Headlines

Webdesk

‘ദുരന്തബാധിതരുടെ ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റിവെച്ചത് സാങ്കേതിക കാരണങ്ങളാൽ’; മന്ത്രി കെ രാജൻ

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റിവെച്ചത് ചില സാങ്കേതിക കാരണങ്ങളാൽ എന്ന് റവന്യൂ മന്ത്രി കെ രാജൻ. എല്ലാ വീടുകളിലേക്കും റോഡ് എത്തിക്കാനുള്ള പണി പൂർത്തിയാകാനുണ്ട്. എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ചയാണ് സൗകര്യപ്രദമെന്നും മന്ത്രി. നാല് സോണായിട്ടാണ് എൽസൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ് തിരിച്ചിരിക്കുന്നത്. നാല് സോണുകളിലേക്കും എത്താനുള്ള റോഡുകളുടെ നിർമാണം പൂർത്തിയാകേണ്ടതുണ്ട്. അത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 178 വീടുകളാണ് ആദ്യ ഘട്ടത്തിൽ കൈമാറാനിരിക്കുന്നത്. ആദ്യഘട്ട ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോൽ കൈമാറുന്ന ചടങ്ങായിരുന്നു ഫെബ്രുവരി…

Read More

ശബരിമല സ്വർണക്കൊള്ള; ‘പ്രതിപക്ഷം SITയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു; വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല’; മന്ത്രി പി രാജീവ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം എസ്ഐടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതി നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല. അറസ്റ്റിലായവർ കുറ്റക്കാരാണോ അല്ലയ്യോ എന്ന് സർക്കാർ പറയുന്നില്ല. ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു.ഹൈക്കോടതിക്ക് എസ്ഐടിയെ പൂർണവിശ്വാസമാണ്. വേഗത്തിൽ കുറ്റപത്രം എന്നതിനേക്കാൾ, കുറ്റമറ്റ കുറ്റപത്രം എന്നതിനാണ് പ്രാധാന്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണത്തിന് പൂര്‍ണമായി മേല്‍നോട്ടം വഹിക്കുന്നത്. ജാമ്യം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ…

Read More

ശബരിമല സ്വർണ്ണക്കൊള്ള: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരും

ശബരിമല സ്വർണ്ണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും നിയമസഭയിൽ തുടരും. ചോദ്യോത്തരം മുതൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഭിഭാഷക ക്ഷേമനിധി ബില്ലടക്കം മൂന്നു നിയമനിർമാണങ്ങൾ സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.പൊതുമരാമത്ത് , ടൂറിസം, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ ആണെന്ന് സഭയിൽ നടക്കുന്നത്. യുഡിഎഫിന്റെ ജാഥ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ആരും സഭയിൽ ഉണ്ടാവില്ല. ഇന്നലെ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന്…

Read More

‘കാർ വാങ്ങിയപ്പോൾ പോണ്ടിച്ചേരിക്കാരൻ,പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ തൃശൂർക്കാരനായി; സുരേഷ്ഗോപിയ്ക്ക് തിരഞ്ഞെടുപ്പ് കുട്ടിക്കളി, ജോസഫ് ടാജറ്റ്

സുരേഷ്‌ഗോപി എംപിയ്ക്ക് തിരഞ്ഞെടുപ്പ് കുട്ടികളിയാണെന്ന് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്. സുരേഷ്‌ഗോപി പലസ്ഥലങ്ങളിലായി വോട്ടു ചേർക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാർ വാങ്ങിയപ്പോൾ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, ലോക്സഭയിൽ മത്സരിച്ചപ്പോൾ തൃശൂർക്കാരനായി തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും തിരുവനന്തപുരത്തുകാരനായി,നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഗുരുവായൂർകാരനായി… ബിജെപി ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതുണ്ട്. പുതിയ കാലഘട്ടത്തിൽ തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്…

Read More

‘അടുത്ത LDF സർക്കാരിലെ ഫിഷറീസ് മന്ത്രി ഭാഗ്യവാനാണ്, 3500 കോടി മുടക്കി മത്സ്യത്തൊഴിലാളികളുടെ മുഴുവൻ വീടുകളും പുനർനിർമിക്കും’; സജി ചെറിയാൻ

മൂന്നാം LDF സർക്കാർ ഫിഷറീസ് മേഖലയിൽ ഒരു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തുടർഭരണം വരും, വരാതിരിക്കാനാവില്ല. അടുത്ത LDF സർക്കാരിലെ ഫിഷറീസ് മന്ത്രി ഭാഗ്യവാനാണ്. യൂറോപ്യൻ യൂണിയൻ്റെ 3000 കോടിയുടെ നബാർഡ് പദ്ധതിയും നടപ്പാക്കും.തീരദേശത്ത് സമരം പോലും ഉണ്ടാകാത്ത സാഹചര്യം ആണിന്ന്. അത്രത്തോളം സർക്കാർ അവരെ ചേർത്തു പിടിച്ചു. 3500 കോടി മുടക്കി മത്സ്യത്തൊഴിലാളികളുടെ മുഴുവൻ വീടുകളും പുനർനിർമിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. എച്ച് സലാമിനെ ജനങ്ങൾ ജയിപ്പിക്കും എന്ന് ഉറപ്പാണ്….

Read More

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടത്തിൽ മരണം 4 ആയി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്. നട്ടെല്ലിനും, തലക്കും ഗുരുതര പരിക്കേറ്റിരുന്നു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന ജബ്ബാര്‍, ബഷീര്‍, അഷ്റഫ്, വിനോദ് എന്നീ തൊഴിലാളികളാണ് കോണ്‍ക്രീറ്റ് പാളികള്‍ ശരീരത്തില്‍ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ 11.30 ഓടെയാണ് കോഴിക്കോട് വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്ളാബുകള്‍…

Read More

മതപരിവര്‍ത്തനാരോപണം: യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

മതപരിവര്‍ത്തനാരോപണം, യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. യുപിയിലെ സിക്കന്തര്‍പൂരിലാണ് പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം ചെയ്തെന്നാണ് കേസ്. മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി.ബജ്റംഗ്ദള്ളാണ് പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതി. മതപരമായ പുസ്തകങ്ങളും മ്യൂസിക് സിസ്റ്റവും മൈക്രോഫോണും പിടിച്ചെടുത്തു. അഞ്ചാം നമ്പര്‍ വാര്‍ഡില്‍ താമസിക്കുകയായിരുന്ന പാസ്റ്റര്‍ കുറച്ചുദിവസങ്ങളായി ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്‍റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന…

Read More

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർച്ച് 6 ന് കൊച്ചിയിൽ എത്തും; വൻ പ്രഖ്യാപനങ്ങൾ നടത്തിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6 ന് കൊച്ചിയിൽ എത്തും. തിരഞ്ഞെടുപ്പിന് മുൻപായി ആണ് പ്രധാനമന്ത്രിയുടെ വരവ്. കേരളത്തിൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കും. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി ബിജെപി പ്രകടന പത്രിക പുറത്ത് ഇറക്കും. സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വികസന രേഖയുടെ പ്രകാശനവും മോദിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായി നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിന് ഉള്ള തുടക്കവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉണ്ടാകും.കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സാമുദായിക നേതാക്കളുമായിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. കേരളത്തില്‍…

Read More

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം തുടരും; സർക്കാരുമായി KGMCTA നടത്തിയ ചർച്ച പരാജയം

സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് സമരം തുടരും.സർക്കാരുമായി കെ ജി എം സി ടി എ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരം തുടരാനുള്ള തീരുമാനം.സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം സമരം കടുപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി 26 മുതൽ യൂനിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവർത്തനങ്ങളും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.ശമ്പള പരിഷ്കരണ കുടിശിക നൽകുക, കൃത്യമായി നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ ജി എം സി ടി എയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. നേരത്തെ…

Read More

പിഎഫ്ഐ കേസ്: കരമന അഷ്റഫ് മൗലവിക്ക് ജാമ്യമില്ല; ഹർജി എൻഐഎ കോടതി തള്ളി

പിഎഫ്ഐ ഭീകരവാദ കേസിൽ കരമന അഷ്റഫ് മൗലവിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ കൊച്ചി എൻ ഐ എ കോടതി തള്ളി. പി എഫ് ഐ കേസിൽ രണ്ടാം പ്രതിയാണ്. അഷ്റഫ് മൗലവിയുടെ വീട്ടിലെ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു.പി എഫ് ഐയുടെയും, ഇമാം കൗൺസിലിന്റെയും ദേശീയ നേതാവാണ് അഷ്റഫ് മൗലവി. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതൃപദവികളിലും ഇയാളുണ്ടായിരുന്നു. 2022ലാണ് ഇസ്ലാമിക ഭീകരവാദ സംഘടനയായ പിഎഫ്ഐയെ കേന്ദ്രസർക്കാർ നിരോധിച്ചത്. ഇതിന് പിന്നാലെ എൻഐഎ പിഎഫ്ഐ നേതാക്കളെ എൻഐഎ അറസ്റ്റ്…

Read More