ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കി. ബിഹാറിന് തേജസ്വിയുടെ പ്രതിജ്ഞ എന്ന തലക്കെട്ടോടെയാണ് പ്രകടനപത്രിക ഇറക്കിയിരിക്കുന്നത്. തുല്യ തൊഴിലിന് തുല്യ വേതനം. ഭൂരഹിതർക്കും ഭവനരഹിതർക്കും സ്വന്തമായി ഭൂമിയും വീടും കുറ്റവാളികൾക്ക് അതിവേഗം ശിക്ഷയുറപ്പാക്കും.സ്ത്രീകൾക്കും കർഷകർക്കുമായി പ്രത്യേകം പദ്ധതികൾ നടപ്പാകും.
മുസ്ലീം സമൂഹത്തിന് തുല്യതയും പുരോഗതിയും ഉറപ്പാക്കുന്നതിന് സച്ചാർ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പിലാക്കും. വഖഫ് ഭേദഗതിയിൽ നിർത്തിവയ്ക്കും എന്നത് ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും തൊഴിലാളി വർഗത്തിനും വേണ്ടിയുള്ള നിരവധി വാഗ്ദാനങ്ങൾ പ്രകടനപത്രിയിൽ ഉണ്ട്.
നിതീഷ് കുമാറിനെ വെച്ച് ബിജെപി അധികാരം കയ്യാളുകയാണെന്നും ഇത്തവണ നിതീഷ് മുഖ്യമന്ത്രി ആകില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യവും തേജസ്വി യാദവ് വീണ്ടുമുയർത്തി. എന്നാൽ എൻഡിഎയുടെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് അമിത് ഷാ എന്നും തേജ്വസി യാദവ് കൂട്ടിച്ചേർത്തു.
അതേസമയം, എൻഡിഎയിൽ കഴിവുകളുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും പ്രാതിനിധ്യം നൽകുമെന്ന് കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ ചിരാഗ് പസ്വാൻ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് 27 നേതാക്കളെ RJD പുറത്താക്കി.








