രാജ്യസഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രണ്ട് സീറ്റുകളിൽ സിപിഎമ്മും സിപിഐയും മത്സരിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകൾ സിപിഐയും സിപിഎമ്മും പങ്കിടും. ഇന്ന് എ കെ ജി സെന്ററിൽ ചേർന്ന എൽ ഡി എഫ് യോഗത്തിലാണ് തീരുമാനം. ജെഡിഎസും എൻസിപിയും എൽജെഡിയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ദേശീയ സാഹചര്യം കണക്കിലെടുത്ത് ഒരു സീറ്റ് സിപിഐക്ക് നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തു

മുഖ്യമന്ത്രിയുടെ നിലപാട് എതിർപ്പുകളില്ലാതെ എൽഡിഎഫ് അംഗീകരിക്കുകയായിരുന്നു. ഐക്യകണ്‌ഠേനയാണ് സീറ്റ് ചർച്ച പൂർത്തിയാക്കിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. സിപിഐയുടെ സ്ഥാനാർഥിയെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.