Headlines

Webdesk

സിനിമ പോലെ ഒരു കവർച്ച; വെറും പത്ത് മിനിറ്റിൽ കൊള്ള, രക്ഷപ്പെട്ടത് സ്കൂട്ടറിൽ; ലൂവ്ര് മ്യൂസിയത്തിൽ നിന്ന് നഷ്ടമായത് വിലമതിക്കാനാകാത്ത വസ്തുക്കൾ

പാരീസ് നഗരഹൃദയത്തിലെ ചരിത്രപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന വൻ കവർച്ചയിൽ 4 മിനുട്ടുകൾ കൊണ്ട് മോഷ്ടിക്കപ്പെട്ടത് 9 ആഭരണങ്ങൾ. നെപ്പോളിയൻ മൂന്നമന്റേത് അടക്കമുള്ള ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു. ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെ 09:30നും 09:40നുമിടയിലുള്ള സമയത്താണ് ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന, വാഹനത്തിൽ ഘടിപ്പിച്ച യന്ത്ര ഗോവണി വഴി മോഷ്ടാക്കൾ മ്യൂസിയത്തിന്റെ ബാൽക്കണിയിൽ കയറി. അവിടെ നിന്നും അപ്പോളോ ഗാലറിയുടെ ജനാല ചില്ലുകൾ തകർത്ത്…

Read More

ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും സ്ഥാനമുണ്ട്, ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല: മുഖ്യമന്ത്രി

കണ്ണൂർ: ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയിൽ സ്വാധീനം കിട്ടുമെന്ന് സംഘപരിവാർ ചിന്തിക്കുന്നു. അമിത് ഷാ പറയുന്നത് പോലെ ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഉപകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചിയിൽ നടന്ന മലയാള മനോരമയുടെ പരിപാടിയിൽ…

Read More

അറസ്റ്റ് ഉടനില്ല; അനന്തസുബ്രഹ്മണ്യത്തെ വിട്ടയക്കാൻ എസ്ഐടി, കൂടുതൽ ഇടനിലക്കാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്ത് വിട്ടയക്കും. അറസ്റ്റ് നിലവില്‍ ഉണ്ടാവില്ല എന്നാണ വിവരം. നിലവില്‍ അനന്തസുബ്രഹ്മണ്യത്തെ കൂടാതെ ചില ഇടനിലക്കാരെയും ചോദ്യം നല്‍കി എന്നാണ് വിവരം. അനന്തസുബ്രഹ്മണ്യത്തെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു. അനന്തസുബ്രഹ്മണ്യത്തിന്റെ…

Read More

ഭാര്യയെ കൊന്ന് മൃതദേഹം കിണറിനകത്തിട്ട് മൂടി, പിന്നാലെ മൃഗബലി; അന്ധവിശ്വാസത്തിന്റെ പേരിൽ കൊലപാതകം

കർണാടക ചിക്കമംഗ്ളൂരുവിൽ അന്ധവിശ്വാസത്തിന്റെ പേരിൽ കൊലപാതകം. ഭാര്യയെ കൊന്ന് മൃതദേഹം കിണറിനകത്തിട്ട് മൂടി. സംഭവത്തിൽ ഭർത്താവ് വിജയ് അറസ്റ്റിൽ. ഇരുപത്തിയെട്ടുകാരി ഭാരതിയാണ് കൊല്ലപ്പട്ടത്. അലഗാട്ട സ്വദേശി വിജയ് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നാലെ മൂന്ന് മ‍ൃഗങ്ങളെയും വിജയ് ബലി നൽകിയെന്ന് പൊലീസ് കണ്ടെത്തി. ഒന്നര മാസം മുൻപ് ഭാര്യയെ കാണാനില്ലെന്ന് വിജയ് പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ‌ ഭാരതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ മൃതദേഹം കൃഷി സ്ഥലത്തെ ആഴമേറിയ കിണറിലിട്ട് മൂടുകയായിരുന്നു. കിണർ‌ കോൺ​ക്രീറ്റ് കൊണ്ട് അടയ്ക്കുകയും…

Read More

വീണ്ടും കര്‍ഷക ആത്മഹത്യ; അട്ടപ്പാടിയില്‍ കര്‍ഷകന്‍ കൃഷിസ്ഥലത്ത് തൂങ്ങി മരിച്ചു

പാലക്കാട് അട്ടപ്പാടിയില്‍ കര്‍ഷകന്‍ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയെ കൃഷി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

Read More

‘കഴിവുള്ള നേതാക്കൾ നേതൃത്വത്തിൽ വരണം; സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണം’; ഓർത്തഡോക്സ് സഭ

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ. സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു. കോൺഗ്രസിന്റെ കാര്യങ്ങൾ സഭകൾ അല്ല തീരുമാനിക്കുന്നത് എന്ന സണ്ണി ജോസഫിന്റെ പരാമർശത്തിനാണ് മറുപടി. കഴിവുള്ള നേതാക്കൾ നേതൃത്വത്തിൽ വരണമെന്നത് പൗരന്മാരുടെ സ്വപ്നം. അവരെ മതത്തിന്റെ പേരിൽ തടയുന്നത് സങ്കടകരമാണെന്ന് ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ സഭകൾ…

Read More

മൊസാബിക്കിലെ കപ്പൽ അപകടം; കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൊസാബിക്കിലെ ബെയ്‌റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബെയ്റ തുറമുഖത്ത് കപ്പൽ അപകടത്തിൽപ്പെട്ടത്. ഇതിൽ കാണാതായ 2 മലയാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹത്തിലെ വസ്ത്രങ്ങള്‍ അപകടത്തില്‍ രക്ഷപെട്ടവര്‍ തിരിച്ചറിയുകയും അത് ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായ…

Read More

പിഎം ശ്രീ: ‘ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും, പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കും’; കെ സുരേന്ദ്രൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിർപ്പ് വെറും തട്ടിപ്പെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും. പിന്നീട് എകെജി സെൻററിൽ വിളിച്ച് പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കുമെന്നും കെ സുരേന്ദ്രന്റെ പരിഹാസം. സിപിഐക്ക് നാട്ടിൽ ഇപ്പോൾ പ്രസക്തിയില്ല. വെളിയം ഭാർഗവൻ അടക്കമുള്ളവരുടെ കാലത്ത് നല്ല നേതാക്കൾ ഉണ്ടായിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പദ്ധതിയിൽ ഒപ്പിടാനുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. സിപിഐയുടെ എതിർപ്പിനെ തുടർന്ന് മന്ത്രിസഭാ യോഗത്തിൽ അടക്കം…

Read More

‘നാടിന്റെ മതേതരത്വം തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അല്ല’; രാജീവ് ചന്ദ്രശേഖര്‍

ഈ നാടിന്റെ മതേതരത്വവും സമാധാനവും സംസ്‌കാരവും തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇവിടുത്തെ ജനങ്ങള്‍ – ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍സ് എല്ലാം ഒറ്റക്കെട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ കുട്ടികള്‍ക്ക് എത്രയോ ഫ്‌ളക്‌സിബിലിറ്റി കൊടുക്കുന്ന ഒരു പോളിസിയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആറാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ സ്‌കില്ലിംഗ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയ ഒരു നയമാണ്. അതില്‍ ക്രെഡിറ്റ് ഫ്രേംവര്‍ക്ക് ഉണ്ട്….

Read More

തിരുവനന്തപുരത്തും സിപിഐക്ക് വന്‍ ആഘാതം; മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നൂറോളം പേര്‍ രാജിവച്ചു

സിപിഐ കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും പാര്‍ട്ടി നേതൃത്വത്തിന് വന്‍ ആഘാതം. മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് നൂറോളം പേര്‍ സിപിഐ വിട്ടു. ആര്യനാട്, മീനാങ്കല്‍ ബ്രാഞ്ചുകളില്‍ നിന്നാണ് രാജി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയുമായ മീനാങ്കല്‍ കുമാറിനെതിരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ പ്രദേശത്തുനിന്ന് മാത്രം നാല്‍പതോളം അംഗങ്ങള്‍ രാജിവച്ചത്. മീനാങ്കല്‍ എ ബ്രാഞ്ച്, ബി ബ്രാഞ്ച്…

Read More