ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷ നൽകും

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷനൽകും. സുരക്ഷയ്ക്കായി ഡൽഹി പൊലീസിന്റെ 40 ഉദ്യോഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ ദിവസം സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രിയുടെ പരിപാടികൾക്ക് ശക്തമായ സുരക്ഷാ വലയം തീർക്കും എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഓരോ സന്ദർശകരെയും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഡൽഹി പൊലീസ് പറഞ്ഞു.

ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നല്കുന്നുണ്ടെന്ന വിലയിരുത്തലിലായിരുന്നു നേരത്തെ ‘Z കാറ്റഗറി’ സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത് രാജ്കോട്ട് സ്വദേശി രാജേഷ് സക്രിയ എന്നയാൾ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് ഭാരമുള്ള വസ്തു എടുത്തെറിഞ്ഞത്. മുഖ്യമന്ത്രിയുടെ വസതിയിൽ ആഴ്ചതോറും നടക്കാറുള്ള ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേനയാണ് ഇയാൾ എത്തിയിരുന്നത്.

മുഖ്യമന്ത്രി പരാതി കേൾക്കുന്നതിനിടെ, ഇയാൾ മുന്നോട്ടുവന്ന് പേപ്പർ നൽകുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമണത്തിൽ തലക്ക് നേരിയ പരുക്കേറ്റ രേഖ ഗുപ്തയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ആക്രമിയെ കീഴ്പ്പെടുത്തി ഡൽഹി പൊലീസിന് കൈമാറിയിരുന്നു.