മുട്ടിൽ മരം മുറിക്കേസ് അട്ടിമറി: പ്രതികളും സാജനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

  മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജൻ, മാധ്യമപ്രവർത്തകൻ ദീപക് ധർമടം എന്നിവരുമായി സംസാരിച്ചതിന്റെ ഫോൺ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെ സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഫോൺവിളി രേഖകൾ സാജനും പ്രതികളും തമ്മിൽ 86 തവണ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ ദീപക് ധർമടം 107 തവണ പ്രതികളെ വിളിച്ചിട്ടുണ്ട്. മരംമുറി കേസ് അട്ടിമറിക്കാൻ സാജനും ദീപക്…

Read More

പ്ലസ് ടു മുതല്‍ തുടര്‍പഠനത്തിന് പെണ്‍കുട്ടികള്‍ക്ക് മലബാര്‍ ഗ്രൂപ്പിന്‍റെ സ്കോളര്‍ഷിപ്പ്

തലശേരി: മലബാര്‍ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് മൊബൈല്‍ ടാബ്‌ലെറ്റുകള്‍ നല്‍കുന്ന പദ്ധതിയില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വിതരണം ചെയ്യുന്നതിനുള്ള ടാബ്‌ലെറ്റുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദില്‍ നിന്ന് ടാബ്‌ലെറ്റുകള്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഹെഡ് (ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്) ആര്‍. അബ്ദുള്‍ ജലീല്‍, തലശേരി ഷോറൂം ഹെഡ് ഷമീര്‍ അത്തോളി എന്നിവര്‍ പങ്കെടുത്തു.   മലബാര്‍ ഗ്രൂപ്പിന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ്…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര കോവിഡ് പരിശോധന; ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും

കോവിഡ് വ്യാപന ആശങ്കയിൽ സംസ്ഥാനം.പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും. രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്പിൾ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണം കാൽ ലക്ഷത്തിനടുത്താണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല 100 പേരെ പരിശോധിക്കുമ്പോൾ 18 ൽ ഏറെ പേർ ഇപ്പോൾ തന്നെ…

Read More

മഞ്ഞപ്രയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

മഞ്ഞപ്ര: മഞ്ഞപ്രയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മഞ്ഞപ്ര തിരുതനത്തില്‍ ജോസിെൻറ മകന്‍ സുമേഷ് (41) ആണ്മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ സര്‍ജെൻറ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തലക്കേറ്റ മുറിവാണ് മരണകാരണം. തിരുവോണത്തലേന്ന് രാത്രി നടന്ന ശീട്ടുകളിയിലുണ്ടായ തര്‍ക്കത്തിലാണ് അപകടം നടന്നതെന്നാണ് അറിയുന്നത്. തിരുവോണനാളില്‍ രാവിലെ വടക്കുംഭാഗം ജങ്ഷനില്‍ കടവരാന്തയിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ്…

Read More

മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജം; ജനസംഖ്യാ അനുപാതം നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കുറച്ചു കാലം കൂടി നമുക്കൊപ്പമുണ്ടാക്കുമെന്നാണ് കാണേണ്ടതെന്നും അത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണെന്നും അതിനർത്ഥം കൂടുതൽ പേർക്ക് ഇനിയും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ…

Read More

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ തുടരും; നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ തുടരും. കഴിഞ്ഞ രണ്ടാഴ്ചയി ഞായറാഴ്ച ലോക്ക് ഡൗൺ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചും ഓണം പ്രമാണിച്ചുമാണ് ഞായറാഴ്ച ലോക്ക് ഡൗൺ ഒഴിവാക്കിയത്. എന്നാൽ വരുന്ന ആഴ്ചകളിൽ ഇത് തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. കടകൾക്കും പൊതുസ്ഥലങ്ങൾക്കും നൽകിയിരുന്ന ഇളവുകൾ അതുപോലെ തുടരും. ആൾക്കൂട്ടമുണ്ടാകുന്നില്ല, നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനക്കും നിർദേശം നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

  തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വിതുര കൊപ്പം സ്വദേശി ആര്യയാണ്(23) മരിച്ചത്. എക്‌സ്‌റേ ടെക്‌നീഷ്യനായിരുന്നു ഇവർ. അപകടം സംഭവിച്ച സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു ആര്യ. സ്‌കൂട്ടർ ഓടിച്ച യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന അൽഫോൺസയ്ക്കെതിരെ പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസ് പിൻവലിക്കും

തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീക്ക് നേരെ നഗരസഭാ ജീവനക്കാ‍ർ നടത്തിയ അതിക്രമത്തിനെ തുടർന്ന് ആരംഭിച്ച സമരം പിൻവലിച്ചു. മന്ത്രിമാരായ ആൻറണി രാജു, വി ശിവൻകുട്ടി എന്നിവർ അഞ്ചുതെങ്ങ് ഫെറോന ആക്ഷൻ കൗൺസിലുമായി നടത്തിയ ച‍ർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അൽഫോൺസയ്ക്കെതിരെ പോലീസ് രജിസ്റ്റ‍ർ ചെയ്ത കേസ് പിൻവലിക്കുമെന്നും മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്നും മന്ത്രിമാർ ഉറപ്പുനൽകിയതിന് പിന്നാലെയാണ് ആക്ഷൻ കൗൺസിൽ സമരം അവസാനിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ അവനവൻചേരി കവലയിൽ നിന്നും അൽഫോൺസയുടെ…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: അട്ടിമറിയില്ലെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ട്

സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ പോലീസ് അന്വേഷണം പൂർത്തിയായി. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ കണ്ടെത്തിൽ. തീപിടിത്തമുണ്ടായതിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ല. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു തീ പടർന്ന ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. തീപിടിത്തമുണ്ടായി ഒരു വർഷം തികയാനിരിക്കെയാണ് പോലീസിന്റെ റിപ്പോർട്ട്. നയതന്ത്ര സ്വർണക്കടത്ത് കേസ് പിടികൂടിയതിന് പിന്നാലെയായിരുന്നു സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടാകുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Read More

ഇന്ത്യൻ ഫുട്‌ബോൾ മുൻ നായകൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു

ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. 1960 റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. 1962 ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ടീമിലെയും സാന്നിധ്യമായിരുന്നു അദ്ദേഹം. 1958 മുതൽ 1966 വരെ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഏതാനും വർഷങ്ങൾക്ക് മുമ്പ് മറവി രോഗം ബാധിച്ചു. തുടർന്ന് എറണാകുളത്തെ വസതിയിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. 1966ലാണ് ദേശീയ ടീമിൽ…

Read More