വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതില്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടെന്ന് ആക്ഷേപം

ടിസി നമ്പറില്‍ വൈഷ്ണ താമസമില്ല എന്നുള്ളത് ചൂണ്ടിക്കാട്ടിയാണ് ധനേഷ് നഗരസഭയില്‍ പരാതി നല്‍കിയത്. ഇതില്‍ മേയറുടെ ഓഫീസ് ഇടപെട്ടു എന്നുള്ളതാണ് ഉയര്‍ന്നുവരുന്ന ആരോപണം. മേയറുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ സ്റ്റാഫുകള്‍ നേരിട്ട് സുധാ ഭവനെന്ന് പറയുന്ന ആ വീട്ടിലെത്തി അന്വേഷണം നടത്തി അവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിച്ചു എന്നുള്ളതാണ് വിവരം. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മേയറുടെ ഓഫീസ് ഇതില്‍ ഇടപെടേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ഉയര്‍ന്നുവരുന്ന ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ യുഡി ക്ലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മേയറുടെ ഓഫീസ് ഇടപെട്ടത് എന്നാണ് വിവരം.

വൈഷ്ണയുടെ പേര് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രനെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരനും ആരോപിച്ചിരുന്നു.