വയനാട് പനമരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഖംമൂടി ആക്രമണവും കളവുകളും തുടർക്കഥ
പനമരം: പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഖംമൂടി ആക്രമണവും കളവുകളും തുടർക്കഥ. ഒരു മാസമായി പനമരത്തും പരിസരപ്രദേശങ്ങളിലും ഒറ്റപ്പെട്ട വീടുകളിൽ ആക്രമണങ്ങളും കവർച്ചശ്രമങ്ങളും പട്ടാപ്പകൽ നടകുകയാണ്. കഴിഞ്ഞമാസം നെല്ലിയമ്പത്ത് റിട്ട. അധ്യാപകൻ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും വെട്ടേറ്റ് മരിച്ചതിെൻറ നടുക്കത്തിൽനിന്ന് മുക്തമാകുന്നതിനു മുമ്പാണ് പ്രദേശവാസികളിൽ ഭീതിവർധിപ്പിച്ച് കുറ്റകൃത്യങ്ങൾ വർധിക്കുന്നത്. നെല്ലിയമ്പത്തെ വാഴക്കണ്ടി ദേവദാസിെൻറ വീട്ടിൽ അജ്ഞാത സംഘം എത്തിയിരുന്നു. നായ് കുരക്കുന്ന ശബദംകേട്ട് വീട്ടുകാർ ജനൽ തുറന്നുനോക്കുമ്പോഴേക്ക് അജ്ഞാത സംഘം രക്ഷപ്പെടുകയായിരുന്നു. അതിനടുത്ത ദിവസം നെല്ലിയമ്പം…