്ടിടങ്ങളിൽനിന്നും ഒഴിപ്പിച്ചു. നൂറുകണക്കിന് ആളുകളാണ് പരിഭ്രാന്തരായി വീടുകളിൽനിന്നും മറ്റും…

Read More

ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്നതോടെ കനേഡിയന്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം

  കനേഡിയന്‍ ആശുപത്രികളില്‍ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്നത് മൂലം നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുകയാണ്. ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര പരിശീലനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് നഴ്‌സുമാര്‍ സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. അവസരം നല്‍കിയാല്‍ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റത്തിലെ സമ്മര്‍ദം കുറയ്ക്കാന്‍ തയ്യാറാണെന്ന് ഇവര്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നഴ്‌സായി ജോലി ചെയ്ത് പരിചയസമ്പത്തുണ്ടായിട്ടും കാനഡയിലെ ദൈര്‍ഘ്യമേറിയ സര്‍ട്ടിഫിക്കേശന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ നിരവധി നഴ്‌സുമാരാണ് ആരോഗ്യ മേഖലയ്ക്ക് പുറത്ത് നില്‍ക്കുന്നത്. അതേസമയം ഒന്റാരിയോയിലെ ചില അന്താരാഷ്ട്ര പരിശീലനം നേടിയ നഴ്‌സുമാര്‍ക്ക് കോവിഡ് സന്തോഷവാര്‍ത്ത നല്‍കുകയാണ്. ഇത്തരത്തിലുള്ള…

Read More

വരുന്നു ബജറ്റ് വാക്സിന്‍; ചരിത്രം തിരുത്തുമോ കൊബെവാക്‌സ്‌

  കോവിഡ് വാക്‌സിന്‍ എടുത്തവരും അല്ലാത്തവരും ഇപ്പോഴും ഭയത്തിന്റെയും ഉത്കണ്ഠയുടെയും നിഴലിലാണ് ജീവിക്കുന്നത്. വാക്‌സിന്‍ എടുത്തവരില്‍ പോലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതാണ് ഇതിന് കാരണം. വാക്‌സിന്‍ എടുത്തവര്‍ പോലും കോവിഡില്‍ നിന്ന് പൂര്‍ണ്ണമായും സുരക്ഷിതരായിട്ടില്ല. എങ്കിലും വൈറസിന്റെ സാന്നിധ്യവും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുക്കുമ്പോള്‍ വാക്‌സിനാണ് ഏക രക്ഷാമാര്‍ഗം. കോവിഡ് -19 നെതിരെയുള്ള മിക്ക വാക്‌സിനുകളും വികസിത രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. വാക്‌സിന്‍ സമത്വം ഉറപ്പാക്കുന്നതിലൂടെ കോവിഡ്-19 ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. എല്ലാവരിലേക്കും വാക്‌സിന്‍ എത്തക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം….

Read More

എലിസബത്ത് രാജ്ഞി അധികാരത്തിലേറിയിട്ട് 70 വര്‍ഷം; പുഡ്ഡിങ് മത്സരം പ്രഖ്യാപിച്ച് ബക്കിങ്ഹാം കൊട്ടാരം-വന്‍ ആഘോഷപരിപാടികള്‍

ബ്രിട്ടന്റെ എലിസബത്ത് രാജഞി അധികാരത്തിലേറിയിട്ട് എഴുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ബക്കിങ്ഹാം കൊട്ടാരത്തില്‍ ആഘേഷിക്കാനാണ് തീരുമാനം. വാര്‍ഷികത്തോടനുബന്ധിച്ച് പുഡ്ഡിംഗ് മത്സരങ്ങള്‍, സൈനിക പരേഡുകള്‍,പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ബക്കിംങ്ഹാം കൊട്ടാരം അറിയിച്ചു. 95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി 6ന് 70 വര്‍ഷം തികയും. ഇതൊടെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമായിരിക്കും. ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നാല് ദിവസത്തെ പരിപാടികളായിരിക്കും…

Read More

ന്യൂയോർക്കിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; 19 പേർ മരിച്ചു

ന്യൂയോർക്കിൽ ബഹുനില അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ 19 പേർ മരിച്ചു. ഇവരിൽ 9 പേർ കുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. 63 പേർക്ക് പൊള്ളലേറ്റതായാണ് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചത്. അമേരിക്കൻ സമയം ഞായറാഴ്ച രാവിലെയാണ് അപകടം. ഈസ്റ്റ് 181 സ്ട്രീറ്റിലെ 19 സ്റ്റോറി ബിൽഡിംഗ് എന്ന കെട്ടിടത്തിലെ രണ്ടും മൂന്നും നിലകളിലായിരുന്നു തീപിടിത്തം. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

Read More

ബ്രസീലിലെ വെള്ളച്ചാട്ടത്തിന് സമീപം ബോട്ടിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞുവീണു; ഏഴ് മരണം

  ബ്രസീലിലെ വെള്ളച്ചാട്ടത്തിന് സമീപം കൂറ്റൻ പാറ ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു. സുൽ മിനാസ് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം. മിനാസ് ഗൈറസിലെ കാപിറ്റോലിയോ കന്യോണിലാണ് സംഭവം. തടാകത്തിൽ ബോട്ട് സഞ്ചാരം നടത്തുന്നവർക്ക് മുകളിലേക്ക് പാറ അടർന്നുവീഴുകയായിരുന്നു. രണ്ട് ബോട്ടുകൾ പൂർണമായും തകർന്നു. ഏഴ് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ഒമ്പത് പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു.

Read More