Headlines

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സ് വിവരങ്ങള്‍ പരിശോധിച്ചു തുടങ്ങി

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബ്ലാക്ക് ബോക്‌സ് വിവരങ്ങള്‍ പരിശോധിച്ചു തുടങ്ങി. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിലെയും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡിലെയും വിവരങ്ങളാണ് പരിശോധിച്ചു തുടങ്ങിയത്. അപകടത്തിന്റെ കാരണം കണ്ടെത്താനാണ് പരിശോധന.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ചേര്‍ന്നാണ് വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍ നിന്ന് എടുത്തത്. ബ്ലാക്ക് ബോക്‌സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ലാബില്‍ ഡൗണ്‍ലോഡ് ചെയ്തു. കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറിലെയും ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡറിലെയും വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെടുത്തിരുന്നു. വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ജൂണ്‍ 13നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂണ്‍ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. ജൂണ്‍ 24ന് ബ്ലാക്ക് ബോക്‌സുകള്‍ അഹമ്മദാബാദില്‍ നിന്നും ദില്ലിയില്‍ എത്തിച്ചു.