കസ്റ്റംസ് ഔദ്യോഗിക വസതിയിലെത്തി വിശദീകരണം തേടി; സ്ഥിരീകരിച്ച് സ്പീക്കർ

 

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് വിശദീകരണം തേടിയെന്ന് സ്ഥിരീകരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് ഔദ്യോഗിക വസതിയിൽ എത്തിയത്. ആവശ്യമായ എല്ലാ വിവാദങ്ങൾക്കും വിശദീകരണം നൽകാൻ തയ്യാറാണെന്ന് നേരത്തെ അറിയിച്ചതാണെന്നും സ്പീക്കർ പറഞ്ഞു

തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അഞ്ച് മണിക്കൂറിലേറെ സമയം സ്പീക്കറിൽ നിന്ന് മൊഴിയെടുത്തതായാണ് സൂചന

നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്നാണ് വെള്ളിയാഴ്ച കസ്റ്റംസ് സംഘം ഔദ്യോഗിക വസതിയിൽ നേരിട്ടെത്തിയത്.