Headlines

അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളമില്ല; ഭർത്താവ് ജീവനൊടുക്കി

എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളമില്ലാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം. നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന്‍ ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ല. വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ട് പോലും ഉദ്യോഗസ്ഥർ കേട്ടില്ലന്നും കുടുംബം ആരോപിച്ചു. മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍…

Read More

വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അയൽവാസി കസ്റ്റഡിയിൽ

കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തിൽ അയൽവാസി പൊലീസ് കസ്റ്റഡിയിൽ. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് ബോബി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലായ അയൽവാസിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ വീട്ടിൽനിന്ന് വൈദ്യുതിക്കെണിയുമായി ബന്ധപ്പെട്ട ചില വസ്തുക്കളും കണ്ടെടുത്തു. ബോബിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്തെത്തിയിരുന്നു . മരണം നടന്നതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും ആരോപണങ്ങൾ ഉണ്ടായി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിന് സമീപത്തുള്ള പറമ്പിൽ…

Read More

ജൈനമ്മ കൊലക്കേസ്: സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ മനുഷ്യ അസ്ഥി ഭാഗങ്ങളുടെ ദൃശ്യങ്ങള്‍

ആലപ്പുഴ ചേര്‍ത്തല ദുരൂഹമരണങ്ങളിലും തിരോധാനക്കേസുകളിലും ഇന്ന് നിര്‍ണായക പരിശോധന. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥി ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് കിട്ടി. അസ്ഥി ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ പല്ലുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമെന്നാണ് വിവരം. 40ലധികം അസ്ഥി ഭാഗങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ലഭിച്ച അസ്ഥിഭാഗങ്ങള്‍ കത്തിച്ച നിലയിലാണ്. അസ്ഥി ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. അസ്ഥി ഭാഗങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധനയുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചു. ഫയര്‍ ഫോഴ്‌സ് സംഘവും…

Read More

യെമനിൽ ബോട്ട് മുങ്ങി; ദുരന്തമുഖത്ത് 68 ജീവനുകൾ പൊലിഞ്ഞു, നിരവധി പേരെ കാണാതായി

യെമൻ തീരത്ത് ജിബൂട്ടിക്കടുത്തുള്ള കടലിൽ കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 68 പേർ മരിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബോട്ടിൽ 154 പേർ ഉണ്ടായിരുന്നതായാണ് യുഎൻ മൈഗ്രേഷൻ ഏജൻസി നൽകുന്ന വിവരം. ഈ ദുരന്തത്തിൽനിന്ന് 12 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷൻ ഏജൻസി സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യെമനിലേക്കും തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും അനധികൃതമായി കുടിയേറുന്ന ആളുകൾ ഈ കടൽമാർഗം…

Read More

സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍; അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല’; സജി ചെറിയാന്‍

സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാംകൂടി ചേര്‍ത്ത് ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. വെബ്‌സൈറ്റ് നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് അടുത്ത പതിനഞ്ച് ദിവസം അവരുടെ അഭിപ്രായം രേഖപ്പെടുത്താം. അതുകൂടി ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം കൂടി പരമാവധി ഒരു മൂന്ന് മാസം കൊണ്ട് ക്യാബിനറ്റിന് മുന്നിലേക്ക് ഈ നയം എത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള വലിയൊരു കഠിന പരിശ്രമം ഞങ്ങള്‍ നടത്തി. ….

Read More

കൊടും ക്രൂരത; പൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്

പൂച്ചയെ കഴുത്തറുത്ത് കൊന്ന് നിലയിൽ യുവാവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി.ഷജീർ എന്ന യുവാവാണ് പൂച്ചയെ കഴുത്തറുത്ത നിലയിൽ ഇൻസ്റ്റ സ്റ്റോറി ഷെയർ ചെയ്തത്. തൊട്ട് മുൻപുള്ള വീഡിയോയിൽ പൂച്ചയ്ക്ക് ഇയാൾ ഭക്ഷണം കൊടുക്കുന്നത് വ്യക്തമാണ്. ശേഷം ഇറച്ചി കയ്യിൽ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും. ചെറുപ്പുളശ്ശേരി സ്വദേശിയായ ഇയാൾ ലോറി ഡ്രൈവർ ആണെന്നാണ് വിവരം. നിലവിൽ ഇയാൾ തമിഴ്നാട്ടിലാണെന്നാണ് സൂചന. ക്രൂരതയെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് മറുപടി നൽകിയത്.

Read More

AI ഉപയോഗിച്ച് റാഞ്ചന എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയ സംഭവത്തിൽ ധനുഷിന്റെ പ്രതിഷേധം

ആനന്ദ് എൽ റായിയുടെ സംവിധാനത്തിൽ ധനുഷിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം റാഞ്ചനായുടെ ക്ലൈമാക്സ് AI യുടെ സഹായത്തോടെ മാറ്റം വരുത്തി പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ധനുഷ്. സിനിമയോടുള്ള സ്നേഹത്താൽ… എന്ന ശീർഷകത്തോടെ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ധനുഷ് തന്റെ പ്രതിഷേധം അറിയിച്ചത്. “AI ഉപയോഗിച്ച് ക്ലൈമാക്സിൽ മാറ്റം വരുത്തിയ റാഞ്ചനയുടെ പുതിയ പതിപ്പ് എന്നെ വളരെയധികം അലോസരപ്പെടുത്തി, പുതിയ ക്ലൈമാക്സ് ചിത്രത്തിൽ നിന്ന് അതിന്റെ ആത്മാവിനെ തന്നെ നഷ്ടപ്പെടുത്തി. ഞാൻ എതിർപ്പ്…

Read More

റോഡല്ല, ട്രാക്കാണ്….മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ

മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ. ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സൈനികൻ കാർ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചു കയറ്റിയത്. ഉത്തർപ്രദേശിലെ മീററ്റ് കാൻ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സന്ദീപ് ദാക്ക എന്ന സൈനികനാണ് ഈ സാഹസത്തിന് മുതിർന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ പ്ലാറ്റ്‌ഫോമിലൂടെ വളരെ വേഗത്തിൽ കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഈ സമയം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. പെട്ടന്നുള്ള സംഭവം ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ഇടയാക്കി. സംഭവമറിഞ്ഞ റെയിൽവേ പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി സൈനികനായ സന്ദീപ്…

Read More

ടിപി വധക്കേസ് പ്രതികളുടെ പരസ്യ മദ്യസേവ; കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

ടിപി വധക്കേസ് പ്രതികളുടെ മദ്യപാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. ടി പി കേസ് പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. വിലങ്ങ് നിർബന്ധമാക്കാനും തീരുമാനം. മദ്യപാനത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയതായി പൊലീസ് അറിയിച്ചു. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവൽനിർത്തി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്….

Read More

സുരക്ഷ ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ്; കോഴിക്കോട് കോർപറേഷനിലെ ബസ് സ്റ്റോപ്പുകൾ പരിശോധിക്കും

കോഴിക്കോട് കോർപറേഷൻ പരിധിയിലെ ബസ് സ്റ്റോപ്പുകൾ പരിശോധിക്കാൻ തീരുമാനം. മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ് തകർന്ന് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റ സാഹതര്യത്തിലാണ് തീരുമാനം. കോർപറേഷന്റെ പൊതുമരാമത്ത് വിഭാഗം പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തും. കരാർ കമ്പനികൾ പരിപാലനം ഉറപ്പ് വരുത്തുന്നില്ലെന്ന പരാതികൾക്കിടെയാണ് തീരുമാനം. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിന് സമീപമുള്ള ബസ്‌ കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് വിദ്യാർഥിനിക്ക് പരുക്കേറ്റിരുന്നു. നരിക്കുനി സ്വദേശി അവിഷ്ണയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിലെ പരസ്യ ബോർഡ് നീക്കം ചെയ്യുന്നതിനിടയിയാണ് അപകടമുണ്ടായത്….

Read More