നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണാ കോടതി. ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു

കേസിൽ 2020 ജനുവരി മുതൽ 82 സാക്ഷികളെയാണ് വിസ്തരിച്ചത്. 230 സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്. മാപ്പുസാക്ഷി വിപിൻലാൽ, ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് വിചാരണ നീണ്ടുപോയത്.