ദുരൈ ആൻഡ് ഫാമിലി: താമസം തെരുവിൽ; റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ !
പയ്യന്നൂർ ∙ തെരുവുവിളക്കിന്റെ ചെറിയ വെളിച്ചത്തിലാണ് തമിഴ്നാട് സ്വദേശികളായ ദുരൈയും ഭാര്യ പഞ്ചമിയും മക്കളും ഭക്ഷണമുണ്ടാക്കുന്നതും കഴിക്കുന്നതും അന്തിയുറങ്ങുന്നതും. ആക്രി പെറുക്കിവിറ്റ് തെരുവിൽ കഴിയുന്ന ഇവരും സർക്കാരിന്റെ കണക്കിൽ മുൻഗണനാ വിഭാഗത്തിൽ. തെരുവുവിളക്കിന്റെ പ്രകാശത്തിൽ ജീവിതം മുന്നോട്ടു തള്ളിനീക്കുന്നവരുടെ റേഷൻ കാർഡിൽ വൈദ്യുതീകരിച്ചതെന്ന് സപ്ലൈ ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ. ജീവിതം ദാരിദ്ര്യത്തിലാണെങ്കിലും ദുരൈയ്ക്കും കുടുംബത്തിനും സർക്കാർ നൽകിയത് മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡാണ്.അതുകൊണ്ടുതന്നെ മറ്റൊരു ആനുകൂല്യവും ഇവർക്കു ലഭിക്കുന്നുമില്ല.15 കൊല്ലം മുൻപാണ് ദുരൈ (34), പഞ്ചമി (33)…
