Headlines

Webdesk

‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ബിഹാര്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിന് വോട്ട് കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം.തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയും മുന്നണിയും വിലയിരുത്തും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. തുടക്കം മുതലേ നീതിപൂര്‍വമല്ലാതിരുന്ന തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വജയിക്കാനായില്ലെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. ബിഹാറില്‍ മഹാസഖ്യത്തെ തകര്‍ത്തെറിഞ്ഞായിരുന്നു എന്‍ഡിഎ ചരിത്രവിജയം നേടിയത്. 243 ല്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ പിടിച്ചെടുത്താണ് ജെഡിയു-ബിജെപി സഖ്യം വിജയക്കൊടി പാറിച്ചത്….

Read More

പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ജമ്മുവിൽ 7 മരണം

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. പൊലീസുകാരും, ഫൊറൻസിക് ഉദ്യോഗസ്ഥരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും പരിസരത്തിനുള്ളിലെ നിരവധി വാഹനങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. FSL സംഘവും തഹസിൽദാറും ചേർന്ന് നേരത്തെ ഫരീദാബാദിലെ വൈറ്റ് കോളർ ഭീകരസംഘത്തിന്റെ കൈയിൽ നിന്ന് പിടികൂടിയ 300 കിലോ സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ…

Read More

അനസ്ത്യേഷ്യ ടെക്നീഷ്യൻസിന് പകരം തീയേറ്റർ മെക്കാനിക്സ്; മെഡിക്കൽ കോളജുകളിൽ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതായി പരാതി

സംസ്ഥാനത്ത് മെഡിക്കൽ കോളജുകളിൽ അനസ്ത്യേഷ്യ ടെക്നീഷ്യൻസിന് പകരം യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതായി പരാതി. ഏഴാം ക്ലാസ്സ് മാത്രം യോഗ്യത വരുന്ന തീയേറ്റർ മെക്കാനിക്കുകളെ ഇതേ ജോലിക്ക് നിയോഗിക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. യോഗ്യതയുളളവർ പുറത്ത് നിൽക്കുമ്പോഴാണ് അയോഗ്യർ അറിയാത്ത പണി എടുക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. അനസ്തേഷ്യ സംബന്ധമായ ഗൗരവകരമായ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നത് മതിയായ യോഗ്യതയില്ലാത്തവരാണ്. അതുകൊണ്ടുതന്നെ രോഗികളുടെ ആരോഗ്യകാര്യത്തിലും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും ആശങ്കയാണെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കുന്നു. തീയേറ്റർ മെക്കാനിക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ആളുകൾക്കും ഇതേ ജോലി…

Read More

‘എന്‍ഡിഎയുടേത് ചരിത്ര വിജയം; ബിഹാര്‍ ജനത കൊടുങ്കാറ്റ് സൃഷ്ടിച്ചു; നിതീഷിന്റേത് അതിശയകരമായ നേതൃത്വം’; നരേന്ദ്ര മോദി

ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് എന്‍ഡിഎ. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ബിഹാറിലെ ഗംഭീര വിജയത്തില്‍ ജെപി നദ്ദ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ജനങ്ങള്‍ക്ക് മോദിയോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് പരിപാടിയില്‍ സംസാരിക്കവേ നദ്ദ പറഞ്ഞു. ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിലെ…

Read More

മോദി സർക്കാരിനുള്ള ജനങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന വിധിയാണ് ബിഹാറിലേത്: അമിത് ഷാ

എൻ‌ഡി‌എയുടെ വമ്പൻ വിജയം ‘വികസിത ബീഹാറിൽ’ വിശ്വസിക്കുന്ന ഓരോ ബിഹാറിയുടെയും വിജയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മോദി സർക്കാരിനുള്ള ജനങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന വിധിയാണ് ബിഹാറിലേത്.ജംഗിൾ രാജ് നടത്തുന്നവർക്ക് ഇനി ജനങ്ങളെ ‘കൊള്ളയടിക്കാൻ’ അവസരം ലഭിക്കില്ലെന്നും പറഞ്ഞു. പൊതുജനം ഇപ്പോൾ അവരുടെ ജനവിധി നൽകുന്നത് ‘പ്രകടന രാഷ്ട്രീയം’ എന്നതിന്റെ അടിസ്ഥാനത്തിലാണ് ബിഹാറിലെ വികസനം സ്ത്രീസുരക്ഷ, സദ്ഭരണം എന്നിവയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. വികസിത ബിഹാർ എന്ന ദൃഢനിശ്ചയത്തിനുവേണ്ടിയാണ് ഈ ജനവിധി. വോട്ടുബാങ്കുകൾക്ക് വേണ്ടി വോട്ടർപട്ടികയിലെ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവർക്കുള്ള ജനങ്ങളുടെ…

Read More

ബിഹാർ വിജയം ആഘോഷിച്ച് എന്‍ഡിഎ; ‘ജംഗിൾ രാജിന് നോ എന്‍ട്രി’, ഇത് ട്രന്‍ഡ് അല്ല സുനാമിയെന്ന് ജെ പി നദ്ദ

ദില്ല: ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അക്ഷീണം പ്രയത്നിച്ച എല്ലാ പ്രവർത്തകർക്കും നന്ദി അറിയിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. ഇത് ട്രെൻഡ് അല്ല സുനാമിയാണെന്നും രാജ്യത്തും ബിഹാറിലും ജനം മോദിയിൽ അചഞ്ചല വിശ്വാസം അർപ്പിച്ചു, ജംഗിൾ രാജിന് പകരം ജനം വികസനത്തെ പുൽകി. ജംഗിൾ രാജിന് നോ എൻട്രി. 2024 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് കുറച്ചു…

Read More

അമ്മയുടെ അടുത്ത് കിടന്നതിന് 12 കാരന് ആൺസുഹൃത്തിന്റെ ക്രൂരമർദനം

എറണാകുളത്ത് 12 വയസ്സുകാരന് ക്രൂരമർദനം. അമ്മയും ആൺസുഹൃത്തും ചേർന്നാണ് കുട്ടിയെ മർദിച്ചത്. അമ്മയുടെ അടുത്ത് കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്. കുട്ടിയെ കൊച്ചിയിലെ ലിസ്സി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു മർദന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ നെഞ്ചിൽ അമ്മ കൈവിരലുകൾ കൊണ്ട് മാന്തി മുറിവുണ്ടാകുകയായിരുന്നു. കൂടാതെ കുട്ടിയുടെ തല ആൺസുഹൃത്ത് പലതവണ ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും എളമക്കര പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി എടുക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

ചരിത്രത്തിലെ മോശമായ അനുഭവം; ബിഹാറിൽ എന്താണ് പാർട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണം, ശശി തരൂർ

ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി ഡോ. ശശി തരൂർ എംപി. ബിഹാറിൽ തന്നെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്നും, എന്താണ് പറ്റിയതെന്ന് പാർട്ടി അന്വേഷിക്കണമെന്നും തരൂർ പറഞ്ഞു.ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കനത്ത തോൽവി ആരും പ്രതീക്ഷിച്ചില്ല. ഇതിൽ നിന്നും പാഠം പഠിക്കുകയാണ് വേണ്ടത്. ചരിത്രത്തിലെ ഏറ്റവും മോശമായ അനുഭവമായിപ്പോയി തിരഞ്ഞെടുപ്പ് ഫലമെന്നും തരൂർ പ്രതികരിച്ചു. നെഹ്റു കുടുംബത്തെ വിമർശിക്കുന്ന പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നും തരൂർ വിശദീകരിച്ചു. താൻ എഴുതിയ ലേഖനത്തിൽ ഒരു പാർട്ടിയെ കുറിച്ച് മാത്രമല്ല എല്ലാ…

Read More

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി. മത്സരിച്ച 33 സീറ്റുകളിൽ ഏതാനും സീറ്റുകളിൽ മാത്രമാണ് ഇടതുപാർട്ടികൾക്ക് മുന്നേറാനായത്. 2020 ലെ തിരഞ്ഞെടുപ്പിൽ, മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. മൊത്തം മത്സരിച്ച സീറ്റുകളിൽ 29 സീറ്റുകളിൽ 16 എണ്ണത്തിലാണ് ഇടതുപക്ഷം അന്ന് വിജയിച്ചത്. 55 ശതമാനമായിരുന്നു അന്നത്തെ സ്‌ട്രൈക്ക് റേറ്റ്. സി പി ഐ (എം എൽ) ലിബറേഷൻ ആകെയുള്ള 19 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിച്ച് അന്ന് ശ്രദ്ധേയമായ പ്രകടനമാണ്…

Read More

ഇനി കേരളത്തിന്റെ ഊഴം, ബിഹാർ നൽകുന്ന സന്ദേശം വ്യക്തം: രാജീവ് ചന്ദ്രശേഖർ

ബിഹാർ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബിഹാറിൽ കണ്ടത്. ബിഹാറിലെ ജനങ്ങൾക്ക് ബിജെപിയെയും എൻഡിഎയെയും പിന്തുണച്ചെന്നും കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിൻ്റെയും ആർ.ജെ.ഡി.യുടെയും ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബിഹാർ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണ്.പ്രധാനമന്ത്രി…

Read More