ഡൽഹി കലാപത്തിനായി ഭീകര ഫണ്ടിംഗ് നടന്നതായി കേന്ദ്രം. താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇതിനായി ഒരു കോടി രൂപയിൽ അധികം ലഭിച്ചെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ തുടർവാദം തിങ്കളാഴ്ചത്തേക്ക് മാറ്റി.
കലാപകാരികൾ പോലീസിനെ ആസൂത്രിതമായി ആക്രമിച്ചു. കലാപകാരികൾ തോക്കുകൾ, വാളുകൾ, ആസിഡ്, കല്ലുകൾ എന്നിവയുൾപ്പെടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. രാജ്യത്തെ വിവിധ കഷണങ്ങളാക്കണം എന്ന് പ്രസംഗിച്ചു. ഉമർ ഖാലിദ് “തുക്കടെ തുക്കടെ “മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് എന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം നടന്നെങ്കിലും ഗൂഢാലോചനക്കാർക്ക് പ്രതീക്ഷിച്ച തോതിൽ അക്രമം നടന്നില്ല എന്ന് ഡൽഹി പൊലീസ് പറഞ്ഞു. തീവ്ര അക്രമശ്രമങ്ങൾ ആയിരുന്നു പ്രതികൾ ആഗ്രഹിച്ചത്. കലാപകാരികൾ തോക്കുകൾ, വാളുകൾ, ആസിഡ്, കല്ലുകൾ എന്നിവയുൾപ്പെടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ഡൽഹി പൊലീസ് പറഞ്ഞു.
2020 സെപ്തംബർ മാസത്തിലാണ് ഉമറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി മാസത്തിൽ 53 പേർ മരിക്കാനിടയാക്കിയ കലാപത്തിന്റെ ആസൂത്രകനാണെന്ന് ആരോപിച്ചുകൊണ്ടാണ് ഉമറിനെതിരെ യുഎപിഎ ചുമത്തിയത്. പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്.







