യെമനിൽ ബോട്ട് മുങ്ങി; ദുരന്തമുഖത്ത് 68 ജീവനുകൾ പൊലിഞ്ഞു, നിരവധി പേരെ കാണാതായി
യെമൻ തീരത്ത് ജിബൂട്ടിക്കടുത്തുള്ള കടലിൽ കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 68 പേർ മരിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബോട്ടിൽ 154 പേർ ഉണ്ടായിരുന്നതായാണ് യുഎൻ മൈഗ്രേഷൻ ഏജൻസി നൽകുന്ന വിവരം. ഈ ദുരന്തത്തിൽനിന്ന് 12 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷൻ ഏജൻസി സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യെമനിലേക്കും തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും അനധികൃതമായി കുടിയേറുന്ന ആളുകൾ ഈ കടൽമാർഗം…
