Webdesk

ക്ലാസ്സ് നടക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നു വീണു; 6 വിദ്യാർഥികൾക്ക് പരുക്ക്

  ബെംഗളൂരു ∙ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുഗല്ലൊള്ളിയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. ബുധനാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് മേൽക്കൂരയിൽനിന്നും കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. സംഭവത്തിൽ ക്ലാസിലുണ്ടായിരുന്ന 6 വിദ്യാർഥികൾക്കു പരുക്കേറ്റുപരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗജാനൻ ബെയ്ൽ പറഞ്ഞു. 20 വർഷം മുൻപ് നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ചു നേരത്തേ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു..

Read More

മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവം; പ്രതിഷേധവുമായി KUWJ

  തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). സ്ഥാപനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ വേര്‍തിരിച്ചു കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കെയുഡബ്ല്യുജെ പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരെ അലങ്കോലപ്പെടുത്താന്‍ എത്തിയവരെന്ന് ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രി തിരുത്തണമെന്നും കെ യു ഡബ്ല്യു ജെ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി ഡി സതീശന്‍ തന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട എംഡിഎംഎ കേസിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച ‘ദേശാഭിമാനി’ പത്രത്തിലെ…

Read More

പ്രതിപക്ഷ ഉപനേതൃപദവി: ‘പിണറായിയുമായി ചര്‍ച്ചയ്ക്കില്ല, രേഖാമൂലം മറുപടി നല്‍കണം’; നിലപാട് വ്യക്തമാക്കി സിപിഐ

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ പിണറായി വിജയനുമായി ചര്‍ച്ചക്ക് ഇരിക്കില്ലെന്ന നിലപാടെടുത്ത് സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായോ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനുമായോ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.   ഉപ നേതാവ് പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്. മറുപടി നല്‍കേണ്ടത് സിപിഐഎം സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരിക്കണമെന്നും സിപിഐ പറയുന്നു….

Read More

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

  ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ ഒരാൾ മണ്ണഞ്ചേരി സ്വദേശിയാണ്.   ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കയ്യിലായിരുന്നുവെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ബൈക്ക് മോഷണം പോയത് എപ്പോഴാണെന്നത്…

Read More

കാന്തപുരത്തെ ന്യായീകരിച്ച് പരാമര്‍ശം: കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

  കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരത്തിനെ ന്യായീകരിച്ച കെ ടി ജലീല്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതിയുടെ മറുപടി. ‘സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ തെറ്റില്ല എന്ന്! വിയോജിക്കുന്നവര്‍ക്ക് അതാകാമെന്നും, എന്തൊരൗദാര്യം’, എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. കാന്തപുരത്തിന് മതപരമായ കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും അതിനെ എതിര്‍ക്കാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നുമായിരുന്നുകെ ടി ജലീല്‍ പറഞ്ഞത്. മതപണ്ഡിതര്‍ മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങള്‍ പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും…

Read More

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന: ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും; കേരളത്തിന്റെ ആവശ്യത്തോട് യോജിച്ച് വിദഗ്ധ സമിതി

  ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനയില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാം എന്ന് വിദഗ്ധ സമിതി. കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് നിലപാട്. ഒരു ദിവസത്തെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് തയാറാക്കുന്നതിലെ ആശങ്കയും കേരളം അറിയിച്ചിരുന്നു.     പഴയ പഠനങ്ങളിലുള്ള പോരായ്മ തങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കേരളത്തിന്റെ പ്രതിനിധി പറഞ്ഞു. ഇല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു കേരളം മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ടിന്റെ പ്രളയ സുരക്ഷ, ഘടനാപരമായ സ്ഥിതി, ഭൂകമ്പ സാധ്യത, സീപ്പേജ് സംബന്ധിച്ച വിഷയങ്ങള്‍ എന്നീ…

Read More

ഇറാനെ ആക്രമിക്കാന്‍ ഏതു സമയത്തും സജ്ജമെന്ന് ട്രംപ്; ഇറാനിലെ ഇസ്രയേല്‍ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് നെതന്യാഹു

  വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാന്‍ ഏതു സമയത്തും സജ്ജമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോഴത്തെ യുദ്ധം അധികകാലം നീണ്ടു നില്‍ക്കാനിടയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ഫണ്ടുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഏതൊരു രാജ്യവും അമേരിക്കയില്‍ നിന്നുള്ള ഉപരോധം നേരിടേണ്ടി വരുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി. അതിനിടെ, ഇറാനിലെ ഇസ്രയേലിന്റെ ദൗത്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. അതിനിടെ ഹോര്‍മുസില്‍ സൗദിയുടെ എണ്ണക്കപ്പല്‍ ആക്രമിച്ച ഇറാന്റെ നടപടിയെ അപലപിച്ച്…

Read More

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും; പിണറായിയുടെ കണ്ണൂര്‍ പ്രസംഗങ്ങള്‍ ചര്‍ച്ചയായേക്കും

  തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗങ്ങള്‍ ഇന്ന് യോഗത്തില്‍ ചര്‍ച്ചയായേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്ക് മേല്‍ ചാര്‍ത്തിക്കൊടുക്കുന്ന പിണറായിയുടെ പ്രതികരണത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയ്ക്ക് വരും.     അതേസമയം, സിപിഐയുടെ നേതൃയോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ഇന്നലെ ആരംഭിച്ച ദേശീയ കൗണ്‍സില്‍ യോഗമാണ് ഇന്നും തുടരുന്നത്. കേരളത്തില്‍ പ്രതിപക്ഷ…

Read More

ജനനാവകാശ പൗരത്വം പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം; യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്‌പോർട്ട് ലഭിക്കാൻ പുതിയ നിബന്ധന

  വാഷിങ്ടൻ ∙ കുട്ടികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളോട് സ്വന്തം യുഎസ് പൗരത്വമോ കുടിയേറ്റ പദവിയോ ആവശ്യപ്പെടാൻ യുഎസ് ഭരണകൂടം നിർദേശിച്ചതായി റിപ്പോർട്ട്. ജനനാവകാശ പൗരത്വം പരിമിതപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം. ജനനാവകാശ പൗരത്വത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രണ്ട് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഓഗസ്റ്റ് 6 ന് ട്രംപ് ഒപ്പുവച്ചിരുന്നു. പ്രസവത്തിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജനിക്കുന്ന കുട്ടികള്‍, യുഎസിലുള്ള വിദേശ സർക്കാർ ജീവനക്കാരുടെ കുട്ടികള്‍, ശത്രുരാജ്യങ്ങളിലെ…

Read More

സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ അക്കൗണ്ടിൽ; തോന്നുംപടി ചെലവാക്കാൻ പറ്റില്ല, മദ്യവും ലോട്ടറിയും വാങ്ങരുത്

  സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും 2500 രൂപ വീതം നൽകുന്ന പുത്തൻ പദ്ധതിയിൽ കടുത്ത നിബന്ധനകളും. പണം ചെലവാക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വാങ്ങാൻ പാടില്ലാത്ത സാധനങ്ങളുടെ ‘നെഗറ്റീവ് പട്ടിക’യാണ് തയാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം മദ്യം, പുകയില ഉൽപന്നങ്ങൾ, മയക്കുമരുന്ന് എന്നിവ വാങ്ങരുത്. ലോട്ടറി ടിക്കറ്റെടുക്കാനും ഈ പണം ഉപയോഗിക്കരുത്. വാതുവയ്പ്പ്, ചൂതാട്ടം എന്നിവയും പാടില്ലെന്നാണ് വ്യവസ്ഥ.   സംസ്ഥാനത്തെ യോഗ്യരായ സ്ത്രീകൾക്ക് കർക്കശമായ നിബന്ധനകളോടെ ഓരോ മാസവും 2500 രൂപവീതം അക്കൗണ്ടിൽ നൽകുന്ന ‘ലക്ഷ്മി യോജന’ ഡൽഹി സർക്കാരാണ്…

Read More