Headlines

ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങണമെന്ന് മാക്രോൺ; റഷ്യൻ കപ്പൽ ഫ്രഞ്ച് നാവികസേന തടഞ്ഞു

  യുക്രൈനിൽ യുദ്ധം തുടരവെ ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രതിസന്ധി ഘട്ടം തുടരുകയാണ്. യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും മാക്രോൺ പറഞ്ഞു. റഷ്യ-യുക്രൈൻ സംഘർഷം ഒഴിവാക്കാനായി മക്രോൺ നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു അതേസമയം സഖ്യരാജ്യങ്ങളിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ എത്താൻ തുടങ്ങിയെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചു. യുദ്ധവിരുദ്ധ സഖ്യം പ്രവർത്തിച്ചു തുടങ്ങി. ചെറുത്തുനിൽപ്പിന് കൂടുതൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും സെലൻസ്‌കി അറിയിച്ചു ഇതിനിടെ റഷ്യയുടെ ചരക്ക് കപ്പൽ ഫ്രഞ്ച്…

Read More

എംബസി നിർദേശം വിശ്വസിച്ച് പോളണ്ട് അതിർത്തിയിലെത്തി; 277 മലയാളി വിദ്യാർഥികൾ കുടുങ്ങി

യുക്രൈനിൽ നിന്നും രക്ഷപ്പെടാനായി പോളണ്ട് അതിർത്തിയിലെത്തിയ മലയാളി വിദ്യാർഥികൾ കുടുങ്ങി. എംബസിയുടെ നിർദേശപ്രകാരമാണ് അതിർത്തിയിൽ എത്തിയതെന്നും എന്നാൽ ഇവിടെ ഉദ്യോഗസ്ഥർ ആരും ഇല്ലെന്നും വിദ്യാർഥികൾ പറയുന്നു. 277 വിദ്യാർഥികളാണ് പോളണ്ടിലുള്ളത്. പോളണ്ട് അതിർത്തിവരെ എത്തിയാൽ എല്ലാ സഹായവും ഉണ്ടാകുമെന്നായിരുന്നു എംബസി പറഞ്ഞത്. ഇത് വിശ്വസിച്ചാണ് ഇവിടേക്ക് എത്തിയതെന്നും വിദ്യാർഥികൾ പറയുന്നു. മൈനസ് ആറ് ഡിഗ്രി കൊടും തണുപ്പിനെയും പ്രതിരോധിച്ചാണ് കിലോമീറ്ററുകളോളം നടന്ന് ഇവർ അതിർത്തിയിൽ എത്തിയത് പെൺകുട്ടികളടക്കം സംഘത്തിലുണ്ട്. കൈവശം രണ്ട് ദിവസത്തേക്കുള്ള ലഘുഭക്ഷണവും വെള്ളവും മാത്രമേയുള്ളൂവെന്നും…

Read More

പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യൻ മിസൈലാക്രമണം; കീവിൽ സ്‌ഫോടന പരമ്പര

യുക്രൈൻ തലസ്ഥാനമായ കീവിലെ പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യയുടെ മിസൈലാക്രമണം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച കണക്കുകൾ വന്നിട്ടില്ല. ബഹുനില കെട്ടിടത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ അഞ്ച് നിലകളെങ്കിലും തകർന്നതായി കീവ് മേയർ ട്വീറ്റ് ചെയ്തു ആക്രമണത്തിന് ഇരയായ കെട്ടിടത്തിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വിവിധ ദിശകളിൽ നിന്നാണ് കീവിലേക്ക് റഷ്യൻ സേന ആക്രമണം നടത്തുന്നത്. കീവിനെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. റഷ്യയെ ഒറ്റപ്പെടുത്തണമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടു….

Read More

കൊടും തണുപ്പ്, അതിർത്തിയിലേക്ക് വാഹനസൗകര്യമില്ല; യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർ ദുരിതത്തിൽ

  യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യം എത്തിക്കൊണ്ടിരിക്കെ രക്ഷപ്പെടാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന് മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ. 18,000ത്തോളം ഇന്ത്യക്കാർ യുക്രൈന്റെ വിവിധ നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ നടത്തുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. അയൽ രാജ്യങ്ങളായ ഹംഗറി, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി ഇവരെ ഒഴിപ്പിക്കാനാണ് നീക്കം. പക്ഷേ കീവിലും മറ്റും കുടുങ്ങിയ വിദ്യാർഥികൾക്ക് അതിർത്തിയിലേക്ക് എത്താൻ വാഹന സൗകര്യമടക്കം ലഭിക്കുന്നില്ല. മണിക്കൂറുകളോളം കിലോമീറ്ററുകൾ നടന്നുതാണ്ടിയാണ് പലരും അതിർത്തിയിലേക്ക്…

Read More

ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ അതിർത്തിയിലേക്ക് എത്തരുത്; ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി എംബസി

  യുക്രൈനിൽ യുദ്ധം തുടരവെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്ക് നിർദേശവുമായി എംബസി. ഉദ്യോഗസ്ഥരുടെ നിർദേശം കൂടാതെ അതിർത്തികളിലേക്ക് നീങ്ങരുത്. യുക്രൈൻ അതിർത്തികളിൽ സാഹചര്യം മോശമാകുകയാണ്. അതിർത്തി വഴി പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ പൗരൻമാർ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ അത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മതിയായ ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കുന്നുണ്ടെങ്കിൽ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇപ്പോൾ അതിർത്തിയിലേക്ക് കടക്കാതിരിക്കുന്നതാകും സുരക്ഷിതം. നിർദേശം ലഭിക്കുന്നത് വരെ കിഴക്കൻ മേഖലയിൽ…

Read More

ഈ രാത്രി പിടിച്ചുനിൽക്കാനാണ് ശ്രമം, രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്നു: യുക്രൈൻ പ്രസിഡന്റ്

  യുക്രൈന്റെ ഭാവി തീരുമാനിക്കപ്പെടുകയാണെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. തങ്ങളുടെ പ്രതിരോധം മറികടക്കാൻ എല്ലാതരത്തിലും ശത്രുക്കൾ ശ്രമിക്കുമെന്നും ഈ രാത്രി പിടിച്ചുനിൽക്കാനാണ് ശ്രമമെന്നും സെലൻസ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തുപറഞ്ഞു. രാത്രിയിൽ അവർ ആക്രമണം നടത്തും. ചെർണീവ്, സുമി, ഖർകീവ്, ഡോൺബാസ്, തെക്കൻ യുക്രൈൻ എല്ലാം അവർ ആക്രമിക്കും. കീവിലേക്കാണ് അവരുടെ ശ്രദ്ധ. ബെലാറസ് വഴിയാണ് കീവ് ആക്രമിക്കാൻ റഷ്യ എത്തുന്നതെന്നും സെലൻസ്‌കി പറഞ്ഞു കീവിൽ റഷ്യ ആക്രമണം ശക്തമാക്കി. കീവിലെ വൈദ്യുത നിലയത്തിന് സമീപം റഷ്യ സ്ഫോടനം…

Read More

120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജം; റഷ്യയെ ഭീഷണിപ്പെടുത്തി നാറ്റോ

  യുക്രൈനിലെ സൈനിക നടപടി റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് നാറ്റോ. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തിരിക്കുകയാണെന്നും ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നൽകി 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ സ്‌റ്റോൾട്ടൻ ബർഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടുമെന്നും കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്. കീവിൽ അതിരൂക്ഷമായ യുദ്ധം മൂന്നാം ദിവസം തുടരുകയാണ്. കീവ്…

Read More

സൈനിക പിൻമാറ്റം ആവശ്യപ്പെട്ട പ്രമേയം റഷ്യ വീറ്റോ ചെയ്തു; വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ

  യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ട് യു എൻ രക്ഷാസമിതിയിൽ പ്രമേയം. അതേസമയം പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പൊതുസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു ചേരിചേരാ നയമാണ് ഇന്ത്യ സ്വീകരിച്ചത്. യുക്രൈൻ-റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ചൈന റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ചൈന…

Read More

സർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ

  ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിൽ കത്തിനിൽക്കുന്ന അവസരമാണല്ലോ ഇപ്പോൾ. ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക പോലും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതല്ലാതെ, റഷ്യയെ നേരിടാൻ മടിച്ചു നിൽക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം, റഷ്യയുടെ ആയുധ ശക്തി തന്നെയാണ്. അക്കൂട്ടത്തിലെ രാജാവാണ് സാർ ചക്രവർത്തിയുടെ പേരിലറിയപ്പെടുന്ന ബോംബുകളുടെ ചക്രവർത്തിയായ സാർ ബോംബ്. ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോന്യൂക്ലിയർ ബോംബുകളാണ് മനുഷ്യരാശി ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിസ്ഫോടന ഉപകരണങ്ങൾ. സാധാരണ ആണവ ശൃംഖലാ പ്രതിപ്രവർത്തനം…

Read More

അധികാരം പിടിച്ചെടുക്കാൻ യുക്രെയ്ൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിൻ

  മോസ്കോ: യുദ്ധം രൂക്ഷമായിരിക്കെ സ്വന്തം രാജ്യത്തിന്‍റെ അധികാരം പിടിച്ചെടുക്കാൻ യുക്രെയ്ൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. റഷ്യൻ സെക്യൂരിറ്റി കൗൺസലിനെ സംബോധന ചെയ്യുമ്പോഴായിരുന്നു പുടിന്‍റെ ആഹ്വാനം. അധികാരം നിങ്ങളുടെ കൈകളിലെടുക്കയെന്ന് പുടിൻ യുക്രെയ്ൻ സൈന്യത്തോടായി പറഞ്ഞു. നിങ്ങളുടെ കുട്ടികളേയും ഭാര്യമാരേയും പ്രായമായവരേയും മനുഷകവചമാക്കാൻ നവനാസികളെ അനുവദിക്കരുത്. അധികാരം നിങ്ങളുടെ കൈകളിലെടുക്കുക. കീവിലെ മയക്കുമരുന്ന് അടിമകളും നവനാസികളുമായുള്ളവരുമായി കരാറിലെത്തുന്നതിനേക്കാൾ എളുപ്പമാണ് നിങ്ങളുമായി കരാറിലെത്താനെന്ന് പുടിൻ പറഞ്ഞു

Read More