Headlines

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

കോഴിക്കോട് മിഠായിത്തെരുവിൽ വീണ്ടും തീപിടിത്തം. പാളയം ഭാഗത്തുള്ള വി കെ എം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജെ ആർ ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂനിറ്റ് ഫയർ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. താഴത്തെ നിലകളിലെ ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.

Read More

തിരുവനന്തപുരത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; കരിയില കൂട്ടി കത്തിക്കാനും ശ്രമം

തിരുവനന്തപുരം നരുവാമൂട്ടിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. 88കാരിയായ അന്നമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 62കാരിയായ മകൾ ലീലയാണ് കൃത്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം അന്നമ്മയുടെ അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് ലീല. ഇവരുടെ കൂടെയാണ് അന്നമ്മ താമസിച്ചിരുന്നത്. വീടിന് മുൻവശത്തുള്ള റോഡരികിൽ വെച്ചാണ് ലീല അന്നമ്മയെ വെട്ടിയത്. ഇവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് കരിയില കൂട്ടിയിട്ട് മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യ; 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി കിരൺകുമാറിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ആത്മഹത്യാ പ്രേരണയടക്കം 9 വകുപ്പുകളാണ് കിരൺകുമാറിനെതിരെ ചുമത്തിയത്. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി കൊല്ലം റൂറൽ എസ് പി കെബി രവി പറഞ്ഞു. ആത്മഹത്യാവിരുദ്ധ ദിനത്തിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എസ് പി പറഞ്ഞു 102 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമുണ്ട്. ഡിജിറ്റൽ…

Read More

ഇ-ബുൾ ജെറ്റിനെതിരെ എംവിഡിയുടെ കടുത്ത നടപടി, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

  കണ്ണൂർ: വിവാദ വ്ലോഗർ സഹോദരങ്ങളായ ഇ-ബുൾ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി. ആറ് മാസത്തേക്കാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്. ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം…

Read More

വിവാദ സിലബസ്: കണ്ണൂർ വിസിയോട് വിശദീകരണം ചോദിച്ചതായി മന്ത്രി ആർ ബിന്ദു

  കണ്ണൂർ സർവകലാശാലാ സിലബസ് വിവാദത്തിൽ വി സിയോട് വിശദീകരണം ചോദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിഷയത്തിൽ സാങ്കേതിക വശം പരിശോധിച്ച് നടപടി സ്വീകരിക്കും. വർഗീയ ഉള്ളടക്കമുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ വരുന്നത് അപകടകരമാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലറാണ് പറയേണ്ടത്. വിശദീകരണം ലഭിച്ച ശേഷം അഭിപ്രായം പറയാമെന്നും മന്ത്രി പറഞ്ഞു അതേസമയം കോളജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്കാണ് ക്ലാസുകൾ തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ…

Read More

വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും; കിരണിനെതിരെ ഒമ്പത് വകുപ്പുകൾ

  വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സ്ത്രീധന പീഡനത്തെ തുടർന്നാണ് ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തത്. സംഭവം നടന്നത് 90 ദിവസം പൂർത്തിയാകുന്നതിന് മുമ്പേയാണ് കുറ്റപത്രം നൽകുന്നത്. ഇതോടെ പ്രതി കിരൺകുമാറിന് സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത അടയും മോട്ടോൾ വാഹനവകുപ്പ് മുൻ ജീവനക്കാരനായ കിരൺകുമാറാണ് കേസിലെ പ്രതി. ആത്മഹത്യാപ്രേരണ അടക്കം 9 വകുപ്പുകൾ കിരണിനെതിരെ ചുമത്തിയിട്ടുണ്ട്. 102 പേരാണ് സാക്ഷിപട്ടികയിലുള്ളത്. കിരൺകുമാർ നിലവിൽ ജയിലിലാണ് മരിക്കുന്നതിന് മുമ്പ് വിസ്മയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച വാട്‌സാപ്പ്…

Read More

പനമരം ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി എലിവിഷം കഴിച്ചു

വയനാട് പനമരം ഇരട്ട കൊലപതാകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. കുറുമ കോളനിയിലെ അർജുനാണ് എലി വിഷം കഴിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് മാനന്തവാടി ഡി വൈ എസ് പി ഓഫീസിൽ വെച്ചാണ് പോലീസ് അർജുനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ സ്‌റ്റേഷനിൽ നിന്നിറങ്ങിയോടിയ അർജുൻ കയ്യിൽ കരുതിയ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അർജുനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. അതേസമയം…

Read More

പണിക്കൻകുടി കൊലപാതകം; പ്രതി ബിനോയിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ഇടുക്കി പണിക്കൻകുടിയിലെ സിന്ധു കൊലപാതകക്കേസിൽ പ്രതി ബിനോയിയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. സിന്ധുവിന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തുന്നതിന് പ്രതിയുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. സിന്ധുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം മാറ്റാൻ വേണ്ടിയാണ് പ്രതിയായ ബിനോയ് വെള്ളിയാഴ്ച പെരിഞ്ചാൻകുട്ടിയിലെത്തിയത്. കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നും…

Read More

കൊല്ലത്ത് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ സർട്ടിഫിക്കറ്റ്; സാങ്കേതിക തകരാർ എന്ന് വിശദീകരണം

കൊവിഡ് വാക്സിൻ എടുക്കാത്ത ആളിന് വാക്സിൻ ലഭിച്ചെന്ന സർട്ടിഫിക്കറ്റ്. കൊല്ലം ജില്ലയിലെ അഞ്ചൽ നെട്ടയം സ്വദേശി ജയനാണ് വാക്സിൻ എടുക്കാതെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചത്.   നാൽപതുകാരനായ ജയൻ കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുക്കാനായി സഹോദരൻ്റെ ഫോണിൽ നിന്നും വോട്ടർ ഐഡി ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നു. സെപ്റ്റംബർ ഏഴിന് വാക്സിൻ എടുക്കാൻ അനുവദിച്ച സന്ദേശവുമെത്തി. ഇടമുളക്കൽ പഞ്ചായത്തിലെ തടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താനായിരുന്നു അറിയിപ്പ്. ജോലിത്തിരക്കു കാരണം ജയന് അന്നേദിവസം പോകാൻ കഴിഞ്ഞില്ല.   പക്ഷേ…

Read More

ഒറ്റപ്പാലത്തെ വയോധികയുടെ മരണം കൊലപാതകം; പ്രതികൾ സഹോദരി പുത്രിയും മകനും

പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിർ എന്നിവരാണ് കൊലപാതകം നടത്തിയത്. ഖദീജക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലാണ് ഖദീജയെ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ ഷീജയെയും കുടുംബത്തെയും കാണാതായി. പോലീസ് നടത്തിയ തെരച്ചിലിൽ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജിൽ താമസിച്ചിരുന്ന ഷീജയെയും പിടികൂടുകയായിരുന്നു. സ്വർണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഇവർ പറഞ്ഞു. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം.

Read More