Headlines

കളിക്കുന്നതിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

പത്തനംതിട്ട കലഞ്ഞൂരില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പൊലീസില്‍ പരാതി നല്‍കി.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ കളിക്കുന്നതിനിടെ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നാലെ, സംഘം ചേര്‍ന്ന് സഹപാഠിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 16കാരന്റെ മൂക്കിന് പൊട്ടല്‍ ഏറ്റു. കണ്ണിനു താഴെയുള്ള അസ്ഥിക്കും പരുക്കുണ്ട്. ശരീരമാസകലം ചതവേറ്റതായും വിദ്യാര്‍ഥി പറഞ്ഞു. തന്റെ മകന്…

Read More

9000 കോടി രൂപ നിക്ഷേപം, 5000 പേർക്ക് തൊഴിൽ‌; ലാൻഡ് റോവറിന് ചെന്നൈയിൽ പ്ലാന്റ് ഒരുങ്ങുന്നു

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന് ഇന്ത്യയിൽ അസംബ്ലി പ്ലാന്റ് ഒരുങ്ങുന്നു. ചെന്നൈക്ക് സമീപം പനപ്പാക്കത്താണ് ജാഗ്വാർ ലാൻഡ് റോവറിന്റെ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. ഈ മാസം ഒമ്പത് മുതൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2024ലാണ് കമ്പനി ചെന്നൈയിൽ പ്ലാന്റ് പ്രഖ്യാപിച്ചത്. 2.5 ലക്ഷം യുണിറ്റ് വാഹനം നിർമിക്കാൻ കഴിയുന്നതാണ് പ്ലാന്റ്.പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഏതൊക്കെ മോഡലുകളാണ് ഇവിടെ അസംബിൾ ചെയ്യുകയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലാൻഡ് റോവർ…

Read More

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്ക്; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്കിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്തായിരിക്കും തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇന്ത്യ -യു എസ് വ്യപാര കരാർ വീശദീകരിക്കാൻ വിളിച്ച യോഗത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% പിഴവ് ഒഴിവാക്കുന്ന ഉത്തരവിൽ യുഎസ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ട്രംപിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി,ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത…

Read More

സാമ്പത്തിക- നിയമനടപടികൾ ഉണ്ടാകുമെന്ന് ICC മുന്നറിയിപ്പ്; ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്താൻ

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സര ബഹിഷ്കരണം. ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്താൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്താൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്താൻ ചർച്ചയ്ക്ക് വഴങ്ങിയത്.ഇന്ത്യയെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ശ്രീലങ്ക പാകിസ്താന് കത്തയച്ചിരുന്നു. ശ്രീലങ്കയുടെ ആവശ്യം തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പിസിബിയുടെ നിലപാട്.പിസിബി തലവനും മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി വീണ്ടും ചർച്ച നടത്തുമെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പിൽ ഫെബ്രുവരി 15ന്…

Read More

മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം; സമസ്ത പ്രമേയം

മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത പ്രമേയം. കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറത്ത് പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്ന് പ്രമേയത്തിൽ സമസ്ത ആവശ്യപ്പെട്ടു. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്നങ്ങളുണ്ടെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.ശാസ്ത്രീയ പഠനങ്ങൾ നടത്തി ജില്ലാ – പുന: നിർണ്ണയം നടത്തണമെന്നും സമസ്ത ആവശ്യപ്പെട്ടു. ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ വർധിച്ചുവരുന്ന…

Read More

‘തന്ത്രി സ്ഥാനം മാറ്റുന്നതിൽ നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ല; ED അന്വേഷണം സ്വാഗതം ചെയ്യുന്നു’; കെ. ജയകുമാർ

ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്വാഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമല തന്ത്രി സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ലെന്നും ജയകുമാർ പറഞ്ഞു. ധർമ്മനിഷ്ഠമായ തീരുമാനം ആവശ്യമായ ഘട്ടത്തിൽ കൈക്കൊള്ളുമെന്ന് അദേഹം വ്യക്തമാക്കി.ഇഡി അന്വേഷണം ആ വഴിക്ക് നടക്കട്ടെയെന്നും താൻ അത് ശ്രദ്ധിക്കുന്നില്ലെന്നും കെ ജയകുമാർ പറഞ്ഞു. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും പുറത്തുവരണമെന്നും കെ. ജയകുമാർ വ്യക്തമാക്കി. കണ്ഠരര് മഹേഷ് മോഹനർക്കാണ് ഒക്ടോബർ വരെ തന്ത്രിയുടെ…

Read More

ഇരിപ്പിടത്തെ ചൊല്ലി തർക്കം; തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. മേയറെ ഇടതുപക്ഷ കൗൺസിലർമാർ ഉപരോധിച്ചു. 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൗൺസിലർമാരുടെ ഇരിപ്പിടത്തെ ചൊല്ലിയായിരുന്നു തർക്കം. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ ആരോപിച്ചു.കൗൺസിലറും മേയറുടെ സ്റ്റാഫും പ്രതിപക്ഷ അംഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തെ എതിർക്കുന്നതിനാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ആ സമയ ഇടതുപക്ഷ കൗൺസിലർമാർ പ്രതികരിച്ചിരുന്നില്ല.എന്നാൽ…

Read More

‘സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോറ്റിയെ ബന്ധപ്പെടുത്തിയത് ഞാനല്ല’, ഫോട്ടോവച്ചുള്ള ചോദ്യം ചെയ്യലെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; അടൂർ പ്രകാശ്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് വിട്ടയച്ച് പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. SIT നോട്ടീസ് നൽകിയിരുന്നില്ല. SIT യുടെ SP ആണ് ഇന്ന് കണ്ടാൽ കൊള്ളാം എന്ന് പറഞ്ഞത്. ചോദ്യത്തിന് എല്ലാം കൃത്യമായി മറുപടി പറഞ്ഞു. അവർ അത് രേഖപെടുത്തി.പോറ്റിയുമായി ഒന്നിച്ച് അല്ലായിരുന്നു ചോദ്യം ചെയ്യൽ. ഇന്ന് ഒരു പോറ്റിയേയും കണ്ടില്ല. ഇന്നലെ രാത്രിയാണ് എസ്.ഐ.ടി.യുടെ എസ്.പി വിളിച്ചത്. കണ്ടാൽ കൊള്ളാമെന്ന് പറഞ്ഞു….

Read More

‘എൻ എം രാജു സഹായിച്ചിട്ടുണ്ട്; പണം തിരികെ ചോദിച്ചപ്പോൾ‌ നൽകി, ആരോപണങ്ങൾ‌ നിയമപരമായി നേരിടും’; ആൻ്റോ ആൻ്റണി

നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി. തനിക്ക് തന്ന പണം എത്രയാണോ അത് തിരികെ കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. എൻ എം രാജു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും ആന്റോ ആന്റണി പറഞ്ഞു.തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് താൻ പണം തിരികെ കൊടുത്തു. എൻ എം രാജു തനിക്ക് തന്ന പണം എത്രയാണോ…

Read More

‘ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ കേസിലെ പ്രതികൾ എങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്ക്’; SITക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ SIT ചോദ്യം ചെയ്‌തതിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്‍റെ പേരിൽ നോട്ടീസ് അയക്കുന്ന അന്വേഷണ സംഘത്തിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ എന്ന് രാഹുൽ ചോദിച്ചു. ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്കാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയിലെ അയ്യപ്പന്‍റെ…

Read More