Headlines

‘രാഹുൽ മാങ്കൂട്ടം വിഷയം ശബരിമല കൊള്ള മറയ്ക്കാൻ, ചില മാധ്യമങ്ങളും ഇതിന് കൂട്ടു നിൽക്കുന്നു’: വി ഡി സതീശൻ

തികഞ്ഞ ആത്മവിശ്വാസത്തോടെ ആണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല സ്വർണ്ണ കൊള്ള തിഞ്ഞെടുപ്പിൽ ചർച്ചയാകും. സിപിഐഎമ്മിന് ഗൂഢാലോചനയിൽ പങ്കുണ്ട്. അതുകൊണ്ടാണ് രണ്ടു നേതാക്കൾ ജയിലിൽ പോയിട്ടും നടപടിയെടുക്കാത്തത്.കടകംപള്ളിയും പോറ്റിയും തമ്മിലുള്ള ബന്ധത്തിൻ്റെ തെളിവുകൾ ഉണ്ട്. പിടിയിലായവർ കൂടുതൽ മൊഴികൾ കൊടുത്താൽ ഉയർന്ന നേതാക്കൾ ജയിലിലാകും. ഈ നിലപാട് സ്വീകരിക്കുന്ന ഒരു പാർട്ടി ഇന്ത്യയിൽ തന്നെ കാണില്ല. മോഷ്ടാക്കളുടെയും ക്രിമിനലുകളുടേയും പാർട്ടിയായി സിപിഎം മാറി. രാഹുൽ മാങ്കൂട്ടം – വിഷയം ശബരിമല…

Read More

ജാതി അധിക്ഷേപ ആരോപണം നേരിടുന്ന വിജയകുമാരിക്ക് പുതിയ പദവി; രാഷ്ട്രപതി നാമനിർദേശം ചെയ്തു

കേരള സർവകലാശാലയിസലെ പിഎച്ച്ഡി വിവാദത്തിൽ ജാതി അധിക്ഷേപം നേരിടുന്ന ഡീൻ ഡോക്ടർ സി എൻ വിജയകുമാരിയ്ക്ക് പുതിയ പദവി. കേന്ദ്ര സർവകലാശാലയിലെ പരമോന്നത സമിതിയായ കോർട്ടിലേക്ക് രാഷ്ട്രപതി ഡോക്ടർ സി എൻ വിജയകുമാരിയെ നാമനിർദേശം ചെയ്തു. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലേക്കാണ് നാമനിർദ്ദേശം ചെയ്തത്. സെനറ്റിന് സമാനമായ പദവിയാണ് കോർട്ട്. ഈ കോർട്ടിലേക്ക് രാഷ്ട്രപതിക്ക് 10 പേരെ നാമനിർദേശം ചെയ്യാം. കേരള സർവകലാശാലയിലെ സെനറ്റം അംഗം കൂടിയാണ് വിജയകുമാരി. മൂന്ന് വർഷത്തേയ്ക്കാണ് നാമ നിർദ്ദേശം ചെയ്തത്. കേരള സർവകലാശാലയിൽ…

Read More

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ മാധ്യമങ്ങൾ; സന്ദർശിക്കാനെത്തിയ സഹോദരിമാരെ പൊലീസ് ആക്രമിച്ചെന്ന് റിപ്പോർട്ട്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വാർത്തകൾ. ഇമ്രാൻ ഖാൻ പാകിസ്താനിലെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. വാർത്തകൾക്ക് പിന്നാലെ അഡിയാല ജയിലിന് മുന്നിലെത്തിയ ഇമ്രാൻ ഖാൻ്റെ സഹോദരിമാരെ പൊലീസ് ആക്രമിച്ചതായും ആരോപണമുണ്ട്. 72 കാരനായ ഖാൻ മനുഷ്യത്വരഹിതമായ പീഡനത്തിന് കീഴടങ്ങിയെന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിന് പുറത്തേക്ക് മാറ്റിയെന്നും അഫ്ഗാൻ ടൈംസ് റിപ്പോർട്ട്…

Read More

‘ആരും ഒന്നും ആവശ്യപ്പെട്ടിട്ടില്ല, കോൺഗ്രസിൽ കൺഫ്യൂഷൻ ഇല്ല’; ഡി കെ ശിവകുമാർ

കർണാടക മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസിൽ ആശയക്കുഴപ്പം ഇല്ലെന്നും ആരും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പില്ല, കോൺഗ്രസ് എന്ന ഒരു ഗ്രൂപ്പ് മാത്രം. കോൺഗ്രസ് ഗ്രൂപ്പിൽ 140 എംഎൽഎമാരുണ്ടെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു. സിദ്ധരാമയ്യ തന്റെ ഭരണകാലത്തിന്റെ പകുതി പിന്നിടുമ്പോൾ, മുൻപുണ്ടാക്കിയതെന്ന് അവകാശപ്പെടുന്ന കരാർ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാറിന്റെ അനുയായികൾ പാർട്ടി കേന്ദ്രനേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. മറുവശത്ത്, ഔദ്യോഗികമായി ഇത്തരമൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. അഞ്ച്…

Read More

തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കും, എന്റെ കീഴിൽ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും ജയിച്ചു; ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. കുറ്റം എല്ലാവരിലും ഉണ്ട്, അത് എന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം സമ്മതിച്ചു. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നു ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ പരിശീലക കാലയളവില്‍ ടീം നേടിയ വിജയം ചൂണ്ടിക്കാട്ടിയ ഗംഭീര്‍ ഇനി ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു….

Read More

ഹരിയാനയിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് 16കാരന് ദാരുണാന്ത്യം

ഹരിയാനയിലെ റോത്തക്കിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് പതിനാറുകാരന് ദാരുണാന്ത്യം. രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലഖാൻ മജ്‌റ ഗ്രാമത്തിലെ സ്‌പോർട്‌സ് ഗ്രൗണ്ടിലായിരുന്നു അപകടം നടന്നത്. ഹാർദിക് രതി എന്ന 16കാരനാണ് മരിച്ചത്. ​ഗ്രൗണ്ടിൽ പരിശീലനത്തിൽ ഏർപ്പെടുന്നതിനിടെയായിരുന്നു ഇരുമ്പ് തൂൺ ഹാർദികിന്റെ മുകളിലേക്ക് പതിച്ചത്. അപകട സമയം കോർട്ടിൽ ഹാർദിക് ഒറ്റയ്ക്കായിരുന്നു. ബാസ്കറ്റിൽ ചാടി പിടിക്കുന്നതിനിടെ ഇരുമ്പ് തൂൺ ഒടിഞ്ഞ് ദേഹത്തേക്ക് പതിക്കുകയായിരുന്നു. ബോർഡിന്റെ മുഴുവനായും ഹാർദിക്കിന്റെ…

Read More

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം; ചിറ്റൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയ്ക്കെതിരെ ചികിത്സാപിഴവ് പരാതി. മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ചിറ്റൂർ വണ്ടിത്താവളം നാരായണൻകുട്ടി- ആനന്ദി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. പ്രസവത്തിൽ കുഞ്ഞിന്റെ ഇടതുകൈക്ക് ഗുരുതര പരുക്കേറ്റെന്നും മതിയായ സംവിധാനങ്ങളില്ലാതെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെന്നും കുടുംബം ആരോപിച്ചു. എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.പരാതിയിൽ ഡിഎംഒ തലത്തിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഡെലിവറിയിൽ സങ്കീര്ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടർമാർ കാത്തിരുന്നെന്നും ആരോപണമുണ്ട്. പ്രസവത്തിൽ…

Read More

ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യമില്ല, ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന് ജാമ്യമില്ല. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും വിജിലൻസ് കോടതി തള്ളുകയായിരുന്നു. ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്‌. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. റാന്നി ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ പ്രത്യേക അന്വേഷകസംഘം നൽകിയ റിമാൻഡ്‌ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്….

Read More

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്. ഡിസംബർ അഞ്ചിന് അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് റോഡ് ഷോയ്ക്ക് അനുമതി തേടിയത്. റോഡ് ഷോ എട്ട് പോയിന്റുകളിലൂടെ കടന്നുപോകും. ഡിസംബർ നാലിന് സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷയ്ക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടിയത്. ഉപ്പളത്ത് വെച്ച് വിജയ് ജനങ്ങളോട് സംസാരിക്കും….

Read More

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി…

Read More