Headlines

ദിലീപ് കേസ്: കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. കസ്റ്റഡിയിൽ ആവശ്യം ഉണ്ടോയെന്നതാണ് ചോദ്യമെന്നും, ദിലീപിനെതിരെ എന്ത് തെളിവുണ്ടെന്ന് നോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്ന് നിങ്ങളെങ്ങനെ പറയുമെന്നുംകോടതി ചോദിച്ചു. മൊഴി നൽകാനെത്തുന്ന സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ ആളുകൾ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ…

Read More

പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ ബുള്ളറ്റിലെത്തി നഗ്നതാ പ്രദർശനം; ക്യാമറയിൽ കുടുങ്ങി പ്രതി

  പത്തനംതിട്ടയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം. ബുള്ളറ്റിലെത്തിയ ആളാണ് നഗ്നതാപ്രദർശനം നടത്തിയത്. ഏകദേശം നാൽപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് നഗ്നതാപ്രദർശനം നടത്തിയത്. ഇയാൾ സ്ഥിരമായി ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുമെന്നാണ് പെൺകുട്ടികൾ പരാതി പറയുന്നത് ഇത് സ്ഥിരമായതോടെയാണ് പെൺകുട്ടികൾ ഇയാളുടെ ചെയ്തി മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങളടക്കമാണ് പോലീസിൽ പരാതി നൽകിയത്. ഇയാളെ പിടികൂടാൻ പോലീസ് തെരച്ചിൽ ആരംഭിച്ചു.

Read More

ഇവനൊക്കെ അനുഭവിക്കുമെന്ന് പറയുന്നത് ഗൂഢാലോചനയാണോ; പോലീസുകാർക്ക് ഇത്ര പേടിയോ എന്നും ദിലീപ്

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴികൾ കൊണ്ട് മാത്രം കൊലപാതക ഗൂഢാലോചന കുറ്റത്തിൽ തന്നെ പ്രതി ചേർക്കാനാകില്ലെന്ന് ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണ്. ഇതുവരെയും ഉദ്യോഗസ്ഥർക്കെതിരെ ഒരു അപായ ശ്രമവും ഉണ്ടായതായി പരാതിയില്ല. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നത്. പോലീസുദ്യോഗസ്ഥർക്ക് ഇത്ര പേടിയാണോയെന്നും പ്രതിഭാഗം ചോദിച്ചു. കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും ഇതിന് തെളിവുകൾ…

Read More

തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനി തൂങ്ങിമരിച്ച നിലയിൽ. സ്‌റ്റേഷൻ ഓഫീസർ ട്രെയിനിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. രഞ്ജിത്തിന് മാനസിക സമ്മർദമുണ്ടായിരുന്നതാിയ സുഹൃത്തുക്കൾ പറയുന്നു. നാഗ്പൂരിലെ ഫയർഫോഴ്‌സ് അക്കാദമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ മാസം 10ന് രഞ്ജിത്തിന് നിയമനം ലഭിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കായാണ് തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ എത്തിയത്.

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ

  നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേസിൽ ഫെബ്രുവരി 16നുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം നടക്കുന്നതിനാലാണ് കൂടുതൽ സമയം തേടിയത്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ നീട്ടിവെക്കണമെന്ന് പ്രോസിക്യൂട്ടർ കോടതിയോട്…

Read More

ഒരാൾ എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചനയാകുമോ; ദിലീപ് കേസിൽ ഹൈക്കോടതി

ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോയെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഹൈക്കോടതിയുടെ സംശയം. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി ഗോപിനാഥ്. കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റകൃത്യമായി മാറുകയുള്ളുവെന്നും കോടതി ചോദിച്ചു. എന്നാൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. കൃത്യമായ വധഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന രണ്ട് തെളിവുകൾ പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. അതിപ്പോൾ പരസ്യമാക്കാനില്ലെന്നും പ്രോസിക്യൂഷൻ…

Read More

നിർണായക ദിനം: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

  നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.15നാണ് ഹർജിയിൽ വാദം കേൾക്കുക. എല്ലാ കേസ്  പോലെ തന്നെയാണ് ഈ കേസെന്നും വാദത്തിന് അധിക സമയം എടുക്കുന്നതിനാലാണ് കേസ് മാറ്റുന്നതെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു കേസിൽ ദിലിപിനെതിരെ വധശ്രമത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിട്ടുണ്ട്. നേരത്തെ ഗൂഢാലോചന കുറ്റം മാത്രമായിരുന്നു ചേർത്തിരുന്നത്. ചുമത്തിയ വകുപ്പുകളിൽ മാറ്റം…

Read More

വിവാദങ്ങള്‍ക്കിടെ കാസര്‍കോട് കലക്ടര്‍ അവധിയിലേക്ക്; പകരം ചുമതല എഡിഎമ്മിന്

  സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിറകെ കാസർഗോഡ് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക്. നാളെ മുതൽ ഫെബ്രുവരി ഒന്നുവരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല. ജില്ലയിൽ കലക്ടർ പൊതുയോഗത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി.പി.എം പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്. സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 50 പേരിൽ കൂടുതൽ ആളുകൾ…

Read More

കുതിരാൻ തുരങ്കത്തിൽ ലൈറ്റുകൾ തകർത്ത ലോറി പിടികൂടി

  തൃശൂർ: കുതിരാന്‍ തുരങ്കത്തില്‍ അപകടകരമായ രീതിയില്‍ ഓടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കിയ ലോറി പിടികൂടി. പീച്ചി ഇരുമ്പ് പാലം സ്വദേശിയുടേതാണ് ലോറി. ദേശീയ പാത നിര്‍മാണത്തിന് കരാറുള്ളതാണ് ലോറി. ഇന്നലെ രാത്രിയിലാണ് കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത് ടോറസ് ലോറി കടന്നു പോയത്. പിറകിലെ ബക്കറ്റ് ഉയര്‍ത്തി ടോറസ് ലോറി ഓടിച്ച് തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകളും പാനലുകള്‍, പത്ത് സുരക്ഷാ കാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും…

Read More

സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം 8, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസർഗോഡ് 1 വീതം ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒരാൾ യുഎഇയിൽ നിന്നും വന്ന കർണാടക സ്വദേശിയാണ്. 35 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും വന്നതാണ്….

Read More