40 വര്‍ഷങ്ങള്‍ക്ക് ശേഷം; മുണ്ടേരി പഞ്ചായത്തില്‍ ഭരണം പിടിച്ച് യുഡിഎഫ്

അപ്രതീക്ഷിത ട്വിസ്റ്റില്‍ കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തില്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ തട്ടകമായ മുണ്ടേരി 40 വര്‍ഷമായി എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി.

കണ്ണൂരില്‍ രണ്ട് പഞ്ചായത്തുകളിലാണ് അധ്യക്ഷനെ കണ്ടെത്തുന്നതില്‍ തുല്യ നിലയില്‍ ഇരുമുന്നണികളുമെത്തിയത്. അതില്‍ തന്നെ മുണ്ടേരി ഗ്രാമപഞ്ചായത്തായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. മുണ്ടേരി പഞ്ചായത്തില്‍ കെ കെ രാഗേഷിന്റെ വാര്‍ഡില്‍ പോലും എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. വോട്ടെടുപ്പില്‍ യുഡിഎഫ് 11 വോട്ടുകളും എല്‍ഡിഎഫ് 10 വോട്ടും നേടി. എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി.