Headlines

‘ടി.കെ. ഗോവിന്ദൻ നിയുക്ത എംഎൽഎ എന്ന് ഫ്‌ളക്‌സ് ബോർഡുകൾ’; വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്

വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്. ടി.കെ. ഗോവിന്ദനെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു. തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് ബോർഡ് ഉയർന്നത്. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ ‘നിയുക്ത എംഎല്‍എ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ അഭിവാദ്യ ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്‌.1970-ല്‍ ഉണ്ടായതിന് സമാനമായ…

Read More

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു.പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യതയാണുള്ളത്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് (17/04/2026)…

Read More

കോതമംഗലത്ത് പാടശേഖരത്തിൽ നിന്ന് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്തിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയിലേറെ പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. കോട്ടപ്പടി പഞ്ചായത്തിലെ പുത്തൻകുളം പാടശേഖരത്തിലാണ് രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. രാവിലെ പാടത്ത് പുലരിയാൻ പോയവർ ദുർഗന്ധം വന്നതിന് തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കാണുകയായിരുന്നു. സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ജഡത്തിനു സമീപത്തുനിന്ന് വാക്കത്തിയും തേങ്ങകളും കണ്ടത് സംശയത്തിന് ബലം നൽകുന്നുണ്ട്. ഫോറൻസിക്…

Read More

‘നടനോട് ഭയങ്കര ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ തിയേറ്ററില്‍ സിനിമകണ്ട് വിസിലടിക്കും, പക്ഷേ നാട് അയാള്‍ക്ക് വിട്ടുകൊടുക്കാനാകില്ല’: വിജയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമശനവുമായി നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ഒരു പ്രശ്‌നത്തിലും വിജയ് ഇതുവരെ ഇടപെട്ടിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നത് പോലെ മുഖ്യമന്ത്രിയാകാം എന്ന് വിചാരിക്കണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. പഴനിയിലെ സിപിഐഎം സ്ഥാനാര്‍ഥി എന്‍ പാണ്ടിയുടെ പ്രചാരണത്തിലായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം. (Prakash Raj takes dig at tvk chief Vijay) സിനിമയും രാഷ്ട്രീയവും വേറെയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. കൊടുംചൂടിലും നീണ്ട ക്യൂ നിന്ന് ജനങ്ങള്‍ നിങ്ങളുടെ സിനിമ…

Read More

റയല്‍ മാഡ്രിഡ് മുന്‍ പ്രതിരോധനനിര താരം എമിലിയോ സാന്താമരിയ വിടവാങ്ങി

മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധനിര താരവും 1982 ലെ ലോകകപ്പില്‍ സ്പാനിഷ് പരിശീലകനുമായ ജോസ് എമിലിയോ സാന്താമരിയ അന്തരിച്ചു. 96-ാം വയസ്സിലായിരുന്നു ഇതിഹാസതാരത്തിന്റെ അന്ത്യം. ‘ഞങ്ങളുടെ ക്ലബ്ബിന്റെയും ലോക ഫുട്‌ബോളിന്റെയും ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്ന്’ എന്ന ബാനറിലാണ് റയര്‍ മാഡ്രിഡ് നഗരം അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കിയത്. 1957 ല്‍ യുറുഗ്വായ്ന്‍ ടീമായ നാഷണല്‍സില്‍ നിന്ന് റയല്‍ മാഡ്രിഡില്‍ ചേര്‍ന്ന സാന്താമരിയ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടങ്ങളിലൊന്നിലാണ് കളിച്ചത്. ഡി സ്റ്റെഫാനോ, പുഷ്‌കാസ്, ജെന്റോ, കോപ്പ എന്നിവരോടൊപ്പമായിരുന്നു…

Read More

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

രാജിക്കത്ത് കൈമാറിയിട്ടും നേതൃത്വം ഇതുവരെ നിജേഷ് അരവിന്ദുമായി ബന്ധപ്പെട്ടിട്ടില്ല. കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിയ്ക്ക് കൈമാറി. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് പാര്‍ട്ടി പരിഗണിച്ചില്ല എന്ന് ആരോപിച്ചാണ് രാജി. എലത്തൂര്‍ സീറ്റില്‍ നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ പേര് ഉണ്ടായിരുന്നില്ല. ഇതില്‍ അമര്‍ഷമുണ്ടായിരുന്നു. ബാലുശേരിയിലായിരുന്നു നിജേഷിന്റെ പ്രചാരണമേഖല. എന്നാല്‍ അവിടെയും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും പാര്‍ട്ടി നിജേഷിനെ ഏല്‍പ്പിച്ചിരുന്നില്ല. അവസാനഘട്ടം വരെ സജീവമായി നിന്നെങ്കിലും ഒരു ഉത്തരവാദിത്തവും…

Read More

വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചവിട്ടേറ്റാണ് വാരിയെല്ല് ഒടിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചു. ബാറിനുളളിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നത് അന്വേഷിക്കും. പിടികൂടുമ്പോള്‍…

Read More

ഉയര്‍ന്ന അള്‍ട്രാ വയലറ്റ് വികിരണതോത്, കൊടുംചൂട്; സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

കേരളത്തില്‍ ഉയര്‍ന്ന ചൂടും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് വികിരണതോതും രേഖപ്പെടുത്തിയത് ആശങ്കകള്‍ക്ക് ഇടയാക്കിയിരിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ സൂര്യാഘാതമടക്കം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇതിടയാക്കും. കേരളം വിയര്‍ത്തൊലിക്കുമ്പോള്‍, സൂര്യന്‍ ചുട്ടുപൊള്ളുമ്പോള്‍ സുരക്ഷിതരായിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്ന് നോക്കാം. (Heat Stroke: Symptoms, Treatment & Recovery) സൂര്യാതപ ലക്ഷണങ്ങള്‍ എന്തെല്ലാം? ഉയര്‍ന്ന അള്‍ട്രാ വയലറ്റ് വികിരണതോതും കനത്ത ചൂടും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. ഉയര്‍ന്ന തോതില്‍ തുടര്‍ച്ചയായി അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും സൂര്യാഘാതത്തിനും ത്വക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകാം….

Read More

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്. (case against insta pay loan app in nithin raj’s death) കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി…

Read More

ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. ഒരുമാസമായി ഇടമലക്കുടിയില്‍ റേഷന്‍ അരി ലഭിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം. റേഷന്‍ കടകളില്‍ അരി സ്റ്റോക്കില്ല. അരി ലഭിക്കാതെ ജനങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പും, സഹകരണ വകുപ്പ് റജിസ്ട്രാറുമാണ് അന്വേഷണം നടത്തുക. കുറ്റം തെളിഞ്ഞാല്‍ വിതരണക്കാര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്ന് ദേവികുളം സബ് കളക്ടര്‍…

Read More