Headlines

Webdesk

കഴിക്കല്ലേ: വേദന സംഹാരികളിലെ ഏറ്റവും അപകടകാരി ഇവനാണ്

ചെറിയ വേദനകള്‍ പോലും സഹിക്കാന്‍ കഴിയാത്തവരാണ് പലരും. വേദനയുണ്ടായാൽ ഉ‌ടൻ വേദന സംഹാരികളെ ആശ്രയിക്കും. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്നത്. വേദനസംഹാരികളുടെ അമിത ഉപയോഗം ആരോഗ്യം നശിപ്പിച്ച്‌ രോഗികളാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അസെറ്റാമിനോഫിന്‍ എന്ന വേദനസംഹാരി ഏറ്റവും അപകടകാരിയാണെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാല വ്യക്തമാക്കുന്നത്. അസെറ്റാമിനോഫിന്‍ കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഈ മരുന്ന് ശരീരത്തില്‍ എത്തിയാലുടന്‍ രാസപ്രവര്‍ത്തനം ഉണ്ടാകുകയും കരളിന് അതീവദോഷകരമായി തീരുകയും ചെയ്യും. ഈ വേദനസംഹാരി ശരീരത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനം…

Read More

പ്രവാസികള്‍ക്ക് ആശ്വാസം; കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചേക്കും

  കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതായി സംസ്ഥാനത്തെ ഹജ്ജ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍. ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കാനാണ് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചത്. 2020…

Read More

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 81 ജീവന്‍ രക്ഷാ നടപടിക്രമങ്ങള്‍ക്കായി ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ സംസ്ഥാനം പരിരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്കും ഈ പരിരക്ഷയുണ്ടാകും. 609 ആശുപത്രികള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിനായി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയത്….

Read More

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. യാത്രയ്ക്ക് മുന്‍പും ശേഷവുമുള്ള കൊവിഡ് പരിശോധനയില്‍നിന്ന് ഇവരെ ഒഴിവാക്കി രാജ്യാന്തര യാത്രകള്‍ക്കുള്ള മാര്‍ഗരേഖ ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു. പുതിയ മാര്‍ഗരേഖ ഇന്നലെ അര്‍ധരാത്രി മുതലാണ് പ്രാബല്യത്തില്‍ വന്നത്. അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. പൂര്‍ണ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷവും കൊവിഡ്…

Read More

സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില; രണ്ടാഴ്ച്ചക്കിടെ തക്കാളിക്ക് വർധിച്ചത് 50 രൂപ

  സംസ്ഥാനത്ത് പച്ചക്കറിവില കുത്തനെ ഉയരുന്നു. പച്ചക്കറിക്ക് പുറമെ പലവ്യജ്ഞനങ്ങളുടെയും വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ൽ നിന്ന് 120 ആയാണ് ഉയർന്നത്. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് ഉയർന്നത്. ദിനംപ്രതി എല്ലാ പച്ചക്കറികളുടെയും വില വർധിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബ ബജറ്റ് താളം…

Read More

രാജസ്ഥാനില്‍ ഭൂചലനം

  ജലോര്‍: രാജസ്ഥാനിലെ ജലോറില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 2.26ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Read More

ദത്ത് വിവാദം: കുഞ്ഞിനെ തിരികെ എത്തിക്കാനായി കേരളത്തില്‍ നിന്നുള്ള സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ശിശുക്ഷേമ സമിതി അംഗങ്ങള്‍ ആന്ധ്രയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് നാലംഗ സംഘം യാത്ര തിരിച്ചത്. മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്. അവിടുത്തെ സാഹചര്യം പരിഗണിച്ചായിരിക്കും കുഞ്ഞുമായുള്ള മടക്കം. കേരളത്തില്‍ നിന്ന് കുഞ്ഞിനായി എത്തുന്ന കാര്യം നേരത്തെ തന്നെ ആന്ധ്രാപ്രദേശിലെ ദമ്പതികളെ…

Read More

ജലനിരപ്പ് 141 അടി കടന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്തി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടി കടന്നതോടെ ഒരു ഷട്ടർ കൂടി ഉയർത്തി. രാവിലെ ആറ് മണിയോടെയാണ് ഡാമിന്റെ വി3, വി4 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. തമിഴ്‌നാടിൻ മുകളിലായുള്ള ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്‌നാട്ടിലും ശക്തമായ മഴയാണ്…

Read More

പമ്പയിലെ ജലനിരപ്പ് ഉയരുന്നു; ശബരിമലയിലേക്കുള്ള യാത്രയ്ക്ക് ഇന്ന് നിരോധനം

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും പമ്പാ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം. ജലനിരപ്പ് കുറയുന്നതിനെ അടിസ്ഥാനമാക്കി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും പിന്നീട് ദര്‍ശനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ്…

Read More

ആന്ധ്രയില്‍ ബസ്‌ ഒഴുക്കില്‍പ്പെട്ടു; 12 മരണം

അമരാവതി: ആന്ധ്രാ പ്രദേശിലെ കഡപ്പ ജില്ലയില്‍ ആന്ധ്ര പ്രദേശ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെ ബസ്‌ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ 12 മരണം. 18 പേരെ കാണാതായി. മാണ്ഡേപല്ലെയിലാണ്‌ അപകടം. 30 പേരാണു ബസിലുണ്ടായത്‌. ഒഴുക്കില്‍പ്പെട്ട ബസിനു മുകളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞ ഏതാനുംപേര്‍ക്കു മാത്രമാണു രക്ഷപ്പെടാനായത്‌. ഏതാനും മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ അകലെനിന്നാണു കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്‌.

Read More