Headlines

Webdesk

ഒരു വശത്ത് പാര്‍ട്ടിയെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റിയ ചാണക്യതന്ത്രം മെനയണം; മറുവശത്ത് അന്വേഷണങ്ങളുടെ വേട്ടയാടലിനെതിരായ പടവെട്ടല്‍; ഡികെ എന്ന രാഷ്ട്രീയ വിസ്മയം

  കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചാണക്യനാണ് ഡി.കെ. ശിവകുമാര്‍ എന്ന രാഷ്ട്രീയ വിസ്മയം. പ്രതിസന്ധികളുടെ ഇരുള്‍ പടരുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ആദ്യം തിരയുന്നത് ഡി കെ എസിനെയാണ്. അതുകൊണ്ടാണ് പാര്‍ട്ടി ശിവകുമാറിന് ‘ട്രബിള്‍ ഷൂട്ടര്‍’ എന്ന പേര് ചാര്‍ത്തി നല്‍കിയത്. രാഷ്ട്രീയ വഴിത്താരകളില്‍ നേരിട്ട കല്ലും മുള്ളും നിറഞ്ഞ വെല്ലുവിളികളെല്ലാം നേരിട്ടാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഡി കെ ശിവകുമാര്‍ എത്തുന്നത്. (Karnataka new CM D.K. Shivakumar profile)     കര്‍ണാടകത്തിന്റെ രാഷ്ട്രീയ ചതുരംഗപ്പലകയില്‍, പിഴയ്ക്കാത്ത…

Read More

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയത് സീരിയൽ കില്ലർ; പണം നൽകിയില്ലെങ്കിൽ ഉപദ്രവിക്കുന്നത് പതിവ്

  കൊല്ലം ∙ നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിനു ഇയാൾക്ക് പങ്കുണ്ടെന്നാണ് സംശയം. പണം ആവശ്യപ്പെടുകയും പണം നൽകാത്തവരെ ഉപദ്രവിക്കുന്നതുമാണ് ഇയാളുടെ പതിവ്. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടന്നിരിക്കുന്നത്. രണ്ടിടങ്ങളിലും പൊലീസ് സംശയിക്കുന്നത് തമിഴ്‌നാട് തക്കല സ്വദേശിയെ ആണ്. തുടർച്ചയായ കൊലപാതകങ്ങളിൽ പ്രതിയെ പിടികൂടാൻ…

Read More

ഗുജറാത്ത്-മഹാരാഷ്ട്ര ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 7 മരണം; 40 പേര്‍ക്ക് പരിക്ക്

  സൂറത്ത്: മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. സൂറത്തിലെ ഗുജറാത്ത് – മഹാരാഷ്ട്ര ഹൈവൈയിലാണ് അപകടം ഉണ്ടായത്. നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ബസുകളില്‍ ഒന്നിന് തീപിടിച്ചു. തീപിടിച്ച ബസിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഉവ ഗ്രാമത്തില്‍ ദേശീയ ഹൈവേ 53ലായിരുന്നു സംഭവം.ബസുകളില്‍ ഒരെണ്ണം സൂറത്തില്‍ നിന്നു ദൂലേയിലേക്കും മറ്റൊന്ന് മഹാരാഷ്ട്രയിലെ ചാലിസ്ഗാവില്‍ നിന്നും സൂറത്തിലേക്കും പോവുകയായിരുന്നു. മഹാരാഷ്ട്രയിലേക്ക് വരികയായിരുന്ന ബസ് ആദ്യം ഒരു ട്രാക്ടറിലിടിച്ച് നിയന്ത്രണം വിട്ടു. പിന്നാലെ ഡിവൈഡര്‍…

Read More

സ്ഥലം മാറ്റ വിവാദം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

  തിരുവനന്തപുരം: സ്ഥലം മാറ്റ വിവാദത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. അധികാരത്തിന്റെ ഇടനാഴികളില്‍ പവര്‍ ബ്രോക്കര്‍മാരും ദല്ലാളന്മാരും അധികാരം സ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. സ്ഥലംമാറ്റം പൊതുതാത്പര്യ പ്രകാരമല്ലെന്ന് കണ്ടതുകൊണ്ടാണ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തതെന്നും വകുപ്പ് മേധാവിമാരെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റ ഉത്തരവിറക്കിയവരുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അത്തരക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.’മാനദണ്ഡങ്ങള്‍ മറികടന്ന് നടത്തിയ സ്ഥലം മാറ്റങ്ങള്‍ പുന:പരിശോധിക്കണം. സ്ഥാപിത…

Read More

വീണ്ടും യുദ്ധം? കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണം; തിരിച്ചടിച്ച് യുഎസ്, എണ്ണവില കൂടുന്നു, സ്വർണവും ഓഹരിയും താഴേക്ക്

  സമാധാന നീക്കങ്ങൾ തുലാസിലാക്കി പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമാകുന്നു. അമേരിക്കയുടെ പ്രകോപനത്തിന് മറുപടിയെന്നോണം കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾക്കു നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ ഡ്രോണുകളെല്ലാം തടുത്തിട്ടുവെന്ന് കുവൈത്ത് സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി. ബഹ്റൈനിലെ സേനാകേന്ദ്രം ആക്രമിച്ചെന്ന ഇറാന്റെ വാദം കള്ളമാണെന്ന് യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചു.   എണ്ണവില വീണ്ടും കൂടുന്നു പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഖെഷം ദ്വീപ് എന്നിവിടങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് കുവൈത്തിലും ബഹ്റൈനിലും ആക്രമണം…

Read More

കാലവർഷം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം,വിലക്ക് രാവിലെ 6 മുതൽ രാത്രി 8 വരെ

  താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. രാവിലെ ആറ് മുതൽ രാത്രി എട്ട് മണിവരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.     ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളിൽ വയനാട് പൊലീസുമായി സഹകരിച്ച് 24…

Read More

‘അഷ്‌കറിന് പക അഖിലയുടെ അമ്മയോട്, സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചു’; ബന്ധുവിന്റെ വെളിപ്പെടുത്തല്‍

  തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി അടുത്ത ബന്ധു. അഖിലയുടെ അമ്മ റീനയോടായിരുന്നു അഷ്‌കറിന് പകയെന്നാണ് ബന്ധു പ്രതികരിച്ചത്. അഖിലയുടെ പേരിലുള്ള സ്ഥലം ആവശ്യപ്പെട്ട അഷ്‌കറിനെ റീന മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനോട് തീര്‍ത്തതെന്നും ബന്ധു പ്രതികരിച്ചു.     ‘കസേര കൊണ്ട് അടിച്ച ശേഷമാണ് അഷ്‌കറിന് കുഞ്ഞിനോട് വൈരാഗ്യം തുടങ്ങിയത്. കുഞ്ഞിന്റെ ഇരുകൈകളും അഷ്‌കര്‍ ഒടിച്ചതാണെന്ന കാര്യം റീനയ്ക്കും അഖിലയ്ക്കും അറിയാം. അഷ്‌കര്‍ ആദ്യഭാര്യയെ മര്‍ദ്ദിച്ച് കോമയിലാക്കിയ കാര്യവും റീനയ്ക്ക് അറിയാം….

Read More

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ , കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും.     സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ഡി…

Read More

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി, പിന്നാലെ കന്നി ബജറ്റ്; ‘ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന ധവളപത്രം’

  തിരുവനന്തപുരം∙ പത്തു വര്‍ഷത്തെ ഭരണം കഴിഞ്ഞിറങ്ങുമ്പോള്‍ അയ്യായിരം കോടിയിലേറെ രൂപ ഖജനാവിലുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ പൊളിച്ചടുക്കാന്‍ പാകത്തിലുള്ള ധവളപത്രം തയാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് യുഡിഎഫ് സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ധവളപത്രം നിയമസഭയില്‍ സമര്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തുടര്‍ന്ന് പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം ബജറ്റിലേക്കു കടക്കുന്നതാവും ഗുണകരമെന്ന വിലയിരുത്തലാണ് യുഡിഎഫിനുള്ളത്.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന യാഥാര്‍ഥ്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താതെ ഭരണം തുടങ്ങിയാല്‍ അതു ഭാവിയില്‍ തിരിച്ചടിയാകുമെന്ന…

Read More

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

  സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുനര്‍മൂല്യനിര്‍ണയ പോര്‍ട്ടലിലെ തകരാര്‍ പ്രത്യേക സമിതി അന്വേഷിക്കും.     സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചെയര്‍മാന്‍ രാഹുല്‍ സിംഗിനെയും സെക്രട്ടറി ഹിമാന്‍ഷു ഗുപ്തയെയും സ്ഥലം മാറ്റിയത്. സ്ഥലംമാറ്റത്തിന് മുമ്പ്, സിബിഎസ്ഇ ചെയര്‍മാന്‍ രാഹുല്‍ സിങ് ഐഎഎസ്, പരീക്ഷകള്‍, അക്കാദമിക്‌സ്, അഫിലിയേഷനുകള്‍, നയ നിര്‍വഹണം, പ്രധാന പരിഷ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ ബോര്‍ഡിന്റെ…

Read More