Headlines

Webdesk

റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

  ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്ക് – പടിഞ്ഞാറന്‍ പ്രദേശത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ന് രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു.     കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല. കപ്പല്‍ കടലില്‍ ഒഴുകി നടക്കുകയാണ്. കപ്പല്‍ ആക്രമിച്ചത് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണോ…

Read More

‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി

  DYFIയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരു. മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു. മറ്റേത് സംഘടനയ്ക്ക് കഴിയും ഇത്. മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ. മന്ത്രി പ്രസ്താവനയിൽ നിന്ന് പിൻവാങ്ങിയാൽ മാത്രം പോര ഖേദം പ്രകടിപ്പിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.     സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്. ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല. മന്ത്രിയുടെ സഹായം…

Read More

‘ഒട്ടും അർഹിച്ച കളിയായിരുന്നില്ല തങ്ങളുടേതെന്ന് മറ്റാരേക്കാളും മെസി തിരിച്ചറിഞ്ഞു, ഇനി 10 -ാം നമ്പർ കുപ്പായം അണിയാനിടയില്ലെന്ന് ഓർത്തായിരിക്കും കവിളുകൾ കണ്ണീരിൽ കുതിർന്നത്’; എം ബി രാജേഷ്

  ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് സമ്മാനദാന ചടങ്ങിൽ വെള്ളി മെഡൽ സ്വീകരിച്ച ശേഷം കണ്ണീരണിഞ്ഞ ലയണൽ മെസ്സിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രി എം ബി രാജേഷ്. മെസി എന്ന ഫുട്ബോൾ മിശിഹാ കണ്ണുനീരണിഞ്ഞത് ഇന്നലെ കൈവിട്ടു പോയ ലോക കപ്പിൻ്റെ നഷ്ടബോധത്തിലാവില്ലെന്ന് തീർച്ച. കാരണം ആ കപ്പ് ഒട്ടും അർഹിച്ച കളിയായിരുന്നില്ല തങ്ങളുടേതെന്ന് ലോകത്ത് മറ്റാരേക്കാൾ നന്നായി തിരിച്ചറിഞ്ഞയാൾ മെസി തന്നെ ആയിരിക്കും.അത് അർഹിച്ച ടീമിനാണ് കിട്ടിയത്…

Read More

വെമ്പായത്ത് തർക്കത്തിനിടെ ബാറിൽ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

  തിരുവനന്തപുരം വെമ്പായത്തെ ബാറിലെ സംഘർഷത്തിൽ പൊള്ളലേറ്റ ഒരാൾ മരിച്ചു. പൊള്ളലേറ്റ നവാസ് (34) ആണ് മരിച്ചത്. 80 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. ഇന്നലെ ഉണ്ടായ സംഘർഷത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ നവാസ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പരിക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ, അനീഷ് എന്നിവർ ചികിത്സയിലാണ്. വെന്റിലേറ്ററിലുള്ള അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.     വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. ബാറിലെ എ.സി. മുറിയിൽ ഇരുന്ന് മദ്യപിച്ചവർ…

Read More

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി

  കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ് മാസത്തെ നഷ്ടപരിഹാരമാണ് നൽകുകയെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.     ഇരുപത്തിയാറാം തീയതി തന്നെ ശമ്പളം നൽകാൻ കമ്പനി സമ്മതിച്ചു. ജീവനക്കാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ കമ്പനി നൽകും. മറ്റു…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; കാസർഗോഡ് മുതൽ എറണാകുളം വരെ യെല്ലോ അലർട്ട്

  സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ഒരു ജില്ലകളിലും അലർട്ടുകൾ നൽകിയിട്ടില്ല.     മഴയോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.ഇടിമിന്നല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതുമുതല്‍ തന്നെ സുരക്ഷിതമായ…

Read More

ഇടപെട്ട് ആഭ്യന്തരമന്ത്രി; നിതിന്‍ രാജിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും

  ആര്‍ എല്‍ നിതിന്‍ രാജിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഐ ജി എസ് അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇടപെടല്‍. നിയമ പോരാട്ടം തുടരുമെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പ്രതികരിച്ചു.     പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് കുടുംബം സ്വാഗതം ചെയ്തു. കുടുംബത്തിന്റെ ആവശ്യം മന്ത്രി കേട്ടന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ പ്രതികരിച്ചു.  …

Read More

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ

  നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി.     അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി…

Read More

സിപിഎം മുഖപത്രം: 2 സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് ചുമതല; ഒഴിയാതെ വിവാദം

  തിരുവനന്തപുരം ∙ ഒരേസമയം ‍2 സെക്രട്ടേറിയറ്റ് അംഗങ്ങളെ എഡിറ്റോറിയൽ ചുമതല ഏൽപിച്ചിട്ടും പാർട്ടി മുഖപത്രം വീണ്ടും വിവാദത്തിലാകുന്നതു സിപിഎമ്മിനു തലവേദനയാകുന്നു. വിഴിഞ്ഞത്ത് അദാനി–എംഎസ്‍സി ഓഹരിക്കൈമാറ്റത്തിൽ സംസ്ഥാന സെക്രട്ടറിയടക്കം മുഖപത്രത്തെ പരസ്യമായി തള്ളിപ്പറഞ്ഞു രണ്ടാഴ്ച പിന്നിടും മുൻപാണു വാരാന്തപ്പതിപ്പിന്റെ പേരിൽ പുതിയ വിവാദം. പത്രത്തിൽ കൂടുതൽ ജാഗ്രതയോടെ പാർട്ടി ഇടപെടാൻ പോകുന്നുവെന്നു നേതൃത്വം സൂചിപ്പിക്കുന്നു. എന്നാൽ, മൂന്നാമതൊരു അധികാരകേന്ദ്രം എങ്ങനെ സാധ്യമാകുമെന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്.വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റനീക്കത്തെ പ്രകീർത്തിച്ച് ആദ്യം മുഖപത്രത്തിൽ വന്ന വാർത്ത പാർട്ടി നേതൃത്വം ശ്രദ്ധിച്ചത്…

Read More

തള്ളിവീഴ്ത്തി, അരിശംപൂണ്ട് ചവിട്ടാനോങ്ങി; കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം

  കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന. ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയരുന്നത്. ഫൈനല്‍ വിസിലിന് ശേഷവും സ്പാനിഷ് ടീംഗങ്ങളുമായി അര്‍ജന്റീന താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്‌പെയിന്‍ കിരീടമുയര്‍ത്തുമ്പോള്‍ അര്‍ജന്റീനയുടെ കളിക്കാര്‍ പുറംതിരിഞ്ഞ് നിന്നാണ് രോശം പ്രകടമാക്കിയത്.     മത്സരത്തിലുടനീളം പന്ത് കിട്ടാത്തതില്‍ താരങ്ങള്‍ രോശാകുലരായിരുന്നു. കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്‌പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചില്‍ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെന്‍ഡി എത്തി…

Read More