മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെ ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തു. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്നും പരാതിക്കാരൻ് മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. കേസിൽ പോലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.
ഈ മാസം 26നാണ് ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് നടൻറെ മാനേജറായിരുന്ന വിപിൻ കുമാർ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ, മാനേജരായ താൻ ‘നരിവേട്ട’ സിനിമയെ പുകഴ്ത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഫ്ലാറ്റിൽ വെച്ച് മർദിക്കുകയും നിലത്തിട്ട് ചവിട്ടിയെന്നുമാണ് വിപിൻ കുമാറിൻ്റെ പരാതി. അതേസമയം, വിപിൻ തനിക്കെതിരെ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വ്യാജമാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു