Headlines

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ…

Read More

പരുക്കേറ്റ പന്തിറങ്ങി, വിശ്രമമില്ലാതെ സിറാജ് പന്തെറിഞ്ഞു, ഈ സ്പിരിറ്റാണ് എല്ലാ താരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്; സുനിൽ ഗാവസ്‌കർ

‘ജോലിഭാരം’ എന്ന വാക്ക് ഇന്ത്യൻ നിഘണ്ടുവിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ. രാജ്യത്തിന് വേണ്ടി കളത്തിൽ ഇറങ്ങുമ്പോൾ വേദനകളും ബുദ്ധിമുട്ടുകളും മറക്കണം. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കായി എല്ലാ ടെസ്റ്റ് മത്സരങ്ങളും കളിച്ച പേസർ മുഹമ്മദ് സിറാജിനെ ഉദാഹരണാമാക്കി അദ്ദേഹം പറഞ്ഞു. പൂർണ ആത്മാർത്ഥതയോടെ കളത്തിൽ ഇറങ്ങികൊണ്ട് ജോലിഭാരം എന്നത് സിറാജ് പൊളിച്ചെഴുതി. ഇന്ത്യൻ സൈനികരും പരാതിപ്പെടാതെ ചെയ്യുന്ന കാര്യമാണ് ഇതെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു പരുക്കിന്റെ പിടിയിലായിരുന്നിട്ടും പ്രതിസന്ധിഘട്ടത്തിൽ ബാറ്റ് ചെയ്യാനായി കളത്തിൽ…

Read More

MSFവോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ഐഡി കാർഡും തട്ടിപ്പറിച്ച് ഓടിയ അഭിഷ പിടി ഉഷ അല്ലാത്തത് കൊണ്ട് രക്ഷപ്പെടാനായില്ല, SFI മത്സരിക്കുന്നത് കൊടി സുനിമാരുടെ സംരക്ഷണത്തിൽ: പി.കെ നവാസ്

കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പിൽ SFIക്കെതിരെ MSF സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ്. ജനാധിപത്യത്തെ തോൽപ്പിക്കാൻ MSFൻ്റെ UUC മാരെ തട്ടിക്കൊണ്ട് പോകുന്നു. വിദ്യാർഥി ഹൃദയത്തിലല്ല,എസ്എഫ്ഐ മൽസരിക്കുന്നത് കൊടി സുനിമാരുടെ സംരക്ഷണത്തിലാണ്. എന്നാൽ തങ്ങൾക്ക് ഒരു പരാജയ ഭീതിയും ഇല്ല പിന്നെന്തിന് തങ്ങൾ തട്ടിക്കൊണ്ടുപോകണം എന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ചോദിച്ചത്. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എംഎസ്എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്എഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ അഭിഷ തട്ടിപ്പറച്ച്…

Read More

കൂടുതല്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയാല്‍ ധനസഹായം നല്‍കാമെന്ന് ചൈനീസ് സര്‍ക്കാരിന്റെ വാഗ്ദാനം; ഓഫര്‍ സ്വീകരിക്കാതെ യുവാക്കള്‍

ജനനനിരക്ക് കുറയുന്നതിനെ നേരിടുന്നതിന്റെ ഭാഗമായി കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ ദമ്പതിമാരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളുമായി ചൈനീസ് ഭരണകൂടം. കുട്ടികളെ വളര്‍ത്താന്‍ ദമ്പതിമാര്‍ക്ക് പ്രതിവര്‍ഷം 44000 രൂപ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ജനനനിരക്ക് കൂട്ടാനായി ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജനനനിരക്ക് കൂട്ടാനുള്ള പദ്ധതികള്‍ക്ക് മാത്രമായി ഒരു ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍പ് ജനസംഖ്യാ നിയന്ത്രിക്കാനായി ദമ്പതികളെ കടുത്ത ശിക്ഷയോര്‍മിപ്പിച്ച് ഭയപ്പെടുത്തുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രങ്ങത്തിന് ഉള്‍പ്പെടെ പ്രേരിപ്പിക്കുകയും ചെയ്ത അതേ ഭരണകൂടമാണ് ഇപ്പോള്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നതിന് ധനസഹായം ഉള്‍പ്പെടെ നല്‍കി…

Read More

എം.എൽ.എയുടെ ഫാം ഹൗസിൽ പൊലീസുകാരൻ വെട്ടേറ്റ് മരിച്ചു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

തമിഴ്നാട്ടിലെ തിരുപ്പൂരിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എ മഹേന്ദ്രൻ്റെ ഫാം ഹൗസിൽ വെട്ടേറ്റുമരിച്ച നിലയിൽ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. തിരുപ്പൂർ കുടിമംഗലം പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഷണ്മുഖ സുന്ദരമാണ് (56) കൊല്ലപ്പെട്ടത്. ഫാം ഹൗസിലുണ്ടായിരുന്ന അച്ഛനും മക്കളും തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷണ്മുഖ സുന്ദരം ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ പിടികൂടാൻ…

Read More

കെപിസിസി പുനഃസംഘടന: ഡല്‍ഹിയില്‍ മാരത്തണ്‍ കൂടിക്കാഴ്ചകള്‍; ശശി തരൂരിനെ കണ്ട് സണ്ണി ജോസഫ്

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാരത്തണ്‍ കൂടിക്കാഴ്ചകള്‍. ഡോക്ടര്‍ ശശി തരൂരുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയ്ക്ക് തരൂര്‍ സഹകരണം വാഗ്ദാനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ എന്നിവര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആന്റോ ആന്റണി പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നില്‍ സുരേഷ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ്…

Read More

എപ്പോള്‍ വേണമെങ്കിലും വിളിച്ചോ, താരിഫില്‍ ചര്‍ച്ചയാകാമെന്ന് ട്രംപ്; വേണ്ട, മോദിയെ വിളിച്ചോളാമെന്ന് ബ്രസീല്‍ പ്രസിഡന്റ്

താരിഫ് വിഷയത്തില്‍ ട്രംപുമായുള്ള ചര്‍ച്ചയോട് തങ്ങള്‍ക്ക് തീര്‍ത്തും എതിര്‍പ്പില്ലെന്ന് ലുല വിശദീകരിക്കുന്നു. ട്രംപുമായി ചര്‍ച്ചയാകാം പക്ഷേ അത് പരസ്പര ബഹുമാനത്തോടെ മാത്രമാകണം. തുല്യനീതിയില്‍ ഊന്നിയാകണം ചര്‍ച്ചയെന്നും അദ്ദേഹം അമേരിക്കയെ ഓര്‍മിപ്പിച്ചു. രാജ്യങ്ങളുടെ പരമാധികാരവും വ്യാപാര നിയമങ്ങളും പാലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീല്‍ ജനതയെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും ബ്രസീല്‍ ഭരണാധികാരികള്‍ തെറ്റായ വഴിയില്‍ നീങ്ങുന്നതായി സംശയമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ട്രംപ് താരിഫ് വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അറിയിച്ചത്. ലുലയ്ക്ക് തന്നെ ഏത് സമയത്തും വിളിക്കാമെന്നായിരുന്നു കഴിഞ്ഞ…

Read More

വടകര സാൻഡ് ബാങ്ക്സിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി

വടകര സാൻഡ് ബാങ്ക്സിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ സുബൈറിനെ കാണാതായി. സുബൈറിന്റെ മകൻ സുനീർ നീന്തി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. വടകര പുറങ്കരയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയതായിരുന്നു സുബൈറും മകനും. യാത്രയ്ക്കിടെ ഇവരുടെ തോണി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട സുനീർ നീന്തി രക്ഷപ്പെട്ടെങ്കിലും സുബൈറിനെ കണ്ടെത്താനായില്ല. കാണാതായ സുബൈറിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നാട്ടുകാരും ദുരന്തനിവാരണ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തോണി അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

‘സ്കൂൾ സമയമാറ്റം ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കും’; എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ

സ്കൂൾ സമയമാറ്റ വിഷയത്തിൽ എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ. സമയമാറ്റം കൊണ്ടുവന്നാൽ മദ്രസ അധ്യാപകർ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. പല അധ്യാപകരുടേയും ജോലി തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ഭാരവാഹികൾ പറയുന്നു. മദ്രസ പഠനത്തിന് മൂന്ന് വിഷയം വീതം രണ്ട് മണിക്കൂറാണ് സമയം വേണ്ടത്. സ്‌കൂള്‍ സമയമാറ്റം വരുമ്പോള്‍ ഒരു മണിക്കൂര്‍ പോലും കിട്ടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു. ശമ്പളം വരെ കുറയാനുള്ള സാഹചര്യമാണുള്ളതെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ കൂടിയാലോചന അടക്കം നടക്കേണ്ടതുണ്ടെന്ന്…

Read More

‘അടൂര്‍ ജാതിവെച്ച് സംസാരിക്കുന്ന ആളല്ല, പുഷ്പവതിയേയും തള്ളി പറയുന്നില്ല; വിവാദങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം’; കൈതപ്രം ദാമോദരന്‍ നമ്പൂതിരി

സിനിമ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അടൂര്‍ ഗോപാലകൃഷ്ണന്‍ ജാതിവെച്ച് സംസാരിക്കുന്ന ആളല്ല. പുഷ്പവതി എന്ന ഗായികയെയും താന്‍ തള്ളിപ്പറയുന്നില്ല. രണ്ടുപേരും സംസാരിച്ച് ഈ വിവാദം അവസാനിപ്പിക്കണമെന്ന് കൈതപ്രം ആവശ്യപ്പെട്ടു. കോണ്‍ക്ലേവ് വളരെ നല്ല ആശയമാണ്. നല്ല മനസ് നല്ല സിനിമ, നല്ല കാലം എന്നൊക്കെ പറഞ്ഞിട്ടുള്ള ഒരു കോണ്‍സെപ്റ്റ് ആണ്. എനിക്ക് ആ കലാകാരിയെയും ഇഷ്ടമാണ്. അടൂരിനെ ഗുരുവിനെ പോലെ ബഹുമാനിക്കുന്നതാണ്. ഞാന്‍ ആരുടെയും പക്ഷം…

Read More