മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ ഷട്ടർ തുറക്കുന്നതിനെതിരെ കേരളത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

 

മുല്ലപ്പെരിയാർ ഡാമിൽ നിന്നും തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതിനെതിരായി കേരളം സമർപിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം ഇന്ന് ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം ഒഴുക്കുന്നതിനിടെ വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്വീ

ടുകളിൽ വെള്ളം കയറിയുണ്ടായ ദുരിത കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം വെച്ചിട്ടുണ്ട്. അടിയന്തര ഇടപെടൽ വേണ്ട വിഷയമാണിതെന്ന് സുപ്രീം കോടതി നിർദേശം നൽകിയിട്ടും മേൽനോട്ട സമിതി ഇടപെട്ടില്ലെന്നും കേരളം ആരോപിക്കുന്നു. കേരളത്തിന്റെ ആശങ്ക തമിഴ്‌നാടും വകവെക്കുന്നില്ല. ഈ സാഹചര്യത്തിൽ ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.