Headlines

ഇടപെട്ട് ആഭ്യന്തരമന്ത്രി; നിതിന്‍ രാജിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും

  ആര്‍ എല്‍ നിതിന്‍ രാജിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഐ ജി എസ് അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇടപെടല്‍. നിയമ പോരാട്ടം തുടരുമെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പ്രതികരിച്ചു.     പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് കുടുംബം സ്വാഗതം ചെയ്തു. കുടുംബത്തിന്റെ ആവശ്യം മന്ത്രി കേട്ടന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ പ്രതികരിച്ചു.  …

Read More

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ

  നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി.     അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി…

Read More

സിപിഎം മുഖപത്രം: 2 സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് ചുമതല; ഒഴിയാതെ വിവാദം

  തിരുവനന്തപുരം ∙ ഒരേസമയം ‍2 സെക്രട്ടേറിയറ്റ് അംഗങ്ങളെ എഡിറ്റോറിയൽ ചുമതല ഏൽപിച്ചിട്ടും പാർട്ടി മുഖപത്രം വീണ്ടും വിവാദത്തിലാകുന്നതു സിപിഎമ്മിനു തലവേദനയാകുന്നു. വിഴിഞ്ഞത്ത് അദാനി–എംഎസ്‍സി ഓഹരിക്കൈമാറ്റത്തിൽ സംസ്ഥാന സെക്രട്ടറിയടക്കം മുഖപത്രത്തെ പരസ്യമായി തള്ളിപ്പറഞ്ഞു രണ്ടാഴ്ച പിന്നിടും മുൻപാണു വാരാന്തപ്പതിപ്പിന്റെ പേരിൽ പുതിയ വിവാദം. പത്രത്തിൽ കൂടുതൽ ജാഗ്രതയോടെ പാർട്ടി ഇടപെടാൻ പോകുന്നുവെന്നു നേതൃത്വം സൂചിപ്പിക്കുന്നു. എന്നാൽ, മൂന്നാമതൊരു അധികാരകേന്ദ്രം എങ്ങനെ സാധ്യമാകുമെന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്.വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റനീക്കത്തെ പ്രകീർത്തിച്ച് ആദ്യം മുഖപത്രത്തിൽ വന്ന വാർത്ത പാർട്ടി നേതൃത്വം ശ്രദ്ധിച്ചത്…

Read More

തള്ളിവീഴ്ത്തി, അരിശംപൂണ്ട് ചവിട്ടാനോങ്ങി; കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം

  കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന. ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയരുന്നത്. ഫൈനല്‍ വിസിലിന് ശേഷവും സ്പാനിഷ് ടീംഗങ്ങളുമായി അര്‍ജന്റീന താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്‌പെയിന്‍ കിരീടമുയര്‍ത്തുമ്പോള്‍ അര്‍ജന്റീനയുടെ കളിക്കാര്‍ പുറംതിരിഞ്ഞ് നിന്നാണ് രോശം പ്രകടമാക്കിയത്.     മത്സരത്തിലുടനീളം പന്ത് കിട്ടാത്തതില്‍ താരങ്ങള്‍ രോശാകുലരായിരുന്നു. കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്‌പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചില്‍ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെന്‍ഡി എത്തി…

Read More

നിതിൻ രാജിന്റെ മരണം; ഡോ.റാം ഒളിവിൽ കഴിഞ്ഞത് കർണാടകയിലും ആന്ധ്രപ്രദേശിലും, അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ

  അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകൻ ഡോ.എം കെ റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ. റാമിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാകും.     കർണാടകയിലും ആന്ധ്രപ്രദേശിലും ആയാണ് ഇയാൾ ഒളിവിൽ താമസിച്ചത്. സുപ്രീംകോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ റാമിനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആ സംഘമാണ് റാമിനെ…

Read More

കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ, നടന്നത് അരുംകൊല

  ഇന്നലെ പുലർച്ചയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 45 മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.     കഴുത്തിന്റെ മുൻപിലും പിന്നിലുമായി 18 കുത്തുകൾ ഉണ്ട്. കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത്…

Read More

നിതിൻ രാജിന്റെ മരണം; ഒളിവിൽ കഴിഞ്ഞിരുന്ന ഡോ.എം.കെ റാം പിടിയിൽ

  അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാംവർഷ ബിഡിഎസ്‌ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകൻ ഡോ. എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് റാമിനെ പിടികൂടിയത്. അധ്യാപകനെ കണ്ണൂരിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. റാമിനെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിൽ കുടുംബം വിമർശനം ഉയർത്തിയിരുന്നു.     കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണം സംഘം കർണാടകയിലും റാമിന്റെ ജന്മനാടായ ആന്ധ്രയിലും എത്തി തിരച്ചിൽ നടത്തിയിരുന്നു. ഇയാളുടെ അമ്മയുടെ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്….

Read More

വെമ്പായം ബാറിലുണ്ടായ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ

  തിരുവനന്തപുരം വെമ്പായത്തെ ബാറിലെ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ.പ്രതി അനീഷ് കാനിൽ പെട്രോൾ കൊണ്ടുവരുന്നതും ആളുകളുടെ ദേഹത്ത് തീ പടരുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.പെട്രോൾ ഒഴിച്ച് തീയിട്ടുള്ള ആക്രമണത്തിൽ മാരകമായി പൊള്ളലേറ്റ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാറിന് സമീപത്തുള്ള പമ്പിൽ നിന്നാണ് അനീഷ് പെട്രോൾ വാങ്ങി അകത്ത് കൊണ്ടുവന്നത്. സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും അനീഷ് പെട്രോളുമായി ശ്രീവത്സവം ബാറിലെ എസി മുറിയിലേക്ക് മുന്നോട്ട് പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ചിലർ അപ്പോൾ തന്നെ…

Read More

പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയിൽ മാത്രം, മന്ത്രി കെ മുരളീധരൻ

  പൊതിച്ചോർ വിവാദവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങളിൽ മലക്കം മറിച്ചിലിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആലപ്പുഴയിലെ ക്രിട്ടിക്കൽ കെയറിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോൾ സേവാഭാരതിക്കാർ ഇത് ഞങ്ങളുടെ സ്ഥലമാണ് ഇവിടെ പ്രവർത്തനം നടത്തണമെങ്കിൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം അനുവദിച്ച് നൽകണം എന്നാണ് പറഞ്ഞത്. ഇത് സർക്കാരിന്റെ സ്വത്താണ് അല്ലാതെ വ്യക്തികളുടെയോ സംഘടനകളുടെയോ സ്വത്തല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.     അന്നം മുടക്കിയതല്ല. ഭൂമി…

Read More

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

  നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പറയും. കഴിഞ്ഞ വർഷം ജനുവരി 27ന് ആണ് അയൽവാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വിധി പറയുമ്പോൾ മിറ്റിഗേഷൻ റിപ്പോർട്ട്‌ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താൻ സിസ്റ്റം തയാറായില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയിൽ തയാറക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസീക്യൂഷൻ ആവശ്യപ്പെട്ടു….

Read More