Headlines

Webdesk

66,000 ഡോളർ ഇനാമും 50 മണിക്കൂർ ‘ഒളിച്ചുകളിയും’! ഇറാൻ മലനിരകളിൽ തകർന്നുവീണ യുഎസ് പൈലറ്റിന്റെ ഞെട്ടിക്കുന്ന അതിജീവന കഥ!

യുഎസ്, ഇറാൻ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെ, കഴിഞ്ഞ ഏപ്രിൽ ആദ്യം ഇറാനിൽ തകർന്നുവീണ യുഎസ് എഫ്15 ഇ യുദ്ധവിമാനത്തിലെ വെപ്പൺ സിസ്റ്റം ഓഫീസർ ‘ഡ്യൂഡ് 44 ബ്രാവോ’ (Dude 44 Bravo) എന്ന യുഎസ് എഫ്-15 ഇ ഫൈറ്റർ ജെറ്റ് ഓഫീസർ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്. സിബിഎസിന്റെ ’60 മിനിറ്റ്സ്’ ഷോയിൽ അദ്ദേഹം നൽകിയ പുതിയ അഭിമുഖത്തിലാണ് ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങള്‍ വിവരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലവും അപകടവും ഇറാനിലെ ഇസ്ഫഹാനു സമീപംഡ്രോൺ, മിസൈൽ നിർമ്മാണ ശാലകൾ ലക്ഷ്യമിട്ട്…

Read More

‘നമ്മൾ മരിക്കാൻ പോവുകയാണ്, വേറെ രാജ്യത്തേക്ക് എത്തിക്കൂ’; ആടിയുലഞ്ഞ് വിമാനം

ടൂണിസ്∙ മെഡിറ്ററേനിയൻ വേനൽക്കാലം ആസ്വദിക്കാൻ ടുണീഷ്യയിലേക്കു തിരിച്ച വിമാനയാത്രക്കാർക്ക് ആകാശത്ത് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ഭീതിയുടെ നിമിഷങ്ങൾ. മോശം കാലാവസ്ഥയെത്തുടർന്നു വിമാനം പെട്ടെന്നു താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ യാത്രക്കാർ നിലവിളിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടർക്കിഷ് എയർലൈൻസിന്റെ TK 661 വിമാനമാണ് ടുണീഷ്യൻ തലസ്ഥാനമായ ടുണിസിലെ കാർത്തേജ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അതിശക്തമായ ആകാശച്ചുഴിയിൽ പെട്ട് ഉലഞ്ഞത്.വിമാനത്തിലുണ്ടായിരുന്ന മരീന മൈസ്കായ എന്ന യാത്രക്കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിമാനത്തിനുള്ളിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്….

Read More

മാത്തൂരിൽ വീണ്ടും പുലി; കൂട്ടിലാക്കി വനംവകുപ്പ്: കുടുങ്ങിയത് രണ്ടുവയസ്സുള്ള ആൺപുലി

കൊല്ലങ്കോട് ∙ മാത്തൂരിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിലായി. മാത്തൂർ വ്യാപാരിചള്ളയിൽ ഹരിദാസിന്റെ വീടിനു സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച രാത്രി 10 മണിയോടെ രണ്ടുവയസ്സുള്ള ആൺപുലി കുടുങ്ങിയത്. പിടികൂടിയ പുലിയെ തിങ്കളാഴ്ച പുലർച്ചെ നെല്ലിയാമ്പതി തുത്തംപാറ വനമേഖലയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് തുറന്നുവിടും. മാത്തൂരിലും കൊശവൻകോട്ടിലും വീണ്ടും പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയത്. മാത്തൂരിൽ നേരത്തെ പുലി നായയെ പിടികൂടിയ ഹരിദാസിന്റെ വീടിനു സമീപം ക്യാമറ…

Read More

‘തീൻമേശയിലെ പ്രിയങ്കരനിൽ വിഷാംശം’; ഇവ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്∙ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വിഷാംശം അടങ്ങിയിരിക്കാൻ സാധ്യത ഉള്ളതിനാൽ ചില ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ഒമാൻ ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവയുടെ വ്യാപാരം, കൈകാര്യം ചെയ്യൽ, ഉപഭോഗം എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.അറോത്രോൺ ഹിസ്പിഡസ്, അറോത്രോൺ ഇമ്മാക്കുലേറ്റസ്, അറോത്രോൺ മെലിഗ്രിസ്, അറോത്രോൺ നൈഗ്രോപങ്ക്ടാറ്റസ്, ചെലോനോഡോൺ പറ്റോക, ലാഗോസെഫാലസ് ലൂനാരിസ്, ലാഗോസെഫാലസ് സ്‌കെലെറാറ്റസ്, കാന്തിഗാസ്റ്റർ വാലന്റിനി, ഡയോഡോൺ ലിറ്റുറോസസ്, ഡയോഡോൺ ഹൈസ്ട്രിക്‌സ്, ഡയോഡോൺ ഹോളോകാന്തസ് എന്നിവ ഉൾപ്പെടെയുള്ള ഇനങ്ങൾക്കെതിരെയാണ്…

Read More

‘അവൾ എന്നെ ചതിച്ചു, മറ്റുള്ളവരോട് സംസാരിക്കുമായിരുന്നു’; കാമുകിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം

ഗുവാഹത്തി∙ അസമിലെ കാംരൂപ് ജില്ലയിൽ പ്രണയപ്പകയെത്തുടർന്ന് 23 കാരിയായ കാമുകിയെ ഹോട്ടൽ മുറിയിൽ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദൽഗുരി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അഭിജിത് കുൻഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് മാലിനിയും അഭിജിതും താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഹോട്ടൽ മുറിക്കുള്ളിൽ മാലിനിയുടെ മൃതദേഹം കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെയും ഇതേ മുറിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്….

Read More

‘മൂന്ന് നേരം ഇന്ത്യൻ‌ ഭക്ഷണം കഴിച്ചാൽ, പിന്നെ എപ്പോഴാണ് സ്വന്തം ഭക്ഷണം ?; ആ പ്രത്യേക ഭ്രമത്തിൽനിന്ന് ബംഗ്ലദേശ് പുറത്തുകടക്കണം’

ധാക്ക∙ ഇന്ത്യയോടുള്ള പ്രത്യേക ഭ്രമത്തിൽനിന്ന് ബംഗ്ലദേശ് പുറത്തുകടക്കണമെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഇന്ത്യയിലെ ഭക്ഷണം മാത്രം കഴിച്ചാൽ, പിന്നെ എപ്പോഴാണു നിങ്ങൾ സ്വന്തം ഭക്ഷണം കഴിക്കുകയെന്നായിരുന്നു ഹുമയൂൺ കബീറിന്റെ പരിഹാസം. മറ്റു വിദേശരാജ്യങ്ങളെ പോലെ ഇന്ത്യയെ തുല്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് ഉച്ചകോടിയിലേക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ കൃത്യമായ രീതിയിൽ ക്ഷണിച്ചില്ല എന്ന് ആരോപിച്ച് അദ്ദേഹം സന്ദർശനം ഒഴിവാക്കിയതിനു പിന്നാലെയാണ് ബംഗ്ലദേശിന്റെ പ്രതികരണം. 2024…

Read More

‘എന്ത് മാനദണ്ഡത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയത്’; CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി പ്രതിനിധികള്‍

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിൽ വിമർശനം ഉയർന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് എംഎൽഎ ആയ ജോയിയെ ജില്ലാ സെക്രട്ടറി ആക്കിയതെന്നാണ് വിമർശനം. തൃശ്ശൂരിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. എന്തു മാനദണ്ഡത്തിലാണ് വി ജോയിയെ സെക്രട്ടറിയാക്കിയതെന്നും തിരുവനന്തപുരത്ത് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി പദവിയില്‍ തുടരുന്നില്ല. അവിടെ മാത്രം എന്താണ് ഇളവെന്നും…

Read More

‘അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണം’; കോടതിയെ സമീപിച്ച് പ്രതികൾ

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകര്യത്തെയെ ബാധിക്കുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ പിൻതുടരുന്നെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. ഒക്ടോബറിൽ സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജി. എട്ട് വർഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി…

Read More

‘പാർട്ടി കരുണ കാണിച്ചില്ല പകരം അവഹേളിച്ചു’; സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതര വിമർശനവുമായി സംവിധായകൻ അനിൽ വി നാഗേന്ദ്രൻ

തിരുവനന്തപുരം: സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതര വിമർശനവുമായി സംവിധായകൻ അനിൽ വി നാഗേന്ദ്രൻ ട്വന്റിഫോറിനോട്. പാർട്ടി കരുണ കാണിച്ചില്ല പകരം അവഹേളിച്ചു. ‘വസന്തത്തിന്റെ കനൽ വഴികളിൽ’ പാർട്ടിക്ക് വേണ്ടി എടുത്ത സിനിമ. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി സിനിമയെ പാർട്ടി ഉപയോഗിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ സിനിമ തിരഞ്ഞെടുപ്പ് സമയം വിലക്കി. കോടികളുടെ നഷ്ടം സിനിമ കാരണം അനുഭവിക്കേണ്ടി വന്നു. എന്നാൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സാഹചര്യം പാർട്ടിയായി വിലക്കി. സിനിമ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കം ജോൺ ബ്രിട്ടാസ് തടഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലും…

Read More

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗം; ഇന്ന് പൊതു ചർച്ച തുടരും

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ ഇന്ന് തെറ്റ് തിരുത്തൽ രേഖ സംബന്ധിച്ച പൊതു ചർച്ച തുടരും. ഇന്ന് ഏഴ് മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പാർലമെൻററി വ്യാമോഹത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നും,,കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം പാർലമെൻററി വ്യാമോഹം ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നും വിമർശനം ഉയർന്നു. അഞ്ച് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് കഴിഞ്ഞദിവസം ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്….

Read More