Headlines

നാവിക സേനയുടെ യുദ്ധക്കപ്പലിൽ വനിതാ ഓഫീസർമാർക്ക് നിയമനം; ചരിത്രത്തിൽ ഇതാദ്യം

ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് നിയമനം. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് എന്നിവര്‍ക്കാണ് നിയമനം. ഓഫീസര്‍ റാങ്കില്‍ വനിതകള്‍ക്ക് നിയമനം നല്‍കാറുണ്ടെങ്കിലും ആദ്യമായാണ് യുദ്ധക്കപ്പലിന്റെ ക്രൂ അംഗങ്ങളായി വനിത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത്. രണ്ട് വനിതാ ഓഫീസര്‍മാര്‍ക്കും നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം നല്‍കി. കൊച്ചി നാവിക സേന ഒബ്‌സര്‍വേര്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്‌-60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും…

Read More

കാർഷിക ബില്ലുകൾ ചരിത്രപരം; പ്രതിപക്ഷത്തിന് നില തെറ്റിയിരിക്കുകയാണെന്നും പ്രധാനമന്ത്രി

കാർഷിക പരിഷ്‌കരണ ബില്ല് ചരിത്രപരവും അനിവാര്യവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഈ നിയമം ആവശ്യമാണെന്നും മോദി പറഞ്ഞു. ബില്ലിനെ ചൊല്ലി രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് പ്രതിരോധിച്ച് പ്രധാനമന്ത്രി രംഗത്തുവന്നത്.   വിവാദങ്ങളുടെ സൃഷ്ടാക്കളാണ് പ്രതിപക്ഷം. കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ നുണകൾ കൊണ്ട് കർഷകരെ വഞ്ചിക്കുകയാണ് അവർ. കാർഷിക രംഗത്ത് ചരിത്രപരമായ മാറ്റങ്ങൾ നടക്കുമ്പോൾ ചില ആളുകൾക്ക് നില തെറ്റിയെന്ന് തോന്നുകയാണ്. ഈ ആളുകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്   ഈ ബില്ലുകൾ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എവിടെയും സ്വതന്ത്രമായി…

Read More

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 10 ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടുപേര്‍കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ 10 ആയി ഉയര്‍ന്നത്. ഇരുപത്തിയഞ്ചോളം പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച പലര്‍ച്ചെ 3.40ന് ഭീവണ്ടിയിലെ പട്ടേല്‍ കോമ്പൗണ്ടിലുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുകുട്ടി ഉള്‍പ്പെടെ 31 പേരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദേശീയ ദുരന്തനിവാരണസേനയുടെ…

Read More

24 മണിക്കൂറിനിടെ 89,961 പുതിയ കേസുകൾ; രാജ്യത്തെ കൊവിഡ് ബാധിതർ 55 ലക്ഷത്തിലേക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 54,87,580 ആയി ഉയർന്നു. 43,96,399 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1130 പേർ കൂടി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 87,882 ആയി. രോഗമുക്തി നിരക്കിൽ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. 79.68 ശതമാനമാണ്? ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക്. ഇന്ത്യയിൽ 6.50 കോടി കോവിഡ്? പരിശോധനകളാണ് ഇതുവരെ നടത്തിയത്. സെപ്തംബർ 20ന് 7,31,534 സാമ്പിളുകൾ പരിശോധിച്ചതായും…

Read More

താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

ലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. നീണ്ട ആറുമാസക്കാലത്തെ അടച്ചിടലിനു ശേഷമാണ് താജ്മഹല്‍ തുറക്കുന്നത്. ഒരു ദിവസം 5,000 സന്ദര്‍ശകര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൊറോണ പ്രതിരേധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 17 മുതലാണ് താജ്മഹല്‍ അടച്ചത്. അണ്‍ലോക്ക് ഭാഗമായി നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാല്‍ കണ്‍ണ്ടെയ്ന്‍മെന്റ് സോണിന്റെ സാന്നിധ്യം കാരണം തജ്മഹലും ആഗ്രാ കോട്ടയും അടഞ്ഞുതന്നെയായിരുന്നു. താജ്മഹലിനൊപ്പം…

Read More

രാജ്യസഭയിലെ ബഹളം: കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പെടെ എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

രാജ്യസഭയിൽ കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിൽ നടപടിയുമായി സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്ന് വെങ്കയ്യ നായിഡു പറഞ്ഞു രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പെടെ എട്ട് പേരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്‌പെൻഷൻ. എംപിമാരുടെ പെരുമാറ്റം അപലപനീയമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു

Read More

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്നുവീണു; എട്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്ന് എട്ട് പേർ മരിച്ചു. നിരവധി പേർ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 2o പേരെ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മൂന്നുനില കെട്ടിടമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 21 ഫ്‌ളാറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഉറക്കത്തിനിടെയാണ് അപകടം നടന്നത് എന്നതിനാൽ ഭൂരിഭാഗം ആളുകളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്ന പട്ടേൽ കോമ്പൗണ്ട് പ്രദേശത്തെ ജിലാനി അപ്പാർട്ട്‌മെന്റാണ് തകർന്നുവീണത്. 1984ലാണ് ഇത് നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ

Read More

പൊതു ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാം; ഇന്ന് മുതൽ രാജ്യം അൺലോക്ക് 4 ലേക്ക്

രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് എത്തുന്നതിനിടെയാണ് രാജ്യം അൺലോക്ക് 4 ലേക്ക് പോകുന്നത്. പൊതുചടങ്ങുകളിൽ പരമാവധി 100 പേർക്ക് വരെ പങ്കെടുക്കാം. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകളിലെ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർഥിക്കും 50 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും സ്‌കൂളിലെത്താം പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കാനുള്ള തീരുമാനം സ്വീകരിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇതിപ്പോൾ നടപ്പാക്കില്ല. ഗവേഷക വിദ്യാർഥികൾക്ക് ലാബ് സൗകര്യങ്ങൾ…

Read More

കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസായി; താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷി മന്ത്രി

വിവാദമായ കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷി മന്ത്രി പാർലമെന്റിന് ഉറപ്പ് നൽകി. അതേസമയം കർഷകരുടെ മരണ വാറണ്ടാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു. രാജ്യസഭയിൽ മുന്നണി വിട്ട ശിരോമണി അകാലിദൾ ഒഴികെ എൻഡിഎയിലെ മറ്റെല്ലാ പാർട്ടികളും സർക്കാരിനൊപ്പം നിന്നു. അണ്ണാഡിഎംകെയും ബിജു ജനതാദളും ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബില്ലിനെ എതിർത്തില്ല. ബില്ല് കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെ കെ രാഗേഷും വാദിച്ചു. ഭാരത് ബന്ദിന് കർഷക സംഘടനകൾ ആഹ്വാനം നൽകിയ സാഹചര്യത്തിൽ…

Read More

കാർഷിക പരിഷ്‌കരണ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു; കർഷകരുടെ മരണവാറണ്ടെന്ന് പ്രതിപക്ഷം

കാർഷിക പരിഷ്‌കരണ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആണ് ബില്ലുകൾ അവതരിപ്പിച്ചത്. കാർഷിക വിപണന നിയന്ത്രണം എടുത്തുകളയുന്ന ബില്ലും കരാർ കൃഷി അനുവദിക്കുന്ന ബില്ലുമാണ് അവതരിപ്പിച്ചത്. കാർഷിക ബില്ലുകൾ കർഷകരുടെ മരണവാറണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം ബില്ലുകൾക്കെതിരെ നിരാകരണ പ്രമേയം നൽകി. കെ കെ രാഗേഷ്, എളമരം കരീരം, എംവി ശ്രേയാംസ്‌കുമാർ, കെ സി വേണുഗോപാൽ തുടങ്ങിയവർ ബില്ലിനെ എതിർത്തു. നിലവിൽ സഭയിൽ ചർച്ച നടക്കുകയാണ് സഭയിൽ 243 പേരാണുള്ളത്. ഇതിൽ…

Read More