സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗരേഖ

സംസ്ഥാനത്ത് കോവിഡ് രോഗ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിക്കാര്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ ആന്‍റിജന്‍ പരിശോധന നടത്തും. ശ്വാസകോശ രോഗമുള്ളവര്‍ക്ക് എത്രയും വേഗം പിസിആര്‍ ടെസ്റ്റ് നടത്തും.

മുന്‍പ് ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരെ മാത്രമാണു പരിശോധിച്ചിരുന്നത്. എന്നാല്‍ ഇനി രോഗം ബാധിച്ചു അഞ്ച് ദിവസത്തിനുള്ളില്‍ എത്തുന്നവര്‍ ആണെങ്കില്‍ കോവിഡ് പരിശോധന നടത്തും.

ഗുരുതരമായ ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ പരിശോധന തന്നെ നടത്തും. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ച്‌ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് അഡ്മിഷനു മുന്‍പ് തന്നെ കോവിഡ് പരിശോധന നടത്തി രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കും. പ്രാഥമിക സമ്ബര്‍ക്കത്തില്‍ ഉള്ള എല്ലാ ആളുകള്‍ക്കും എട്ടാം ദിവസം മുതല്‍ ആന്‍റിജന്‍ പരിശോധന നടത്തും.