Headlines

Webdesk

സംസ്ഥാനത്ത് സ്പാ ലൈസൻസ് ദുരുപയോഗം ചെയ്യുന്നു; അനധികൃത സ്പാകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശ; ഇന്റലിജൻസ് റിപ്പോർട്ട്

സംസ്ഥാനത്ത് സ്പാ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം. പലയിടത്തും ഡോക്ടേഴ്സും, അംഗീകൃത മസാജർമാരുമില്ല. അനധികൃത സ്പാകളിൽ ചിലത് പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും റിപ്പോർട്ടുണ്ട്. കൂണുകൾ പോലെ സ്പാകൾ വരുന്നതിന് പിന്നിൽ ക്രമക്കേട് എന്നാണ് റിപ്പോർട്ട്. കൊച്ചിയിൽ 500ൽ അധികം സ്പാകൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരത്ത് 200ഓളം സ്പാകൾ. മിക്ക സ്പായും തദ്ദേശ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ചില സ്പാകളിൽ ഗുണ്ടകളുടെ നിരന്തര സാന്നിധ്യമുണ്ട്. സ്പാകളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണമെന്നും നിയമപരമായ മാറ്റങ്ങൾ…

Read More

ശബരിമല സ്വര്‍ണക്കൊളള: കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി

ശബരിമല സ്വര്‍ണക്കൊളളയില്‍ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. ഈ കുറ്റങ്ങളില്‍ തെളിവിനായി അവസാനവട്ട അന്വേഷണത്തില്‍ എസ്.ഐ.ടി.സ്വര്‍ണത്തിന്റെ തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും അന്വേഷണം വീണ്ടും നടത്താൻ എസ്ഐടി ആലോചിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇഴകീറി പരിശോധിച്ച് എസ്.ഐ.ടി. കൊടിമര പ്രതിഷ്ഠയില്‍ എസ്.ഐ.ടി കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കൊടിമരത്തില്‍ പ്രത്യേക…

Read More

‘നരേന്ദ്ര മോദി സർക്കാർ യുഎസ് ബഹുരാഷ്ട്ര കമ്പനികൾക്ക് മുമ്പിൽ കീഴടങ്ങി’; വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച. നരേന്ദ്ര മോദി സർക്കാർ യുഎസ് ബഹുരാഷ്ട്ര കമ്പനികൾക്ക് മുമ്പിൽ പൂർണ്ണമായി കീഴടങ്ങിയെന്ന് സംയുക്ത പ്രസ്താവന. കർഷകരെ വഞ്ചിച്ച വാണിജ്യ വ്യവസായ മന്ത്രി രാജിവെക്കണമെന്നും എസ് കെ എം ആവശ്യപ്പെട്ടു. ഇടക്കാല കരാറിനുള്ള ചട്ടക്കൂട് അനുസരിച്ച്, താരിഫ് ഇതര തടസ്സങ്ങൾ കുറക്കുമെന്നത്,അമേരിക്കയിൽ നിന്നുള്ള പാൽ ഇറക്കുമതിയെ സഹായിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച ചൂണ്ടിക്കാട്ടുന്നു.ഫെബ്രുവരി 12ന് രാജ്യമൊട്ടാകെ വൻതോതിലുള്ള പ്രതിഷേധങ്ങൾ നടത്താൻ സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്തു….

Read More

രാജസ്ഥാനിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് മരണം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. അഞ്ച് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജ്ജിതം. റസ്റ്റോറന്റ് പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടമാണ് തകർന്നുവീണത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സംഭവം നടന്നുടനെ പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കെട്ടിടം തകർന്നു വീണപ്പോൾ റെസ്റ്റോറന്റിൽ നിരവധിപേരും ജീവനക്കാരും ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരമെന്ന് പോലീസും പറയുന്നുണ്ട്.”നടന്നത് വലിയ അപകടമാണ്. ഇതുവരെ രണ്ട് മരണങ്ങൾ ഉണ്ടായതായും ഒമ്പത് പേരെ ആശുപത്രിയിൽ…

Read More

വാംഖഡെയിൽ പതറി ഇന്ത്യ, രക്ഷകനായി സൂര്യ; അമേരിക്കയ്ക്ക് 162 റൺസ് വിജയലക്ഷ്യം

ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ യു.എസിനെതിരെ പതറി ഇന്ത്യ. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് 161 റൺസാണ് നേടാനായത്. പുറത്താക്കാതെ 84 റൺസ് എടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 49 പന്തിൽ 10 ഫോറും നാല് സിക്സും ഉൾപ്പെടെയാണ് സൂര്യയുടെ 84 റൺസ്.ടോസ് നേടിയ അമേരിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. തുടരെ തുടരെ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു. മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച…

Read More

‘കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകും; കൂടെ നിന്നവരെ ചേർത്ത് നിർത്തും’; രോഹിത് റോയ്

കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകുമെന്ന് ആത്മഹത്യ ചെയ്ത വ്യവസായി ഡോ. റോയ് സി ജെയുടെ മകൻ രോഹിത് റോയ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങാതെ മുന്നോട്ട് പോകും. ഇതുവരെ കൂടെ നിന്നവരെയെല്ലാം ചേർത്ത് നിർത്തുമെന്നും രോഹിത് റോയ്. സമൂഹമാധ്യമത്തിലൂടെയാണ് രോഹിത് റോയിയുടെ പ്രതികരണം.കോൺഫിഡന്റ് ഗ്രൂപ്പ് തന്റേതല്ലെന്നും നമ്മുടേതാണെന്നും പിതാവ് ഡോ. റോയ് സിജെ എപ്പോഴും പറയുമായിരുന്നു. അതേ അർത്ഥത്തിൽ തന്നെ കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ടുപോകുമെന്ന് രോഹിത് റോയ് പറഞ്ഞു. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച…

Read More

കളിക്കുന്നതിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

പത്തനംതിട്ട കലഞ്ഞൂരില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പൊലീസില്‍ പരാതി നല്‍കി.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ കളിക്കുന്നതിനിടെ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നാലെ, സംഘം ചേര്‍ന്ന് സഹപാഠിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 16കാരന്റെ മൂക്കിന് പൊട്ടല്‍ ഏറ്റു. കണ്ണിനു താഴെയുള്ള അസ്ഥിക്കും പരുക്കുണ്ട്. ശരീരമാസകലം ചതവേറ്റതായും വിദ്യാര്‍ഥി പറഞ്ഞു. തന്റെ മകന്…

Read More

9000 കോടി രൂപ നിക്ഷേപം, 5000 പേർക്ക് തൊഴിൽ‌; ലാൻഡ് റോവറിന് ചെന്നൈയിൽ പ്ലാന്റ് ഒരുങ്ങുന്നു

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന് ഇന്ത്യയിൽ അസംബ്ലി പ്ലാന്റ് ഒരുങ്ങുന്നു. ചെന്നൈക്ക് സമീപം പനപ്പാക്കത്താണ് ജാഗ്വാർ ലാൻഡ് റോവറിന്റെ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. ഈ മാസം ഒമ്പത് മുതൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2024ലാണ് കമ്പനി ചെന്നൈയിൽ പ്ലാന്റ് പ്രഖ്യാപിച്ചത്. 2.5 ലക്ഷം യുണിറ്റ് വാഹനം നിർമിക്കാൻ കഴിയുന്നതാണ് പ്ലാന്റ്.പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഏതൊക്കെ മോഡലുകളാണ് ഇവിടെ അസംബിൾ ചെയ്യുകയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലാൻഡ് റോവർ…

Read More

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്ക്; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്കിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്തായിരിക്കും തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇന്ത്യ -യു എസ് വ്യപാര കരാർ വീശദീകരിക്കാൻ വിളിച്ച യോഗത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% പിഴവ് ഒഴിവാക്കുന്ന ഉത്തരവിൽ യുഎസ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ട്രംപിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി,ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത…

Read More

സാമ്പത്തിക- നിയമനടപടികൾ ഉണ്ടാകുമെന്ന് ICC മുന്നറിയിപ്പ്; ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്താൻ

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സര ബഹിഷ്കരണം. ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്താൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്താൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്താൻ ചർച്ചയ്ക്ക് വഴങ്ങിയത്.ഇന്ത്യയെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ശ്രീലങ്ക പാകിസ്താന് കത്തയച്ചിരുന്നു. ശ്രീലങ്കയുടെ ആവശ്യം തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പിസിബിയുടെ നിലപാട്.പിസിബി തലവനും മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി വീണ്ടും ചർച്ച നടത്തുമെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പിൽ ഫെബ്രുവരി 15ന്…

Read More