Headlines

Webdesk

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആരെന്നതില്‍ തീരുമാനം വൈകും. ഡല്‍ഹിയിലും കേരളത്തിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അധ്യക്ഷനാരെന്ന ഒറ്റപ്പേരിലേക്ക് നേതൃത്വത്തിന് എത്താന്‍ സാധിക്കുന്നില്ല. (Decision on KPCC President to be delayed) ഓണത്തിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഒരു പ്രസിഡന്റ് വരുമെന്നായിരുന്നു നേതൃത്വം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സെപ്തംബര്‍ ആദ്യ വാരത്തില്‍ മാത്രമേ പ്രഖ്യാപനമുണ്ടാകൂ എന്നാണ് നിലവില്‍…

Read More

അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം; വള്ളംകളിക്കു മുൻപേ വാക്കേറ്റം

ആലപ്പുഴ ∙ അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി ഇന്നലെ നെഹ്റു പവിലിയനിൽ വിളിച്ചുചേർത്ത വള്ളസമിതികളുടെയും ക്ലബ്ബുകളുടെയും യോഗം. നെഹ്‌റു ട്രോഫി വള്ളംകളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കെ.സി.വേണുഗോപാൽ എംപിയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. വള്ളങ്ങളിൽ അതിഥിത്തൊഴിലാളികളായ തുഴച്ചിലുകാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന നെഹ്റു ട്രോഫി ചട്ടത്തെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. 25% അതിഥിത്തുഴച്ചിലുകാർ വള്ളത്തിൽ കയറുന്ന തുഴച്ചിലുകാരാണോ അതോ ആകെ ടീമിലെ തുഴച്ചിലുകാരാണോ എന്നതാണ് പ്രധാനമായും ഉയർന്ന ചോദ്യം. പല ക്ലബ്ബുകളും ആകെ…

Read More

ആ പടം ഞങ്ങൾ കണ്ടതാ’ എന്ന് ഇറാൻ; തിളക്കം ഇന്ത്യയ്ക്കെന്ന് മോദി, യുഎസിന്റെ ‘രക്ഷാ’ പദ്ധതി ചീറ്റി, ‘തീ’യായി എണ്ണയും സ്വർണവും, കേരളത്തിലും ‘കത്തും’

പുതിയ സാമ്പത്തിക ഉപരോധങ്ങൾ‌ അടിച്ചേൽപ്പിക്കാനുള്ള യുഎസിന്റെ നീക്കത്തെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ‘‘ഈ പടം ഞങ്ങൾ മുൻപ് പലതവണ കണ്ടതാ’’ എന്ന് അദ്ദേഹം എക്സിൽ പറഞ്ഞു. 1979 മുതൽ ഇറാനുമേൽ യുഎസിന്റെ സാമ്പത്തിക ഉപരോധമുണ്ട്. ‘‘14 വർഷം മുൻപ് യുഎസ് പറഞ്ഞു, കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന്. അത് പൊളിഞ്ഞു. 8 വർഷം മുൻപ് പറഞ്ഞതും പൊളിഞ്ഞു. 5 മാസം മുൻപും അവരത് പറഞ്ഞു. അതും പാളി. ഇപ്പോൾ ദാ വീണ്ടും പറയുന്നു. അതും…

Read More

പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയില്‍ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ച് കൊണ്ടാണ് ഗവര്‍ണറുടെ ഈ നടപടി. (Governor calls psc Secretary to lokbhavan) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്നുള്‍പ്പെടെ ഗവര്‍ണര്‍ പിഎസ്‌സി സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും…

Read More

ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍. എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. വള്ളംകളി ആവേശം പ്രേക്ഷകരില്‍ എത്തിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ട്വന്റിഫോര്‍ ഒരുക്കിയിരിക്കുന്നത്. (nehru trophy boat race today alappuzha punnamadakayal) വിവിധ വിഭാഗങ്ങളിലായി 71 കളിവള്ളങ്ങളാണ് മത്സരത്തിനുള്ളത്. 22 ചുണ്ടന്‍ വള്ളങ്ങളുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് 6 ഹീറ്റ്‌സിലായി ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം നടക്കുന്നത്. മുഖ്യമന്ത്രി…

Read More

തമിഴ്നാട് എംഎൽഎമാർക്കുവേണ്ടി 34 ലക്ഷത്തിന്റെ കാർ വരെ; സെക്രട്ടേറിയറ്റിൽ ടെസ്റ്റ് ഡ്രൈവിന് വാഹനനിര !

ചെന്നൈ ∙ എംഎൽഎമാർക്കു നൽകാനുള്ള കാറുകളുടെ ടെസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ച് തമിഴ്നാട് സർക്കാർ. ഓടിച്ചു നോക്കാൻ എത്തിച്ചവയിൽ 34 ലക്ഷം രൂപയുടെ കാർ വരെ ഉണ്ടെന്നാണു സൂചന. മഹീന്ദ്രയുടെ 6 എസ്‌യുവി മോഡൽ വാഹനങ്ങളാണു കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിൽ എത്തിച്ചത്. സ്കോർപിയോ, എക്സ്‌യുവി എന്നിവയുടെ വിവിധ വേരിയന്റുകൾ ഇതിലുൾപ്പെടുന്നു. എംഎൽഎമാരുടെ അഭിപ്രായം കൂടി വിലയിരുത്തിയാണ് ഏത് വേണമെന്ന തീരുമാനത്തിലെത്തുക. സർക്കാർ വാഹനത്തിനു പുറമേ ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപയും സഹായിക്കു പ്രതിമാസം 25,000 രൂപയുമാണ്…

Read More

‘തായ് മാമൻ തങ്ക മോതിരം തിട്ടം’: നവജാത ശിശുക്കൾക്ക് ‘വിജയ് മാമന്റെ’ സ്വർണ സമ്മാനം, മോതിരം നൽകാൻ 2 കേരളക്കമ്പനികൾ

തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനിക്കുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഭരണത്തിലേറിയ ശേഷം വിജയ് സർക്കാർ പ്രഖ്യാപിച്ച ഒട്ടേറേ ജനപ്രിയ പദ്ധതികളിലൊന്നാണിത്. വീട്ടമ്മമാർക്ക് മാസം 2500 രൂപ വീതം, നവവധുക്കൾക്ക് 8 ഗ്രാം വീതം സ്വർണവും സാരിയും നിർധന കുടുംബങ്ങൾക്ക് 6 സൗജന്യ എൽപിജി സിലിണ്ടർ തുടങ്ങിയ ഒട്ടേറെ പദ്ധതികൾക്ക് പിന്നാലെയാണ് ഈ ‘ബേബി വെൽകം കിറ്റ്’ പദ്ധതിയും നടപ്പാക്കുന്നത്. 755…

Read More

രോഗം കണ്ടെത്താൻ ഡോക്ടറെ സഹായിക്കുന്ന സ്മാർട്ട് മൈക്രോസ്കോപ്പി സിസ്റ്റം; ആരോഗ്യരംഗത്ത് പുതിയ കാൽവയ്പ്

കോഴിക്കോട് ∙ വേഗത്തിലുള്ളതും കാര്യക്ഷമവുമായ മെഡിക്കൽ ഇമേജ് വിശകലനത്തിനായി എഐ സൗകര്യമുള്ള സ്മാർട്ട് മൈക്രോസ്കോപ്പി സിസ്റ്റം വികസിപ്പിച്ച് എൻ.ഐ.ടി കാലിക്കറ്റ് ഗവേഷകർ. പരമ്പരാഗത മൈക്രോസ്കോപ്പുകളെ നിർമിത ബുദ്ധി (AI) സഹായത്തോടെ കൂടുതൽ സമർത്ഥനാക്കുന്ന പുതിയ സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്ത് പരിശോധനയിൽ ശ്രദ്ധിക്കേണ്ട കോശങ്ങളെയും അതിലുള്ള ന്വുനതകളെയും മറ്റ് പ്രധാന സവിശേഷതകളെയും കണ്ടെത്തി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനത്തിന് കഴിയും. ദീർഘനേരം മൈക്രോസ്കോപ്പിലൂടെ പരിശോധിക്കേണ്ടിവരുന്നതുമൂലമുള്ള കണ്ണിന്റെ ആയാസവും ജോലിഭാരവും കുറയ്ക്കുന്നതിനൊപ്പം, പരിശോധന…

Read More

ഇറാനെതിരായ സാമ്പത്തിക യുദ്ധപ്രഖ്യാപനം; ഹിസ്ബുല്ലയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരായ സാമ്പത്തിക യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഹിസ്ബുല്ലയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യു എസ് ട്രഷറി വകുപ്പ്. അമേരിക്കന്‍ നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോടും അഭ്യര്‍ഥിച്ചു. ഇറാനെതിരെയുള്ള പുതിയ നടപടികളുടെ ഭാഗമായാണ് ഹിസ്ബുല്ലയ്ക്ക് മേല്‍ അമേരിക്ക് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ലബനനിലെ ഇറാന്‍ അനുകൂല പ്രസ്ഥാനമായ ഹിസ്ബുല്ലയെ ആഗോള ഭീകര പ്രസ്ഥാനമായി യുഎസ് ട്രഷറി വകുപ്പ് പുനര്‍നാമകരണം ചെയ്തു. ഇറാനെതിരെയുള്ള സാമ്പത്തിക നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോട് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് അഭ്യര്‍ഥിച്ചത്. എന്നാല്‍, ട്രംപ്…

Read More

ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസ്; രണ്ട് പേർ റിമാൻ‍ഡിൽ

ഇടുക്കി: തൊടുപുഴയിൽ ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസിൽ അറസ്റ്റിലായ രണ്ട് പേരെ റിമാൻഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒന്നാം പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. തൊടുപുഴ ഗ്രാൻഡിസ് സ്ഥാപനത്തിലെ വിദ്യാർത്ഥിയും അണക്കര സ്വദേശിയുമായ 19 കാരനാണ് ക്രൂരമായ മർദ്ദനമേറ്റത്. ഗ്രാൻഡിസ് സ്ഥാപനത്തിൽ മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കുന്ന 19 കാരനാണ് സഹപാഠികളിൽ നിന്ന് ക്രൂരമർദ്ദനമേറ്റത്. ഹോസ്റ്റലിൽ മൂന്നുപേർ…

Read More