Headlines

Webdesk

ദത്തുകേസ്: സൈബർ ആക്രമണത്തിൽ നടപടിയില്ല; പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് ‘കേരളം ലജ്ജിക്കണം’ ഫെയിം അനുപമ

  ദത്തുകേസിൽ അന്വേഷണം നീതി യുക്തമല്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് അനുപമ. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ആരോപണ വിധേയാരിട്ടുള്ളവരെ മാറ്റിനിർത്തി അന്വേഷിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. കേരളം ലജ്ജിക്കണം എന്നാവശ്യപ്പെട്ട് അനുപമ നടത്തിയ സമരം സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. കുട്ടിയെ കിട്ടാനായി അനുപമ നൽകി ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി സ്വീകരിച്ചിരുന്നുമില്ല. തള്ളുമെന്ന് ഭീഷണി മുഴക്കിയതോടെ അനുപമ ഹർജി പിൻവലിച്ച് രക്ഷപ്പെടുകയായിരുന്നു സി ഡബ്ല്യു സി, ശിശു ക്ഷേമ സമിതി എന്നിവിടങ്ങളിലെ ആരോപണ വിധേയർ ഇപ്പോഴും…

Read More

തൃശ്ശൂരും വയനാടുമായി കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

  തൃശ്ശൂരും വയനാടുമായി രണ്ടിടങ്ങളിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു. തൃശ്ശൂർ ആറാട്ടുപുഴ മന്ദാരംകടവിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാളാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ഗൗതമാണ് മരിച്ചത്. 14 വയസ്സായിരുന്നു. ഗൗതമിനൊപ്പം കുളിക്കാനിറങ്ങിയ സുഹൃത്തി ഷിജിനായുള്ള(15) തെരച്ചിൽ തുടരുകയാണ് വയനാട് എടവകയിലാണ് മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. കാരക്കുനി ചെമ്പിലോട് സ്വദേശി രണ്ടര വയസ്സുള്ള നാദിയ ഫാത്തിമയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി മുങ്ങിമരിച്ചത്.

Read More

നേപ്പാളിൽനിന്നുള്ള അധിക വൈദ്യുതി ഇന്ത്യക്കു നല്കും

  കാഠ്മണ്ഡു: രാജ്യത്ത് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യക്കു നല്കുമെന്നു നേപ്പാൾ. ആഭ്യന്തര ഊർജവിപണി ഇതാദ്യമായാണ് ഒരു അയൽരാജ്യത്തിനായി തുറന്നുകൊടുക്കുന്നത്. തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഊർജമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ത്രിശൂലി ഹൈഡ്രോപവർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന 24 മെഗാവാട്ട് വൈദ്യുതിയും ദേവീഘട്ട് പവർ ഹൗസിൽനിന്നുള്ള 15 മെഗാവാട്ട് വൈദ്യുതിയും ഉൾപ്പെടെ 39 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാൾ ഇലക്‌ട്രിസിറ്റി അഥോറിറ്റി(എൻഇഎ) ആദ്യഘട്ടം നല്കുക. ഇന്ത്യയുടെ സഹായത്തോടെയാണ് ഈ പദ്ധതികൾ നേപ്പാൾ പൂർത്തിയാക്കിയത്. വൈദ്യുതി കയറ്റുമതിയോടെ രാജ്യത്തെ വൈദ്യുതി…

Read More

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ…

Read More

രാജ്യത്ത് വീണ്ടും സിക്ക വൈറസ്: 25 പേർക്ക് രോഗം സ്ഥിരീകരിച്ചു

  ലക്‌നൗ: രാജ്യത്ത് വീണ്ടും സിക്ക വൈറസ് സ്ഥിരീകരിച്ചു. കാൺപൂരിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 36 ലെത്തി. ചകേരി കന്റോൺമെന്റ് ഏരിയയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരെ ഐസൊലേഷനിലാക്കിയെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലയിൽ അണുവിമുക്ത പ്രവർത്തനങ്ങൾക്കായി മുൻസിപ്പൽ കോർപ്പറേഷനിലെ 150 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലാൽ ബംഗ്ലാവ്, ലാൽ കുർതി, കകോരി, ഖ്വാസി ഖേദ, ഓം പുർവ്വ,…

Read More

വയനാട് ജില്ലയില്‍ 298 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 15.16

  വയനാട് ജില്ലയില്‍ ഇന്ന് (04.11.21) 298 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 310 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 297 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.16 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126636 ആയി. 123406 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2368 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2241 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഇന്ധന നികുതി കുറക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയത് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടി: പി. ചിദംബരം

  ന്യൂഡൽഹി: ഇന്ധന നികുതി കുറക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഉപതെരഞ്ഞെടുപ്പിന്‍റെ ഉപോൽപ്പന്നമാണ് ഇന്ധനവിലക്കുറവെന്നാണ് കേന്ദ്ര സർക്കാർ നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്.’ ഉപതെരഞ്ഞെടുപ്പുകൾക്ക് ഒരു ഉപോൽപ്പന്നമുണ്ടായിരിക്കുന്നു. കേന്ദ്രം പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് തീരുവ കുറച്ചിരിക്കുന്നു’ എന്ന് പി. ചിദംബരം ട്വിറ്ററിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഉയർന്ന നികുതിയീടാക്കുന്നതാണ് ഇന്ധനവില ഉയരാൻ കാരണമെന്ന തങ്ങളുടെ വാദത്തിനുള്ള സ്ഥിരീകരണമാണിതെന്നും സർക്കാറിന്‍റെ അത്യാഗ്രഹം…

Read More

പുതിയ നിരക്കില്‍ ഇന്ധനം നല്‍കുന്നില്ല : ഇടുക്കി പെട്രോള്‍ പമ്പില്‍ തര്‍ക്കം

  തൊടുപുഴ : പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് ഇടുക്കി ചേലച്ചുവടിലെ പമ്പിൽ തർക്കം. പഴയ നിരക്കിലെ പെട്രോൾ നൽകാൻ സാധിക്കു എന്ന് പറഞ്ഞതോടെയാണ് നാട്ടുകാരും പമ്പ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. പുതുക്കിയ നിരക്ക് സിസ്റ്റത്തിൽ വന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. തർക്കം രൂക്ഷമായതോടെ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. പുതുക്കിയ നിരക്കിൽ പെട്രോൾ നൽകാൻ പൊലീസ് പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ നാട്ടുകാരും പ്രതിഷേധം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധനവിലയില്‍ കുറവ് വന്നത്….

Read More

കെ എസ് ആര്‍ ടി സി സമരം: സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെ എസ് ആര്‍ ടി സി തൊഴിലാളി യൂനിയനുകള്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. സമരത്തിൽ നിന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രിയുടെ അഭ്യര്‍ഥന തൊഴിലാളി യൂണിയനുകള്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം പ്രാബല്യത്തിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞെന്ന്…

Read More

ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 മരണം; 14 പേര്‍ ചികിത്സയില്‍; പലരുടെയും നില ഗുരുതരം

പറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണെന്ന്  ജില്ലാ മജിസ്‌ട്രേറ്റ്‌ ഡോക്ടര്‍ നവല്‍ കിഷോര്‍ ചൗധരി പറഞ്ഞു. മദ്യം കഴിച്ചവര്‍ ഏതാനും സമയത്തിനകം കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മദ്യത്തില്‍ നിന്നുള്ള വിഷാംശമേറ്റതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലും വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു. 2015ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനം…

Read More