കുതിച്ചുയർന്ന് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക്; യാത്രക്കാർക്ക് വൻ തിരിച്ചടി

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ യാത്രക്കാർക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ഇതോടെ ടിക്കറ്റിന് റദ്ദായാൽ പകരം ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയിലായി യാത്രക്കാർ. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാൽപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കിൽ അത് മുപ്പതിനായിരത്തിനടുത്താണ് . നാളത്തേക്കാണെങ്കിൽ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം ഇതുതന്നെ അവസ്ഥ. ടിക്കറ്റ് റദ്ദായാൽ മറ്റൊരു ടിക്കറ്റെടുക്കാമെന്ന് വച്ചാൽ വൻ സാമ്പത്തിക ബാധ്യതയാണ് യാത്രക്കാരനെ കാത്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ…

Read More

യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം ഉറപ്പാക്കണമെന്ന് ഹർജി

  യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെൽ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. ഇരുപതിനായിരത്തിൽ അധികം വിദ്യാർഥികളാണ് യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയത് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് പഠനം തുടരാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോടും ദേശീയ മെഡിക്കൽ കമ്മീഷനോടും നിർദേശിക്കണമെന്ന് ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരം വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം പൂർത്തിയാക്കാനുള്ള അവകാശമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു യുദ്ധമുഖത്ത് നിന്ന് വരുന്നതിനാൽ വിദ്യാർഥികൾക്ക്…

Read More

നീതിയുടെ വെളിച്ചം; ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കന്യാസ്ത്രീകൾ പുറത്തേക്ക്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി . ഒൻപത് ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നൽകിയത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇതിനിടെ അതിനിടെ പൊലീസ്…

Read More

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിൽ മണിയൻപിള്ള രാജു ഓടിച്ച വാഹനം അപകടത്തിൽപ്പെടുമ്പോൾ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കെമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പൊലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് കുറ്റം ഒഴിവാക്കിയത്. നിലവില്‍ ‘ഹിറ്റ് ആന്‍ഡ് റണ്‍’ കേസ് മാത്രമാണുള്ളത്. ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും 2022ല്‍ മദ്യപാനം നിര്‍ത്തിയ ആളാണ് താനെന്നും മണിയന്‍പിള്ള രാജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും 2022ല്‍…

Read More

കോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി

  കോഴിക്കോട്: വിലങ്ങാട് വനത്തിനുളളില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വനംവകുപ്പും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്. മൂന്ന് യുവാക്കളെയും സുരക്ഷിതമായി താഴെ എത്തിച്ചു. നാലരയോടെ കാടിനകത്തേക്ക് പോയതാണെന്നും ഇരുട്ടിയതോടെ വഴിയറിയാതെ കുടുങ്ങിയതാണ് എന്നുമാണ് യുവാക്കള്‍ പറയുന്നത്. രക്ഷപ്പെടാന്‍ വേണ്ടി ഉച്ചത്തില്‍ നിലവിളിക്കുകയും മൊബൈല്‍ ഫ്‌ളാഷ് അടിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.വൈകുന്നേരമാണ് വിലങ്ങാട് വനത്തിനുളളില്‍ നിന്ന് ശബ്ദവും ടോര്‍ച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചത്. വിലങ്ങാട് നാദാപുരം മുടി…

Read More

പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്കേറ്റു

ലാഹോർ: പാകിസ്ഥാനിൽ സ്ഫോടനം. ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ചു. 9 പേർ കൊല്ലപ്പെട്ടതായും 21 പേർക്ക് പരിക്കേറ്റതായും വിവരം പുറത്തുവരുന്നുണ്ട്. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. ദില്ലിയിലെ സ്ഫോടനത്തിന് സമാനമായ നിലയിലാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. കാറിലെത്തിയ ചാവേർ എന്ന് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിൻറെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ പിന്നീട് പൊലീസ് തന്നെ, ഇതൊരു ചാവേര്‍…

Read More

‘മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ’; മുംബൈയിൽ വിശ്വാസികൾക്ക് ബാങ്ക് വിളി ഓൺലൈനായി കേൾക്കാം

ബാങ്ക് വിളി ഇനി ആപ്പിലേക്ക്. മുംബൈയിലെ മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ കേൾക്കാം. ‘ഓൺലൈൻ ആസാൻ’ ആപ്പിൽ രജിസ്റ്റർ ചെയ്ത് മസ്ജിദുകൾ. ആറ് മസ്ജിദുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ലൗഡ് സ്പീക്കർ നിരോധനം പൊലീസ് ശക്തമാക്കിയതോടെയാണ് മാറ്റം. ആപ്പിലൂടെ വിശ്വാസികൾക്ക് ബാങ്ക് വിളി കേൾക്കാനാവും. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ, മൊബൈൽ ആപ്പ് പ്രാദേശിക പള്ളികളിൽ നിന്നും വിശ്വാസികൾക്ക് നേരിട്ട് ആസാൻ വഴി എത്തിക്കാൻ സഹായിക്കുന്നുവെന്ന് മാഹിം ജുമാ മസ്ജിദിന്റെ മാനേജിംഗ് ട്രസ്റ്റി ഫഹദ് ഖലീൽ…

Read More

ടി20 ലോകകപ്പിന് യുഎഇ വേദിയാകും; സ്ഥിരീകരണവുമായി സൗരവ് ഗാംഗുലി

  ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് യുഎഇ വേദിയാകും. ഇന്ത്യയിലായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാലുമാണ് വേദി മാറ്റിയതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു വേദി മാറ്റിയ കാര്യം ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ടൂർണമെന്റ് നടക്കുക. നേരത്തെ വേദി മാറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ ബിസിസിഐക്ക് നാല് ആഴ്ച്ചത്തെ സമയം ഐസിസി നൽകിയിരുന്നു. ഐപിഎല്ലിൽ ബാക്കിയുള്ള മത്സരങ്ങൾക്ക് വേദിയാകുന്നതും യുഎഇ ആണ്. സെപ്റ്റംബർ മാസത്തിലാണ്…

Read More

ബീമാപള്ളി ഉറൂസിന് ആവശ്യമായ സൗകര്യമൊരുക്കാൻ തീരുമാനം

ജനുവരി അഞ്ചിന് കൊടിയേറുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ആചാര അനുഷ്ഠാനങ്ങളെ ബാധിക്കാത്ത രീതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉറൂസ് നടത്താൻ സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഉറൂസ് നടത്തുമെന്ന് ബീമാപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ, ജില്ലാ…

Read More

കൊവിഡ് വാക്‌സിന്‍ ലഭ്യമാകാന്‍ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കില്ല. വിവരശേഖരണത്തിനും തുടര്‍ നടപടികള്‍ക്കും ആധാര്‍ ഉപയോഗിക്കുമെങ്കിലും മറ്റേതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയായാലും മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണു വിവരം. മുന്‍ഗണനാ വിഭാഗങ്ങളിലെ 30 കോടിയോളം പേര്‍ക്കാകും തുടക്കത്തില്‍ വാക്‌സിന്‍ നല്‍കുക. ഇതു സൗജന്യമായിരിക്കും. ഒരു കോടിയോളം ആശാ വര്‍ക്കര്‍മാരും എം.ബി.ബി.എസ് വിദ്യാര്‍ഥികളും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, രണ്ട് കോടിയിലേറെ ശുചീകരണത്തൊഴിലാളികള്‍, പൊലീസുകാര്‍, സായുധ സേനാംഗങ്ങള്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ വൈറസ് മാരകമായേക്കാവുന്ന 26 കോടിയിലേറെ പേര്‍,…

Read More