നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; ചികിത്സിച്ച ആരോഗ്യപ്രവർത്തകരടക്കം ഐസോലേഷനിൽ

 

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടിയുമായി സമ്പർക്കം പുലർത്തിയവർക്ക് ഐസോലേഷനിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ഘട്ടത്തിലും കുട്ടി കൊവിഡ് പോസിറ്റീവായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു

നിലവിൽ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറായിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടി ചികിത്സക്കെത്തിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരോട് ഐസോലേഷനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉൾപ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും.

27ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് വന്നത്. മെഡിക്കൽ കോളജിൽ രോഗം എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.