Headlines

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 16 ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. രാത്രിയോടെയാണ് കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ പട്ടേല്‍ കോമ്പൗണ്ടിലുള്ള മൂന്നുനില കെട്ടിടം തകര്‍ന്നത്. 43 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 40 ഫ്‌ളാറ്റുകളിലായി 150 പേരാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. മരിച്ചവരില്‍ രണ്ടുവയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.   അപകടത്തില്‍ 21 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍….

Read More

കര്‍ഷക വിരുദ്ധ ബില്ല്: സപ്റ്റംബര്‍ 25ന് ദേശീയ ബന്ദ്

  ന്യൂഡല്‍ഹി: കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനിടയിലും പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയെടുത്തതിനെതിരേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ ബന്ദ്. സപ്റ്റംബര്‍ 25നാണ് പണിമുടക്കും ബന്ദും ആചരിക്കുന്നത്. 200 ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എ.ഐ.കെ.എസ്.സി)യാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കാര്‍ഷിക വിപണികളെ പരിഷ്‌കരിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിലനിര്‍ണ്ണയ സ്വാതന്ത്ര്യം നല്‍കാനുമുള്ള ശ്രമമായാണ് സര്‍ക്കാര്‍ ബില്ലുകളെ വിശേഷിപ്പിക്കുന്നതെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ നടപടികളായാണ് എ.ഐ.കെ.എസ്.സി.സി…

Read More

ട്രയിൻ സർവീസുകളോ സ്‌റ്റോപ്പുകളോ നിർത്തലാക്കാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രാലയം

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളോ സ്‌റ്റോപ്പുകളോ നിര്‍ത്തലാക്കാന്‍ തല്‍ക്കാലം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.   സീറോ ബേസ്ഡ് ടൈംടേബിള്‍ നടപ്പാക്കലും രൂപീകരണവും റെയിവെയുടെ തുടര്‍ വികസന പരിപാടികളാണ്. ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിക്കുക, അറ്റകുറ്റപ്പണിക്കായി മതിയായ കോറിഡോര്‍ ബ്ലോക്കുകള്‍ ഉറപ്പുവരുത്തുക, ചരക്കുനീക്കം വര്‍ദ്ധിപ്പിക്കുന്നതിനായി ഇടനാഴികള്‍ രൂപീകരിക്കുക, സമയകൃത്യതയും മികച്ച സേവനവും യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുക-…

Read More

കാർഷിക ബില്ലിനെതിരെ 24ന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്

കാർഷിക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. സെപ്റ്റംബർ 24നാണ് പ്രതിഷേധം. പ്രധാനമന്ത്രി കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. രണ്ട് ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കാനാണ് തീരുമാനം ബില്ലിനെതിരെ പ്രതിപക്ഷ സംഘടനകൾ ഒന്നിച്ചത് കേന്ദ്രസർക്കാരിന് തലവേദനയാണ്. അംഗങ്ങളെ പുറത്താക്കി ബില്ലുമായി മുന്നോട്ടുപോകാനുള്ള തീരുമാനം കേന്ദ്രമെടുത്തതോടെയാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിലപാട് കടുപ്പിച്ചത്. രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷം സമയം തേടിയിട്ടുണ്ട്   രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരിക്കെ വോട്ടെടുപ്പ് വേണമെന്ന ആവശ്യം അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാത്തത് സംശയകരമാണ്. ബില്ലിന് അംഗീകാരം…

Read More

നാവിക സേനയുടെ യുദ്ധക്കപ്പലിൽ വനിതാ ഓഫീസർമാർക്ക് നിയമനം; ചരിത്രത്തിൽ ഇതാദ്യം

ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് നിയമനം. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് എന്നിവര്‍ക്കാണ് നിയമനം. ഓഫീസര്‍ റാങ്കില്‍ വനിതകള്‍ക്ക് നിയമനം നല്‍കാറുണ്ടെങ്കിലും ആദ്യമായാണ് യുദ്ധക്കപ്പലിന്റെ ക്രൂ അംഗങ്ങളായി വനിത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത്. രണ്ട് വനിതാ ഓഫീസര്‍മാര്‍ക്കും നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം നല്‍കി. കൊച്ചി നാവിക സേന ഒബ്‌സര്‍വേര്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്‌-60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും…

Read More

കാർഷിക ബില്ലുകൾ ചരിത്രപരം; പ്രതിപക്ഷത്തിന് നില തെറ്റിയിരിക്കുകയാണെന്നും പ്രധാനമന്ത്രി

കാർഷിക പരിഷ്‌കരണ ബില്ല് ചരിത്രപരവും അനിവാര്യവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഈ നിയമം ആവശ്യമാണെന്നും മോദി പറഞ്ഞു. ബില്ലിനെ ചൊല്ലി രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് പ്രതിരോധിച്ച് പ്രധാനമന്ത്രി രംഗത്തുവന്നത്.   വിവാദങ്ങളുടെ സൃഷ്ടാക്കളാണ് പ്രതിപക്ഷം. കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ നുണകൾ കൊണ്ട് കർഷകരെ വഞ്ചിക്കുകയാണ് അവർ. കാർഷിക രംഗത്ത് ചരിത്രപരമായ മാറ്റങ്ങൾ നടക്കുമ്പോൾ ചില ആളുകൾക്ക് നില തെറ്റിയെന്ന് തോന്നുകയാണ്. ഈ ആളുകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്   ഈ ബില്ലുകൾ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എവിടെയും സ്വതന്ത്രമായി…

Read More

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 10 ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടുപേര്‍കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ 10 ആയി ഉയര്‍ന്നത്. ഇരുപത്തിയഞ്ചോളം പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച പലര്‍ച്ചെ 3.40ന് ഭീവണ്ടിയിലെ പട്ടേല്‍ കോമ്പൗണ്ടിലുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുകുട്ടി ഉള്‍പ്പെടെ 31 പേരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദേശീയ ദുരന്തനിവാരണസേനയുടെ…

Read More

24 മണിക്കൂറിനിടെ 89,961 പുതിയ കേസുകൾ; രാജ്യത്തെ കൊവിഡ് ബാധിതർ 55 ലക്ഷത്തിലേക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 54,87,580 ആയി ഉയർന്നു. 43,96,399 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1130 പേർ കൂടി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 87,882 ആയി. രോഗമുക്തി നിരക്കിൽ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. 79.68 ശതമാനമാണ്? ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക്. ഇന്ത്യയിൽ 6.50 കോടി കോവിഡ്? പരിശോധനകളാണ് ഇതുവരെ നടത്തിയത്. സെപ്തംബർ 20ന് 7,31,534 സാമ്പിളുകൾ പരിശോധിച്ചതായും…

Read More

താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

ലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. നീണ്ട ആറുമാസക്കാലത്തെ അടച്ചിടലിനു ശേഷമാണ് താജ്മഹല്‍ തുറക്കുന്നത്. ഒരു ദിവസം 5,000 സന്ദര്‍ശകര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൊറോണ പ്രതിരേധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 17 മുതലാണ് താജ്മഹല്‍ അടച്ചത്. അണ്‍ലോക്ക് ഭാഗമായി നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാല്‍ കണ്‍ണ്ടെയ്ന്‍മെന്റ് സോണിന്റെ സാന്നിധ്യം കാരണം തജ്മഹലും ആഗ്രാ കോട്ടയും അടഞ്ഞുതന്നെയായിരുന്നു. താജ്മഹലിനൊപ്പം…

Read More

രാജ്യസഭയിലെ ബഹളം: കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പെടെ എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

രാജ്യസഭയിൽ കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിൽ നടപടിയുമായി സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്ന് വെങ്കയ്യ നായിഡു പറഞ്ഞു രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പെടെ എട്ട് പേരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്‌പെൻഷൻ. എംപിമാരുടെ പെരുമാറ്റം അപലപനീയമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു

Read More