Headlines

പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. പുല്ലാട് ആലുംന്തറ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ ആണ് മരിച്ചത്. ഭര്‍ത്താവ് അജിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രിയിലാണ് കുടുംബ വഴക്കിനിടെ ശ്യാമ എന്ന ശാരി മോള്‍ (35) പിതാവിനെയും ശ്യാമയുടെ പിതാവിന്റെ സഹോദരിയെയും അജി കുത്തി പരുക്ക് ഏല്‍പ്പിച്ചത്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്യാമ പുലര്‍ച്ചയോടെയാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

Read More

ചേർത്തലയിലെ തിരോധാന കേസുകൾ; പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും

ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ അന്വേഷണം നിർണായകഘട്ടത്തിൽ. അസ്ഥികൂട അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും. തലയോട്ടിയുടെ ഒരു ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചത്. അവശേഷിക്കുന്ന ശരീരഭാഗങ്ങൾ എവിടെയെന്ന് കണ്ടെത്തുകയും അന്വേഷണ സംഘത്തിന്റെ ലക്ഷ്യമാണ്. അന്വേഷണത്തോട് സഹകരിച്ച് തുടങ്ങിയ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. സെബാസ്റ്റ്യൻ വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ സ്ഥലത്തും ഇന്ന് പരിശോധന നടത്തിയേക്കും. തറയ്ക്കുള്ളിൽ…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, തൃശൂർ, പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മന്നാർ കടലിടുക്കിൽ തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താൽ അടുത്ത നാല് ദിവസവും ശക്തമായ മഴ തുടർന്നേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ…

Read More

പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിലെ അധ്യാപകർക്കെതിരെ കേസേടുത്തു

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ സെന്റ് ഡൊമിനിക് സ്കൂളിലെ അധ്യാപകർക്കെതിരെ പൊലിസ് കേസെടുത്തു.അധ്യാപകർക്കെതിരെ ബാലപീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി.സിസ്റ്റർ ജെയ്സി,സ്റ്റെല്ലാ ബാബു , അർച്ചന എന്നീ അധ്യാപകർക്കെതിരായാണ് കേസ്. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14)യെയാണ് തൂങ്ങി മരിച്ചത്. ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു.

Read More

പഹൽഗാമിന് തിരിച്ചെടി നൽകുമെന്ന പ്രതിജ്ഞ പരമശിവന്റെ അനുഗ്രഹത്താല്‍ നിറവേറ്റി; 140 കോടി ജനങ്ങളുടെ ഐക്യമാണ് ഓപ്പറേഷൻ സിന്ദൂറിന് പിന്നിൽ; പ്രധാനമന്ത്രി

പഹൽഗാമിന് തിരിച്ചെടി നൽകുമെന്ന് തന്റെ പ്രതിജ്ഞ പൂർത്തിയായെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ലോകം കണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പഹൽഗാമിൽ നിസ്സഹായരായ ആളുകളെ ഭീകരർ കൊലപ്പെടുത്തി.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വേദന എൻറെ ഹൃദയം തകർത്തു. പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരംചെയ്യുമെന്ന തന്റെ പ്രതിജ്ഞ പരമശിവന്റെ അനുഗ്രഹത്താല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നിറവേറ്റാനായെന്നും 140 കോടി ജനങ്ങളുടെ ഐക്യമാണ്…

Read More

കലാഭവൻ നവാസിന് വിടചൊല്ലി നാട്; ചിരിപടർത്തിയ കലാകരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്

കലാഭവൻ നവാസിന് വിടചൊല്ലി നാട്. ആലുവ ടൗൺ ജുമാമസ്ജിദ് പള്ളിയിലാണ് ഖബറടക്കം നടന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി അഭ്രപാളിയിലും മലയാളികളുടെ സ്വീകരണമുറിയിലും ചിരിപടർത്തിയ കലാകരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചതനായ പ്രിയനടന് വിതുമ്പലോടെ യാത്രപറഞ്ഞ് സിനിമാ മേഖലയും പൊതുസമൂഹവും. മൈ ഡിയർ കരടിയിലെയും ജൂനിയർ മാന്ഡ്രാക്കിലെയും മാട്ടുപ്പെട്ടി മച്ചാനിലെയും കഥാപാത്രങ്ങൾ ഈ ദിവസം മലയാളി പ്രേക്ഷകരുടെ മനസിൽ നിന്ന് മായാതെ നിൽക്കുകയാണ്. കലാഭവനിലെ മിമിക്രി ട്രൂപ്പിലൂടെ ആരംഭിച്ച കലാജീവിതം മൂന്ന് പതിറ്റാണ്ടുകൾ കടന്ന്…

Read More

എം.കെ. സാനുമാഷിന്റെ വേർപാട് കേരളത്തിന് വലിയ നഷ്ടം; അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതിയായ ദുഃഖത്തോടെയാണ് എം.കെ. സാനുവിന്റെ വിയോഗവാർത്ത കേട്ടത്. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് വലിയൊരു നഷ്ടമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രഗത്ഭനായ അധ്യാപകൻ എന്ന നിലയിൽ തലമുറകൾക്ക് വഴികാട്ടിയായ സാനുമാഷ്, വിദ്യാർഥികളുടെ പ്രിയപ്പെട്ടവനായിരുന്നെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു. ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം…

Read More

സാനു മാഷിന് വിടചൊല്ലാൻ സാംസ്കാരിക കേരളം; സംസ്കാരം നാളെ

അന്തരിച്ച പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എംകെ സാനുവിന്റെ സംസ്കാരം നാളെ. രവിപുരം ശ്മശാനത്തിൽ നാളെ വൈകിട്ട് അഞ്ച് മണിക്ക് സംസ്കാരം നടക്കും. ഇന്ന് രാത്രി 9 വരെ അമൃത ആശുപത്രിയിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയിരുന്നു. നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ…

Read More

‘എം.കെ.സാനു ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചയാൾ’; അനുശോചിച്ച് മുഖ്യമന്ത്രി

‘കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന പ്രൊഫ. എം. കെ. സാനു വിടവാങ്ങിയത് മലയാളസമൂഹത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ”കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകന്‍, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്‍ത്തകന്‍, നിസ്വാര്‍ത്ഥനായ സാമൂഹ്യ സേവകന്‍, നിസ്വപക്ഷമുള്ള എഴുത്തുകാരന്‍, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങള്‍ ധാരാളമുണ്ട്. സാനുമാഷിന്റെ…

Read More

‘വിനയം കൊണ്ട് വിശ്വത്തോളം വളരാമെന്ന് സെക്രട്ടറി കരുതരുത്’; CPI കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. വിനയം കൊണ്ട് വിശ്വത്തോളം വളരാമെന്ന് സെക്രട്ടറി കരുതരുത്. നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യശസ് ഉയർത്തിപ്പിടിക്കുന്നത് എന്ന ബോധ്യം വേണം. സംസ്ഥാന അസി.സെക്രട്ടറിമാർ പരാജയമെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറി,അസി. സെക്രട്ടറി, രാജ്യസഭ MP മാർ എന്നിവർ മലബാറിൽ നിന്നുള്ളവരാണ്. കഴിഞ്ഞ തവണ മന്ത്രിമാരെ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി, ഇത്തവണ മന്ത്രിമാരെ ഉൾപ്പെടുത്തി. ചെരുപ്പിന് അനുസരിച്ച് കാല് മുറിക്കുന്നതു പോലെ ആണ്…

Read More