Headlines

പെട്ടിമുടി പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; വാളയാർ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഇടുക്കി രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തെരച്ചിലും പൂർത്തിയാക്കിയ ശേഷമാകും റിപ്പോർട്ട് വാങ്ങുക വിശദമായ ചർച്ചകൾക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കും. അപകടത്തിൽപ്പെട്ടവരുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായ ധനമായി നൽകാനും സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ…

Read More

ഫാം ഉടമ മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു

പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായി എന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മത്തായിയുടെ ഭാര്യ ഷീബയാണ് ഹൈക്കോടതിയെ സമീപിച്ചത്. മത്തായിയുടെ മൃതദേഹം കഴിഢ്ഞ 15 ദിവസമായിട്ടും സംസ്‌കരിച്ചിട്ടില്ല. കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം മത്തായിയെ കസ്റ്റഡിയിലെടുത്തതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വനംവകുപ്പിൻരെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പറയുന്നു. സതേൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറാണ് റിപ്പോർട്ട് വനം…

Read More

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത; ജാഗ്രത വേണം

സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിയ്‌ക്കെതിരായ ക്യാമ്പയിന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പ് നടത്തുന്ന പതിവ് കൊതുക്, കൂത്താടി നിയന്ത്രണ-നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജൂണ്‍മാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന ക്യാമ്പയിനും ആവിഷ്‌ക്കരിച്ചിരുന്നു. മഴ വീണ്ടും കനക്കുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത തുടരേണ്ടതാണ്….

Read More

ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്

ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. ചട്ടമ്പി സ്വാമിയുടെ 167ാം ജയന്തിയോട് അനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പെരുമ്പടവം ശ്രീധരൻ ചെയർമാനായ സമിതിയിൽ സൂര്യ കൃഷ്ണമൂർത്തി, ഡോ. എം ആർ തമ്പാൻ എന്നിവർ അംഗങ്ങളായിരുന്നു. 25,000 രൂപ പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഓഗസ്റ്റ് 24ന് കൊവിഡ് പ്രോട്ടോക്കൾ അനുസരിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും

Read More

സ്വർണക്കടത്ത് കേസ്: പ്രതി സംജുവിന്റെ ബന്ധുവായ ജ്വല്ലറി ഉടമയെ ചോദ്യം ചെയ്യുന്നു

സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസിലെ പ്രതി സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് ചോദ്യം ചെയ്യുന്നത്. സംജു വാങ്ങിയ സ്വർണം ഷംസുദ്ദീന് നൽകിയതായാണ് മൊഴി ചോദ്യം ചെയ്യലിനായി ഷംസുദ്ദീനെ വിളിച്ചു വരുത്തുകയായിരുന്നു. ഷംസുദ്ദീൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് സമൻസ് അയച്ചത്. ഷംസുദ്ദീനെ വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക. അതേസമയം സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജിയിൽ…

Read More

മുഖ്യമന്ത്രി സമനില തെറ്റിയ പോലെ പെരുമാറുന്നു; വാർത്താ സമ്മേളനം തള്ളൽ മാത്രമായി മാറി: ചെന്നിത്തല

ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാർ ഒപ്പിട്ട മുഴുവൻ കരാറുകളുടെയും വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെഡ് ക്രസന്റ്, യൂനിറ്റാക് എന്നിവരുമായുള്ള കരാർ വിവരങ്ങളും പുറത്തുവിടണം. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തെയും മാധ്യമങ്ങളും മുഖ്യമന്ത്രി ആക്ഷേപിക്കുകയാണ്. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. കൊവിഡ് വാർത്താ സമ്മേളനം വെറും തള്ളൽ മാത്രമായി മാറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങൾ പറയരുതെന്നാണ് നിലപാട് മാധ്യമ ആക്രമണത്തിനുള്ള ലൈസൻസ് ലഭിക്കുന്നത്…

Read More

പെട്ടിമുടിയിൽ മരണസംഖ്യ 53 ആയി; മൃതദേഹം ലഭിച്ചത് കന്നിയാറിന്റെ തീരത്ത് നിന്ന്

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ നിന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നിയാറിന്റെ തീരത്ത് നിന്ന് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിലേറെയും കുട്ടികളാണ്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്. ആറാം ദിവസമാണ് പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നത്. കണ്ടെത്താനുള്ള 17 പേരിൽ 15 പേരും കുട്ടികളാണെന്നാണ് വിവരം. അപകടം നടന്ന് ഇത്രയും…

Read More

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ചു; സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി ജി സുധാകരൻ

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ഒഴിമുറി ആധാരം ചെയ്യുന്നതിനായി സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. ക്യാൻസർ രോഗിയായ അദ്ദേഹം ആംബുലൻസിലാണ് ഓഫീസിലെത്തിയത്. എന്നാൽ കിടപ്പ് രോഗി കൂടിയായ സനീഷിനെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിൽ വരണമെന്ന് സബ് രജിസ്ട്രാർ നിർബന്ധിക്കുകയായിരുന്നു. ഇതോടെ കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയിൽ എത്തിച്ചതിന് ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്തു നൽകാൻ സബ്…

Read More

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.95 അടിയിലെത്തി; നീരൊഴുക്കിന്റെ ശക്തി കുറഞ്ഞു

മുലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. മഴ കുറഞ്ഞതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും നീരൊഴുക്കിന് സമാനമാണ്. ഇതു വലിയ ആശ്വാസമാണ് പ്രദേശവാസികൾക്ക് നൽകുന്നത് ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ വെള്ളം ഒഴുക്കിവിട്ട് ആശങ്ക ഒഴിവാക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലെ മഴ കണക്കിലെടുത്ത് മാത്രമേ തമിഴ്‌നാട് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധ്യതയുള്ളു. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയമായ ജലനിരപ്പ്.

Read More

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഞായാറാഴച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികള്‍ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം കൂടുതല്‍ രോഗികള്‍…

Read More