Headlines

കേന്ദ്ര ബജറ്റിന് പിന്നാലെ വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 1000 പോയിന്റിലേറെ ഇടിഞ്ഞു

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഒന്‍പതാം ബജറ്റില്‍ വിപണിയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങളില്ല. ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1000 പോയിന്റുകള്‍ ഇടിഞ്ഞു. നിഫ്റ്റി 300 പോയിന്റുകളാണ് ഇടിഞ്ഞിരിക്കുന്നത്. (Sensex crashes 1,000 points: Why is stock market falling today?) ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ചയായിട്ടും വിപണി ഇന്ന് തുറന്നത്. റീടെയ്ല്‍ നിക്ഷേപകര്‍ നികുതി ഇളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ അത്തരം പ്രഖ്യാപനങ്ങളുണ്ടായില്ല. സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്…

Read More

അപൂര്‍വ ധാതു ഇടനാഴിയില്‍ കേരളവും; രാജ്യം പദ്ധതിക്ക് വന്‍ തുക നീക്കിവയ്ക്കുന്നതെന്തിന്? കേരളത്തിന് എത്രമാത്രം നേട്ടമുണ്ടാകും?

അപൂര്‍വ ധാതു ഇടനാഴി സൃഷ്ടിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട് കേരളം. മാറിവരുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അപൂര്‍വ ധാതുക്കള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴി പദ്ധതിയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. അപൂര്‍വ ധാതുക്കളുടെ ഖനനത്തിനും ഗവേഷണത്തിനുമായി രൂപപ്പെടുത്തുന്ന അപൂര്‍വ ധാതു ഇടനാഴിയില്‍ കേരളം കൂടാതെ തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമുണ്ട്. ( Budget 2026: Why India is building rare Earth mineral corridor).അപൂര്‍വ ധാതുക്കളുടെ പ്രാധാന്യമെന്ത്? സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍…

Read More

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

നിരാശാജനകമായ ബജറ്റെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. 29 ആവശ്യം കേരളം ഉന്നയിച്ചിട്ടും ഒരു പരിഗണനയും ലഭിച്ചില്ലെന്നും കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. (John Brittas MP calls the budget disappointing).ഏഴ് ഹൈ സ്പീഡ് റെയില്‍വേ കോറിഡോറാണ് പ്രഖ്യാപിച്ചത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പട്ടികയെടുക്കമ്പോള്‍ എത്രയോ കാലമായിട്ട് ഒരു അര്‍ധ വേഗ കോറിഡോറിന് വേണ്ടി വാദിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് സംബന്ധിച്ച പദ്ധതികളുമായി കേരളം മുന്നോട്ട് പോയപ്പോള്‍ അതിന് വിഘാതം…

Read More

മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരം ടികെ ഇബ്രാഹിം കുട്ടി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു.തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കര്‍ കോട്ടേജില്‍ എത്തിക്കും.കബറടക്കം നാളെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദില്‍. എം.ജി.സര്‍വകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച കുട്ടി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ( famous football coach tk ibrahim kutty passes away).1969- 70എല്‍ കേരള സര്‍വകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി…

Read More

തകര്‍പ്പന്‍ തിരിച്ചുവരവില്‍ ചെല്‍സി; ലീഡ്‌സിനെ തൂക്കി ആര്‍സനല്‍, സിറ്റിക്കും യുണൈറ്റഡിനും ഇന്ന് മത്സരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ആര്‍സനല്‍. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലീഡ്‌സ് യുണൈറ്റഡിനെ ആര്‍സനല്‍ തോല്‍പ്പിച്ചത്. രണ്ട് പകുതികളിലുമായി രണ്ട് ഗോള്‍ വീതമായിരുന്നു ആര്‍സനല്‍ കണ്ടെത്തിയത്. 27-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബില്‍മെന്‍ഡി, 69-ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോക്കേഴ്‌സ്, 86-ാം മിനിറ്റില്‍ ജീസസ് എന്നിവരാണ് ആര്‍സനലിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലെ 38-ാം മിനിറ്റില്‍ ലീഡ്‌സ് യുണൈറ്റഡിന്റെ ഡാര്‍ലോയുടെ വക സെല്‍ഫ് ഗോളും ആര്‍സനലിന്റെ എക്കൗണ്ടിലേക്ക് എത്തി. 24 കളിയില്‍ 53 പോയിന്റുമായി…

Read More

അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ

ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപ പിടിച്ചെടുത്തു എറണാകുളം: അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻക്രമക്കേട് കണ്ടെത്തി. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലൻസിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.

Read More

അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; പ്രഖ്യാപിച്ചത് ഏഴ് ഇടനാഴികള്‍, കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍

ന്യൂഡല്‍ഹി: അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍. തുടര്‍ന്ന് പ്രതിഷേധ സൂചകമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളം, കേരളം…എന്ന് വിളിച്ചുപറഞ്ഞു.അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു…

Read More

അർജിത്ത് സിംഗ് പാട്ട് നിർത്തിയത് സൽമാൻ ഖാൻ കാരണം ? ; ട്രോളി സോഷ്യൽ മീഡിയ

തന്റെ പുതിയ ചിത്രമായ ബാറ്റിൽ ഓഫ് ഗൽവാൻ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തത് മുതൽ സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ എയറിലാണ്. 2020ൽ ഇന്ത്യൻ ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും പട്ടാളക്കാർ തമ്മിലുണ്ടായ ഉണ്ടായ പോരാട്ടത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിലെ അർജിത്ത് സിങ് ആലപിച്ച മാതൃഭൂമി എന്ന ഗാനമാണ് സൽമാൻ ഖാനെ എയറിൽ കയറ്റിയിരിക്കുന്നത്.ഗാനത്തിലെ ദൃശ്യങ്ങളിൽ അങ്ങേയറ്റം മോശമായാണ് സൽമാൻ ഖാൻ ലിപ്പ് സിങ്ക് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ നിന്നും ഭായ്ജാൻ…

Read More

9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം

കേന്ദ്രബജറ്റ് അല്‍പസമയത്തിനകം ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഈ വര്‍ഷങ്ങളിലെല്ലാം ബജറ്റ് ദിനത്തില്‍ അവര്‍ ധരിക്കുന്ന വസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വ്യത്യസ്തമായ എംബ്രോയ്ഡറിയിലുള്ള, നിറങ്ങളിലുള്ള അവരുടെ സാരികളോരോന്നും പറഞ്ഞ് വ്യത്യസ്തമായ കഥകളാണ്.ഇക്കുറി തമിഴ്‌നാടിന്റെ പരമ്പരാഗത നെയ്ത്ത് പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് കാഞ്ചീപുരം സാരിയാണ് നിര്‍മല ധരിച്ചത്. മെറൂണ്‍ കാഞ്ചീപുരം സാരിയാണ് നിര്‍മലാ സീതാരാമന്‍ ധരിച്ചത്. വ്യത്യസ്ത ബോര്‍ഡറും ലളിതമായ സ്വര്‍ണ…

Read More

2024-25 കാലയളവിലും വീട്ടിലെ പ്രസവങ്ങളില്‍ കാര്യമായ കുറവില്ല; വീടുകളില്‍ നടന്നത് 428 പ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

വീടുകളിലെ പ്രസവത്തില്‍ നിന്ന് ദമ്പതികളെ പിന്തിരിപ്പാനുള്ള ബോധവത്ക്കരണം തുടരുമ്പോഴും സംസ്ഥാനത്ത് ഇക്കാലത്തും വീടുകളില്‍ പ്രസവം വ്യാപകമായി നടക്കുന്നു. 2024-25 കാലയളവില്‍ മാത്രം 428 പ്രസവങ്ങളാണ് വീടുകളില്‍ നടന്നത്. ആരോഗ്യവകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ( no significant decrease in home births).മലപ്പുറത്താണ് വീടുകളിലെ പ്രസവം ഏറ്റവും കൂടുതല്‍. 2024-25 കാലയളവില്‍ മലപ്പുറം ജില്ലയില്‍ മാത്രം 191 പ്രസവങ്ങള്‍ വീടുകളില്‍ നടന്നു. പത്തനംതിട്ടയിലാണ് വീട്ടിലെ പ്രസവം ഏറ്റവും കുറവ്. ഇത്തരം ആറ് സംഭവങ്ങളാണ് പത്തനംതിട്ടയില്‍…

Read More