ട്വന്റി 20യുടെ ബിജെപി പ്രവേശനത്തിൽ മറുപടിയുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. സാബു ജേക്കബിനോട് അവശേഷിക്കുന്ന ബഹുമാനവും ഇല്ലാതായി. ഒരുമിച്ചാൽ എൻഡി എക്കും ട്വന്റി 20ക്കും ഗുണമൊന്നുമുണ്ടാകില്ല. സാബു ജേക്കബിൻ്റെ കച്ചവടത്തിനാണ് ഗുണമുണ്ടാകുക. ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിയെന്ന് പറഞ്ഞവർ വർഗീയതയുടെ ഭാഗമായി. ഇനി മോദിജിയെ ദൈവം രക്ഷിക്കട്ടെയെന്നും പി വി ശ്രീനിജിൻ പരിഹസിച്ചു.അടപടലം ട്വന്റി 20 താഴേക്ക് പോയതിനാലും അമേരിക്ക അടക്കമുള്ളയിടങ്ങളില്‍ ബിസിനസ്സില്‍ നേരിട്ട തിരിച്ചടിയുടെ ഭാഗമായിട്ടും ഇന്ത്യയില്‍ ബിസിനസ്സില്‍ സാബു ജേക്കബിന് നിലനില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയം സഹായം ആവശ്യമുണ്ടെന്നതിനാലുമാണ് നിലവിലെ കൂടുമാറ്റം എന്ന് പി വി ശ്രീനിജന്‍ ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് ട്വന്റി 20 നേരിട്ടത്. രാഷ്ട്രീയമായി നിലനില്‍ക്കുന്നതിലും ബിസിനസ്സില്‍ അതിജീവിക്കുന്നതിനുമാണ് ബിജെപി പ്രവേശനം. സ്വാര്‍ത്ഥലാഭമാണ് ലക്ഷ്യം. ട്വന്റി 20 ബിജെപിയുടെ ബി ടീം ആണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മാറ്റി നിര്‍ത്താന്‍ ട്വന്റി 20 പിന്തുണയോടെയാണ് പലയിടത്തും കോണ്‍ഗ്രസ് ജയിച്ചത്. ഇനി കോണ്‍ഗ്രസിന്റെ നയമാണ് അറിയേണ്ടത്. പുത്തന്‍കുരിശ് പഞ്ചായത്തില്‍ അടക്കം ട്വന്‍റി 20യുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ രാജിവെക്കാനുള്ള ധാര്‍മ്മികത കാണിക്കുമോയെന്ന ചോദ്യം ഇവിടെ നില്‍ക്കുകയാണെന്നും പി വി ശ്രീനിജന്‍ പറഞ്ഞു.








