Headlines

ചില സ്വകാര്യ വിദ്യാലയങ്ങളുടെ ഓൺലൈൻ ക്ലാസ് കുട്ടികളിൽ സമ്മർദമുണ്ടാക്കുന്നു; ക്ലാസ് നിശ്ചിത സമയമാക്കണം

പൊതുവിദ്യാലായങ്ങൾ അല്ലാത്ത സ്ഥാപനങ്ങളിൽ അഞ്ച് മണിക്കൂർ വരെ നീളുന്ന ക്ലാസുകൾ ഓൺലൈൻ നടക്കുന്നു. ചിലർക്ക് രണ്ട് മണിക്കൂർ നീളുന്ന ട്യൂഷനുമുണ്ട്. ഇതെല്ലാം ചേർന്ന് ഏഴ് മണിക്കൂർ വരെ നീളുന്ന ഓൺലൈൻ ക്ലാസ് കുട്ടികളിൽ മാനസിക സമ്മർദമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി. ശാരീരിക ആസ്വസ്ഥ്യം, ഉത്കണ്ഠ, വികൃതി, ദേഷ്യം, ആത്മവിശ്വാസ കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇത് പാടില്ല പൊതുവിദ്യാലയങ്ങൾ ചെയ്യുന്നത് പോലെ നിശ്ചിത സമയം മാത്രം ക്ലാസ് നൽകണം. എല്ലാ ഓൺലൈൻ ക്ലാസും ലൈവായി നൽകണം. പരസ്പര ആശയവിനിമയത്തിന് അവസരമുണ്ടാക്കണം….

Read More

ഫായിസ് ഒരു മാതൃകയാണ്; ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകർന്നതെന്ന് മുഖ്യമന്ത്രി

ഒരു വീഡിയോ വഴി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ മലപ്പുറത്തെ സ്‌കൂൾ വിദ്യാർഥി ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര വലിയ പ്രശ്‌നത്തിലും തളരാതെ മുന്നോട്ടു പോകാൻ സമൂഹത്തിന് ശുഭാപ്തി വിശ്വാസം ഇന്ധനമാകണം. പ്രതീക്ഷ ഉയർത്തിപ്പിടിച്ച് നിശ്ചയദാർഢ്യത്തോടെ വെല്ലുവിളികളെ അതിജീവിക്കണം. ഈ ഉത്തരവാദിത്വം കുഞ്ഞുങ്ങൾ ഏറ്റെടുക്കുന്നു മുഹമ്മദ് ഫായിസ് എന്ന കൊച്ചുമിടുക്കന്റെ വാക്കുകൾ നമ്മൾ സ്വീകരിച്ച് ഹൃദയത്തോട് ചേർത്തില്ലേ. പരാജയത്തിന് മുന്നിൽ കാലിടറാതെ മുന്നോട്ടു പോകാൻ ഓർമിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകൾ സമൂഹത്തിന് ഊർജമായി ഫായിസ് ഒരു…

Read More

ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും; നിർദേശങ്ങൾ ഇവയാണ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്‌മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷേ ലഭ്യമാകുന്ന മത്സ്യം അതാത് സോണിൽ വിറ്റു തീർക്കണം. ട്രോളിംഗ് അവസാനിക്കുമ്പോൾ കൊവിഡ് കാലത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാർഗനിർദേശങ്ങളും മുഖ്യമന്ത്രി നൽകി. എല്ലാ ബോട്ടുകൾക്കും രജിസ്‌ട്രേഷൻ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മത്സ്യവിൽപ്പനക്കായി പുറത്ത് പോകാൻ പാടില്ല. അധികം വരുന്ന മത്സ്യം സഹകരണ സംഘങ്ങൾ മുഖേന…

Read More

ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും; നിർദേശങ്ങൾ ഇവയാണ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്‌മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷേ ലഭ്യമാകുന്ന മത്സ്യം അതാത് സോണിൽ വിറ്റു തീർക്കണം. ട്രോളിംഗ് അവസാനിക്കുമ്പോൾ കൊവിഡ് കാലത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാർഗനിർദേശങ്ങളും മുഖ്യമന്ത്രി നൽകി. എല്ലാ ബോട്ടുകൾക്കും രജിസ്‌ട്രേഷൻ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മത്സ്യവിൽപ്പനക്കായി പുറത്ത് പോകാൻ പാടില്ല. അധികം വരുന്ന മത്സ്യം സഹകരണ സംഘങ്ങൾ മുഖേന…

Read More

ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 794 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകൾ അറിയിച്ചത്. ഇതിൽ 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നത്തെ കണക്ക് പക്ഷേ അപൂർണമാണ്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ഉച്ച വരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി 77 വയസ്സുള്ള ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി 65…

Read More

വയനാട് ജില്ലയിലെ തവിഞ്ഞാലിൽ; ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ,ഹോമിയോ ഡിസ്പൻസറി അടച്ചു

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂലയിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ഡിസ്പൻസറി അടച്ചു .ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയതോടെയാണ് ഡിസ്പൻസറി അടച്ചത്. സ്ഥാപനത്തിന് സമീപം പ്രവർത്തിക്കുന്ന ചായക്കടയിലെ വ്യക്തി തിങ്കളാഴ്ച ഇവിടെയെത്തി മരുന്ന് വാങ്ങിയിരുന്നു. ഇന്നലെ ഈ പ്രദേശത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയത്. സ്ഥാപനത്തിെലെ ഒരു അറ്റൻഡർ മുത്തങ്ങയിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റെ യ്നിലാണ്. പകരം വെളളമുണ്ടയിൽ നിന്ന് ഡ്യൂട്ടിക്ക് എത്തിയ അറ്റൻഡർ ആയിരുന്നു…

Read More

നടൻ അനിൽ മുരളി അന്തരിച്ചു

കൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

വൃഷ്ടിപ്രദേശങ്ങളിലുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ; അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി

മലയോര മേഖലകളായ പൊൻമുടി, വിതുര, പെരിങ്ങമല, പാലോട് തുടങ്ങിയ പ്രദേശങ്ങളിലെ വനാനന്തരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലുമുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ഡാമിലേക്ക് വർധിച്ചതിനാൽ അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും ഒരു ഷട്ടർ 70 സെന്റീമീറ്ററുമാണ് ഉയർത്തിയത്. നീരൊഴുക്ക് കൂടുതലാകുകയാമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരും. കരമനയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

Read More

സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധിയായിരിക്കും. ബക്രീദ് പ്രമാണിച്ച് നാളെ ബാങ്കുകൾക്ക് അവധിയാണ്. ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇനി ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക കൊവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ചയും സംസ്ഥാനത്ത് ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പൊതു അവധി ദിവസമാണ്.

Read More

കേരളത്തിൽ വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് മരണം റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ഒരാളും കോഴിക്കോട് ജില്ലയിൽ രണ്ട് പേരുമാണ് മരിച്ചത്. കൊട്ടരക്കര സ്വദേശി അസ്മാബീവി(73) പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 77 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങളും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 63 വയസ്സായിരുന്നു.

Read More