Headlines

Webdesk

തൊടുപുഴയിൽ DYFI നേതാവ് MDMAയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; പ്രതികൾ ലഹരി റാക്കറ്റിലെ കണ്ണികൾ എന്ന് സംശയിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി

ഇടുക്കി: തൊടുപുഴയിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ MDMA യും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ഇടുക്കി ജില്ലാ പൊലീസ് മേധാവി എ നസീം. പ്രതികൾ ലഹരി റാക്കറ്റിലെ കണ്ണികൾ എന്ന് സംശയിക്കുന്നതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പ്രതികൾ മുൻപും ലഹരി കേസുകളിൽ പിടിയിലായവരാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ ഉണ്ടാക്കി പ്രതികൾ ലഹരി വില്പന നടത്തിയിരുന്നതായും കണ്ടെത്തൽ. ഡിവൈഎഫ്ഐ നേതാവ് ടി എസ് ഷിയാസ്, ആഷിക്ക്, നിഹാൽ, ആർഷിദ് എന്നിവരെ ഇന്ന് പുലർച്ചയാണ്…

Read More

‘നീറ്റ് പരീക്ഷാ സംവിധാനം അതിശക്തം; ഭേദിക്കുകയോ ചോര്‍ച്ചയുണ്ടാക്കുകയോ ചെയ്യുക അസാധ്യം’; മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ സംവിധാനങ്ങള്‍ അതീവ ശക്തമാണെന്നും ഇവ മറികടക്കുക അസാധ്യമെന്നും കേന്ദ്രം വ്യക്തമാക്കി. ചോദ്യബാങ്ക് തയ്യാറാക്കുന്നത് നിരവധി മോഡറേറ്റര്‍മാര്‍ ചേര്‍ന്നെന്നും ചോദ്യപേപ്പര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനമുണ്ടെന്നും അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ചോദ്യപേപ്പറുകള്‍ സംരക്ഷിക്കുന്നതിനും അവ ചോരുന്നത് തടയുന്നതിനുമായി ഏര്‍പ്പെടുത്തിയ വിവിധ നടപടികള്‍ സര്‍ക്കാര്‍ വിശദീകരിച്ചു. ചോദ്യപേപ്പറുകള്‍ കൈകാര്യം ചെയ്യുന്നതിലും കൊണ്ടുപോകുന്നതിലും വിതരണം ചെയ്യുന്നതിലും…

Read More

‘മന്ത്രിയെ കണ്ട് കരഞ്ഞത് വൈറലാകാനല്ല’, ആയുസ്സിന്റെ നല്ലകാലം നഷ്ടമാക്കി എഴുതിയ പിഎസ്‌സി പരീക്ഷയാണ്: യുവതി പറയുന്നു

ഉറക്കമിളച്ചും കഷ്ടപ്പെട്ടും പഠിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേര് വന്നെങ്കിലും നിയമനം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത് നിരവധി ഉദ്യോഗാർഥികളാണ്. പാലക്കാട് ജില്ലയിലെ കൽമണ്ഡപം സ്വദേശിയായ ജെന്നിഫർ ഫാറൂണിന് അസി. പ്രഫസര്‍ ഇൻ കൊമേഴ്സ് ലിസ്റ്റിൽ 22–ാം റാങ്ക് നേടിയെങ്കിലും നിയമനം ഇനിയും അകലെ. പാലക്കാട് ജില്ലയിലെ രണ്ടാം റാങ്കുകാരിയാണ് ജെന്നിഫർ. കഴിഞ്ഞ ദിവസം പാലക്കാട് ഡിസിസി ഓഫിസിലെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനോട് ജെന്നിഫർ കരഞ്ഞ് അപേക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഇനി 30 ദിവസം മാത്രമാണ്…

Read More

തൃശൂർ മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ നിറഞ്ഞു; ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന് പരാതി

മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി. ആശുപത്രിയിൽ നിലവിലുള്ള കോൾഡ് റൂമിലും ചേംബറുകളിലും മൃതദേഹങ്ങൾ നിറഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അനാഥരും അവകാശികൾ ഏറ്റെടുക്കാൻ തയാറാകാത്തതുമായ 27 മ‍ൃതദേഹങ്ങളാണ് സംസ്കാരസമയം കാത്ത് ആശുപത്രിയിൽ മാസങ്ങളായി സൂക്ഷിച്ചുവരുന്നത്. മൃതദേഹങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിൽ പൊലീസിന്റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും ഭാഗത്തു നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ തുടരുന്ന താമസമാണ് തടസ്സമാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ആശുപത്രിയിൽ മരണം ഉണ്ടാകുമ്പോൾ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത…

Read More

‘പൂർണ വിലക്ക്’: ഇറാൻ–യുഎഇ ബന്ധത്തിൽ കനത്ത വിള്ളൽ, രാജ്യാന്തര വിപണിയിൽ ആശങ്ക

അബുദാബി∙ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും കടുക്കുന്നതിനിടെ ഇറാനുമായുള്ള എല്ലാവിധ വാണിജ്യ, സാമ്പത്തിക ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ച് യുഎഇ. മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കുന്ന തരത്തിൽ തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്താൻ യുഎഇ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് ഉയർന്ന പ്രചാരണങ്ങളും ആരോപണങ്ങളും വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹംലി പൂർണമായി തള്ളി. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ടുപോകാനാണ് യുഎഇ ആഗ്രഹിക്കുന്നതെന്നും…

Read More

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്: അമ്മയും മകനും പെൺസുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. എക്‌സൈസ് നാർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് ഇന്നു പുലർച്ചെയാണ് 125 ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടിയത്. എട്ടു വയസുള്ള പെൺകുട്ടിയെയും ലഹരിക്കടത്തിനായി ഇവർ ഉപയോഗിച്ചുവെന്നും വിവരമുണ്ട്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെയ്യാറ്റിൻകരയിലെ ആറാലുംമൂട്ടിൽ പുലർച്ചെ നടത്തിയ വാഹനപരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഈഞ്ചക്കൽ സ്വദേശികളായ കിരൺ, അമ്മ ബീന, കിരണിന്റെ സുഹൃത്തുക്കളായ സന്ധ്യ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്….

Read More

പരീക്ഷാ ക്രമക്കേട്: NTAയിൽ കൂടുതൽ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ

പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ. അടുത്ത നീറ്റ് യുജി പരീക്ഷയ്ക്ക് പുതിയ പ്രോട്ടോക്കോൾ പ്രകാരം വിദഗ്ധരെ നിയമിക്കും. ഇതിനിടെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാ ചോദ്യങ്ങളിൽ പിഴവെന്ന ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ UPSC-ക്ക് നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മെയിൻസ് പരീക്ഷ നടക്കാനിരിക്കെയാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. എൻടിഎ ആസ്ഥാനം ഒഖ്‌ലയിൽ നിന്ന് മിന്റോ റോഡിലേക്ക് മാറ്റും. UGC നെറ്റ് പരീക്ഷയിലെ വീഴ്ച് എൻ ടി…

Read More

നെഹ്‌റു ട്രോഫി പോസ്റ്റർ വിവാദം: അതൃപ്‌തി തുടർന്ന് കൊടിക്കുന്നിൽ സുരേഷ്, ജലമേളയിൽ നിന്ന് വിട്ടുനിൽക്കും

നെഹ്‌റു ട്രോഫി പോസ്റ്റർ വിവാദത്തിന് പിന്നാലെ, ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എം പി. തന്റെ ചിത്രമോ പേരോ ഉൾപ്പെടുത്താത്ത പോസ്റ്റർ പിൻവലിച്ചെങ്കിലും, പുതിയ പോസ്റ്റർ ഇറക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് കൊടിക്കുന്നിൽ സുരേഷ്. ഫോട്ടോയോ പേരോ ഉൾപ്പെടുത്താത് വിവാദമായതിന് പിന്നാലെ പോസ്റ്റർ പിൻവലിച്ചിരുന്നു. എൻടിബിആർ‌ കൾച്ചറൽ കമ്മറ്റിയാണ് പോസ്റ്റർ പിൻവലിച്ചത്. പുതിയ പോസ്റ്റർ ഇറക്കാത്തതിലും എം പിക്ക് കടുത്ത അതൃപ്തിയാണ്. വള്ളംകളിയിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നത് കൊടിക്കുന്നിൽ സുരേഷ് എം പിയുടെ മണ്ഡലത്തിൽ…

Read More

‘സിയാന്റെ ഭാഷണത്തില്‍ നിറയുന്ന അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യം പോലുമാണ്’; കൃത്യമായ ശിക്ഷണം നല്‍കണമെന്ന് എസ്എസ്എഫ്

ഇന്‍സ്റ്റാഗ്രാമില്‍ കുട്ടിസഖാവ് എന്ന പേരില്‍ വൈറലായ മലപ്പുറം തിരൂരിലെ എട്ടുവയസുകാരന്‍ സിയാന് കൃത്യമായ ശിക്ഷണം നല്‍കണമെന്ന് എപി സമസ്ത വിദ്യാര്‍ഥി വിഭാഗമായ എസ്എസ്എഫ്. കുട്ടിയെ നവമാധ്യമത്തില്‍ വില്‍ക്കാന്‍ വെച്ചവരെ തിരുത്തണം. പിണറായി വിജയന്‍ മുതല്‍ അശോകന്‍ ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കണം. എസ്എസ്എഫിന്റെ മുഖമാസിക രിസാലയിലെ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സിയാന്‍ കുട്ടിയാണെന്നും എട്ടു വയസ്സേയുള്ളൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകാനുള്ള പ്രായമല്ല അവന്. ഇന്‍സ്റ്റഗ്രാം മെറ്റ എന്ന കമ്പനിയുടെ പ്ലാറ്റ്‌ഫോമാണ്….

Read More

മാസപ്പടി കേസ്: വിദേശത്തേക്ക് പണം അയച്ചതായി കണ്ടെത്തി; റെയ്ഡിൽ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായി സൂചന

മാസപ്പടി കേസിലെ റെയ്ഡിൽ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായി സൂചന. പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്. വിദേശത്തേക്ക് പണം അയച്ചതായി കണ്ടെത്തി. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് രേഖകൾ ലഭിച്ചത്. മൊബെൽ ഫോൺ ഇഡി പിടിച്ചെടുത്തു. ഇന്നലെ കോഴിക്കോട് നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. വിശദമായ പരിശോധന നടത്തുന്നതായി ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇന്നലത്തെ പരിശോധന…

Read More