Headlines

അനധികൃത പിഴ ഈടാക്കി; ട്രാഫിക് സിഐയും ജനപ്രതിനിധികളും തമ്മിൽ തർക്കം

എറണാകുളത്ത് പൊലീസിനെ ചോദ്യം ചെയ്ത് ജനപ്രതിനിധികൾ. കളമശ്ശേരിയിലാണ് ട്രാഫിക് സി ഐയും ജനപ്രതിനിധികളും തമ്മിൽ തർക്കമുണ്ടായത്. അനധികൃത പിഴ ഈടാക്കിയ ട്രാഫിക് സി ഐ യുടെ നടപടി കൗൺസിലേഴ്സ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. പോലീസ് ഉദ്യോഗസ്ഥർ അധിക്ഷേപിച്ചെന്നു കൗൺസിലർമാർ. ട്രാഫിക് പൊലീസ് അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് എച്ച്എംടിയിലെ വ്യാപാരികളും പരാതി ഉന്നയിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് കൗണ്‍സിലര്‍മാര്‍ ട്രാഫിക് സിഐയുടെ അടുത്തെത്തിയത്. എന്നാല്‍ ഇരു കൂട്ടരും തമ്മിലും വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു. കളമശ്ശേരിയിലെ വണ്‍വേ പാര്‍ക്കിങ്…

Read More

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരത; വികൃതി കാട്ടിയതിന് കാലിൽ ഇസ്തിരി കൊണ്ട് പൊള്ളിച്ചു

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരത. വികൃതി കാട്ടിയതിന് കുഞ്ഞിൻ്റെ കാലിൽ ഇസ്തിരികൊണ്ട് പൊള്ളിച്ചു. രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി. വീട്ടിൽ കാണിച്ച വികൃതിക്കാണ് ശിക്ഷ നൽകിയത്. പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്ന് കുട്ടി മൊഴി നൽകി. പൊലീസ് കുഞ്ഞിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ മാതവും രണ്ടാനച്ഛനുമാണ്….

Read More

സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം. രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയാണെങ്കിലും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചില തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ജനങ്ങളുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് ശ്രമിക്കണം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ കരുതലോടെ മുന്നണി മുന്നോട്ടുപോകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി,…

Read More

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മാതാപിതാക്കൾ മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും മർദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. ജില്ലാ ശിശുക്ഷേമ ഓഫീസറോടും, നൂറനാട് എസ്എച്ച്ഒയോടും റിപ്പോർട്ട് തേടി. പ്രതികളെ പിടികൂടാൻ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യക സംഘം. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരുടെ വീഴ്ച പരിശോധിക്കും. നാലാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമർദ്ദനമേറ്റതറിഞ്ഞ് സ്കൂളിലെത്തി വാർത്ത റിപ്പോർട്ട് ചെയ്ത ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട ശേഷമായിരുന്നു സിഡബ്ല്യുസിയുടെ തുടർ നടപടികൾ. കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു….

Read More

അമ്പൂരിയിൽ പുള്ളിപ്പുലി കുടുങ്ങി; രണ്ട് തവണ മയക്കുവെടി വെച്ചു

തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. ഷൈജുവിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പുലി ഷൈജുവിന്റെ നിലവിളി കേട്ട് പിന്മാറുകയും നാട്ടുകാരിൽ ഒരാളായ സുരേഷിനെ പുലി ആക്രമിക്കാനും ശ്രമിച്ചു. പാറ ഇടുക്കിനോട് ചേർന്ന് വലയിൽ കുടുങ്ങിയ നിലയിലാണ് പുലി കിടക്കുന്നതെന്ന് വനപാലകർ വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർ ഡാം പൊലീസും സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. മയക്കുവെടിവെച്ച് പുലിയെ പിടികൂടാനാണ് ശ്രമം. അല്പസമയം മുൻപ് ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ…

Read More

‘കോൺഗ്രസ് രക്തത്തിൽ ഭരണഘടനയുടെ ഡിഎൻഎയുണ്ട്, ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുക്കരുത്’: രാഹുൽ ഗാന്ധി

ഭരണഘടനെ ആക്രമിക്കാൻ ആണ് മോദിയും ബിജെപിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയുടെ ആധാരം ഒരു പൗരൻ ഒരു വോട്ട് എന്നാണ്. മഹാരാഷ്ട്രയിലെ ഫലം വന്നപ്പോൾ തന്നെ വോട്ടർപട്ടികയെ കുറിച്ച് സംശയമുണ്ടായിരുന്നു. ഇലക്ഷൻ കമ്മീഷനും ബിജെപിയും ചേർന്ന് കർണാടകയിൽ ഒത്തുകളിച്ചു. ഇതിന്റെ തെളിവുകളാണ് ഇന്നലെ പുറത്തുവിട്ടതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കർണാടകയിൽ 16 സീറ്റുകളിൽ കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ജയിച്ചത് 9 സീറ്റുകളിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ലിസ്റ്റിന്റെ സോഫ്റ്റ് കോപ്പി പുറത്തുവിട്ടിട്ടില്ല. വോട്ടെടുപ്പിന്റെ…

Read More

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല. പി കെ ബുജൈർറിന്റെ ജാമ്യം കുന്ദമംഗലംഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. മജിസ്ട്രേറ്റ് എം ആതിരയാണ് ജാമ്യം നിഷേധിച്ചത്. ലഹരിമരുന്ന് പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്ന കുറ്റമാണ് ബുജൈറിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ രണ്ട് തവണ കേസ് പരിഗണനയ്ക്ക് വെച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡിലാണ് ബുജൈർ. എന്നാൽ, അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്…

Read More

ഒളിവിൽ കഴിയുന്ന വേടന് വേണ്ടി പരിശോധന ശക്തം; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ബലാത്സം​ഗ കേസിൽ വേടന് വേണ്ടി പരിശോധന ശക്തം. കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് നീക്കം. മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കേസിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. വേടന്റെ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സാക്ഷി മൊഴികൾ രേഖപ്പെടുത്തി. വേടന് വേണ്ടി അന്വേഷണം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ…

Read More

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു

തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യയായ 48 വയസ്സുള്ള ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവിന് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പെറുക്കുന്നതിനായി രണ്ടുപേരും പോയിരുന്നു. പറമ്പിലെ മോട്ടോർ പുരയിലേക്കുള്ള വൈദ്യുതി ലൈൻ പൊട്ടിവീണ് നിലത്ത് കിടക്കുകയായിരുന്നു. അതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി…

Read More

ധനകാര്യവകുപ്പ് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് നടത്തുന്നില്ല; കോളജ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട ഗതികേട്

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ഈ വര്‍ഷം നിയമിച്ച ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് പരാതി. അധ്യാപകര്‍ക്ക് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് ധനകാര്യവകുപ്പ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ 200ലധികം കോളേജുകളില്‍ 6,000 ത്തിനും 10000 ഇടയില്‍ ഗസ്റ്റ് അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. 18,000 മുതല്‍ 25,000 വരെയാണ് ഓരോരുത്തരുടെയും ശമ്പളം. അതായത് അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ പത്തിലൊന്നും, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ അഞ്ചില്‍ ഒന്നുമാണ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളമെന്നര്‍ത്ഥം. പക്ഷേ സംസ്ഥാനത്തെ…

Read More