Headlines

ലോക്‌സഭയില്‍ ബഹളം: സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: താങ്ങുവില സംബന്ധിച്ച തര്‍ക്കത്തില്‍ ശബ്ദ കലുഷിതമായതിനെ തുടര്‍ന്ന് ലോക്‌സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് പ്രതിപക്ഷ നേതാക്കള്‍ മുദ്രാവാക്യം വിളി തുടങ്ങിയത്.   കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് താങ്ങുവിലയാണ് ഗോതമ്പിന് നിശ്ചയിച്ചിരിക്കുന്നതെന്നും കാര്‍ഷിക ബില്ലില്‍ താങ്ങുവില പ്രഖ്യാപിക്കണമെന്നുമായിരുന്നു ചൗധരി ആവശ്യപ്പെട്ടത്.   ബഹളം ശക്തമായതിനെ തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ലോക്‌സഭ നാലര വരെ നിര്‍ത്തിവച്ചു.   വിജയ് ചൗക്കില്‍ നിന്ന് കര്‍ഷകരോട്…

Read More

നവംബര്‍ ഒന്നുമുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും

  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളേജുകള്‍ തുറക്കുന്നു. പുതിയ അക്കാദമിക് കലണ്ടറിന് യുജിസി വിദഗ്ധ സമിതി അംഗീകാരം നല്‍കി. ഇതനുസരിച്ച് ഡിഗ്രി, പി ജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. നവംബര്‍ 30 ന് ശേഷം പ്രവേശന നടപടികള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദശത്തില്‍ വ്യക്തമാക്കുന്നു. യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച്, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി 2020-21 അക്കാദമിക് സെഷന്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാം. യോഗ്യതാ പരീക്ഷയില്‍ ഫലം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടെങ്കില്‍, നവംബര്‍ 18 നകം സര്‍വകലാശാലകള്‍…

Read More

എംപിമാരെ തിരിച്ചെടുക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ; പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു

സസ്‌പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കില്ലെന്ന് രാജ്യസഭ അധ്യക്ഷൻ. എംപിമാർ മാപ്പ് പറഞ്ഞാൽ തീരുമാനം പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്നും രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഇതോടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു.   കോൺഗ്രസ് അംഗം ഗുലാം നബി ആസാദാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്. സമാജ് വാദി, ഡിഎംകെ പാർട്ടികളും സമാന നിലപാട് വ്യക്തമാക്കി. എന്നാൽ സസ്‌പെൻഷൻ നടപടി ഇതാദ്യമായിട്ടല്ലെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ മറുപടി   രാജ്യസഭാ ഉപാധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ലെന്ന് വെങ്കയ്യനായിഡു…

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 75,083 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,083 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ഇതുവരെ 55,62,663 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.   കഴിഞ്ഞ ദിവസം 1053 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണസംഖ്യ 88,935 ആയി ഉയർന്നു. 9,75,861 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 80.86 ശതമാനമായി ഉയർന്നു. അതേസമയം പ്രതിദിന വർധനവിൽ ചെറിയ കുറവുണ്ടായത് ആശ്വാസകരമാണ്. ആറ് ദിവസത്തിന് ശേഷമാണ് പ്രതിദിന വർധനവ്…

Read More

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുനരാരംഭിച്ചു

പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുടെ സഹായത്തോടെ നിർമിക്കുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. 200 പേർക്കാണ് വാക്‌സിൻ നൽകുന്നത്. അസ്ട്ര സെനക കമ്പനിയുമായി ഓക്‌സ്‌ഫോർഡ് ബ്രിട്ടനിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും താത്കാലികമായി നിർത്തിവെച്ചിരുന്നു   ബ്രിട്ടനിൽ പരീക്ഷണം ഒരാഴ്ച മുമ്പ് വീണ്ടും ആരംഭിച്ചിരുന്നു. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ…

Read More

പാർലമെന്റ് വളപ്പിൽ എംപിമാരുടെ സമരം തുടരുന്നു; രാത്രിയിലും ഗാന്ധി പ്രതിമക്ക് സമീപത്ത്

വിവാദമായ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് സസ്‌പെൻഷൻ ചെയ്ത നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ എംപിമാർ നടത്തുന്ന അനിശ്ചിതകാല ധർണ തുടരുന്നു. ഗാന്ധി പ്രതിമക്ക് സമീപം രാത്രിയിലും എംപിമാർ പ്രതിഷേധം തുടർന്നു   ബില്ല് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണുന്നുണ്ട്. സിപിഎം അംഗങ്ങളായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂൽ അംഗങ്ങളായ ഡെറിക് ഒബ്രിയാൻ, ഡോല സെൻ, എഎപി അംഗമായ സഞ്ജയ് സിംഗ്, കോൺഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുൻ ബോറ, സയ്യിദ് നസീർ എന്നിവരാണ്…

Read More

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 16 ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. രാത്രിയോടെയാണ് കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ പട്ടേല്‍ കോമ്പൗണ്ടിലുള്ള മൂന്നുനില കെട്ടിടം തകര്‍ന്നത്. 43 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 40 ഫ്‌ളാറ്റുകളിലായി 150 പേരാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. മരിച്ചവരില്‍ രണ്ടുവയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.   അപകടത്തില്‍ 21 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍….

Read More

കര്‍ഷക വിരുദ്ധ ബില്ല്: സപ്റ്റംബര്‍ 25ന് ദേശീയ ബന്ദ്

  ന്യൂഡല്‍ഹി: കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനിടയിലും പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയെടുത്തതിനെതിരേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ ബന്ദ്. സപ്റ്റംബര്‍ 25നാണ് പണിമുടക്കും ബന്ദും ആചരിക്കുന്നത്. 200 ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എ.ഐ.കെ.എസ്.സി)യാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കാര്‍ഷിക വിപണികളെ പരിഷ്‌കരിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിലനിര്‍ണ്ണയ സ്വാതന്ത്ര്യം നല്‍കാനുമുള്ള ശ്രമമായാണ് സര്‍ക്കാര്‍ ബില്ലുകളെ വിശേഷിപ്പിക്കുന്നതെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ നടപടികളായാണ് എ.ഐ.കെ.എസ്.സി.സി…

Read More

ട്രയിൻ സർവീസുകളോ സ്‌റ്റോപ്പുകളോ നിർത്തലാക്കാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രാലയം

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളോ സ്‌റ്റോപ്പുകളോ നിര്‍ത്തലാക്കാന്‍ തല്‍ക്കാലം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.   സീറോ ബേസ്ഡ് ടൈംടേബിള്‍ നടപ്പാക്കലും രൂപീകരണവും റെയിവെയുടെ തുടര്‍ വികസന പരിപാടികളാണ്. ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിക്കുക, അറ്റകുറ്റപ്പണിക്കായി മതിയായ കോറിഡോര്‍ ബ്ലോക്കുകള്‍ ഉറപ്പുവരുത്തുക, ചരക്കുനീക്കം വര്‍ദ്ധിപ്പിക്കുന്നതിനായി ഇടനാഴികള്‍ രൂപീകരിക്കുക, സമയകൃത്യതയും മികച്ച സേവനവും യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുക-…

Read More

കാർഷിക ബില്ലിനെതിരെ 24ന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്

കാർഷിക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. സെപ്റ്റംബർ 24നാണ് പ്രതിഷേധം. പ്രധാനമന്ത്രി കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. രണ്ട് ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കാനാണ് തീരുമാനം ബില്ലിനെതിരെ പ്രതിപക്ഷ സംഘടനകൾ ഒന്നിച്ചത് കേന്ദ്രസർക്കാരിന് തലവേദനയാണ്. അംഗങ്ങളെ പുറത്താക്കി ബില്ലുമായി മുന്നോട്ടുപോകാനുള്ള തീരുമാനം കേന്ദ്രമെടുത്തതോടെയാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിലപാട് കടുപ്പിച്ചത്. രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷം സമയം തേടിയിട്ടുണ്ട്   രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരിക്കെ വോട്ടെടുപ്പ് വേണമെന്ന ആവശ്യം അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാത്തത് സംശയകരമാണ്. ബില്ലിന് അംഗീകാരം…

Read More