യുദ്ധം– എസ്ഐആർ: മടങ്ങിപ്പോയത് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ; ആരും തിരിച്ചെത്തിയില്ല
പാലക്കാട് ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണവും യുദ്ധവും ‘ഉണ്ടാക്കിയ’ പ്രതിസന്ധിയിൽ നട്ടംതിരിയുകയാണു നിർമാണ മേഖല. വേണ്ടത്ര തൊഴിലാളികൾ ഇല്ലാത്തതും വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ ക്ഷാമത്തെത്തുടർന്നു വിറകിനുണ്ടായ വിലക്കയറ്റവുമാണ് ഇഷ്ടിക– സിമന്റ് കട്ട വ്യവസായത്തെ വലച്ചത്. ഇഷ്ടികക്കളങ്ങളിലും സിമന്റ് കട്ട നിർമാണ മേഖലയിലും അതിഥിത്തൊഴിലാളികളായിരുന്നു ഏറെയും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ സമയത്തു തന്നെ ഏതാനും പേർ നാട്ടിലേക്കു പോയിരുന്നു. അതിനു പിന്നാലെ വന്ന അസം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനായി ബാക്കിയുള്ളവരും മടങ്ങിപ്പോയി. ഇക്കുറി വോട്ടുചെയ്തില്ലെങ്കിൽ വോട്ടർപട്ടികയിൽ…
