Headlines

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയ്ക്ക് ജാമ്യം; 13ാം തീയതിവരെ കേരളം വിട്ടുപോകരുത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. ഓഗസ്റ്റ് 13ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതുവരെ കേരളം വിട്ടു പോകരുതെന്നും കോടതി നിർദേശം നൽകി. ഇനിയുള്ള ഹിയറിംഗുകളിൽ ഫ്രാങ്കോയോട് നേരിട്ട് ഹാജരാകണമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചു   കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി വിടുതൽ ഹർജിയിൽ തീരുമാനമെടുക്കും വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഫ്രാങ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെ വിധി പറയരുതെന്ന് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും…

Read More

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ എണ്ണം 16 ആയി; 12 പേരെ രക്ഷപ്പെടുത്തി

ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ചവരുടെ എണ്ണം 16 ആയി. പതിനാറ് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. 12 പേരെ രക്ഷപ്പെടുത്തി. ആകെ 78 പേരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   അപകടത്തിന്റെ പശ്ചാത്തലത്തിൽ തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ നിർദേശം നൽകി. ജില്ലാ കലക്ടർമാർക്കാണ് നിർദേശം. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ രാജമലയിലെ ദുരന്തനിവരാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം…

Read More

മെട്രോ മലയാളം ദിനപത്രം അറിയിപ്പ്

  മെട്രോ മലയാളം വെബ് പോർട്ടലിൽ നിന്നും വാട്സാപ്പ് വഴി വരുന്ന വാർത്തകൾ ലിങ്കിൽ പോയി വായിക്കാൻ കഴിയാത്ത മാന്യ വയനക്കാർ വാർത്ത വരുന്ന നമ്പർ സേവ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. സേവ് ചെയ്യുന്ന പക്ഷം വായനകാർക്ക് ലിങ്കിൽ കയറാൻ സാധിക്കുന്നതായിരിക്കും. എന്നിട്ടും ലിങ്കിൽ കയറാൻ സാധിക്കുന്നിലെങ്കിൽ ദയവായി താഴെ കാണുന്ന നമ്പറിൽ വിളിക്കാം. എന്ന് മെട്രോ മലയാളത്തിന് വേണ്ടി എഡിറ്റർ

Read More

അതിതീവ്ര മഴയ്ക്ക് സാധ്യത: ആറ് ജില്ലകളിൽ റെഡ് അലർട്ട്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 7 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 8 : ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്. എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

പെട്ടിമുടി വൻദുരന്തം: മരണസംഖ്യ 11 ആയി; 14 പേരെ രക്ഷപ്പെടുത്തി, 58 പേർ മണ്ണിനടിയിൽ

മൂന്നാർ രാജമല പെട്ടിമുടിയിൽ തൊഴിലാളികളുടെ ലയങ്ങൾക്ക് മേലെ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ച പതിനൊന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മണ്ണിനടിയിൽ ഇനിയും 58 പേർ കുടുങ്ങിക്കിടക്കുന്നതായാണ് ദേവികുളം സബ്കലക്ടർ പ്രേം കുമാർ അറിയിച്ചത്. 14 പേരെ ഇതിനോടകം രക്ഷപ്പെടുത്തി വെള്ളിയാഴ്ച പുലർച്ചെയോടെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. നേരം വെളുത്തതിന് ശേഷമാണ് അപകടവിവരം പുറംലോകം അറിയുന്നത്. ഒറ്റപ്പെട്ട മേഖലയായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താനും ഏറെ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വന്നു. മരിച്ചവരിൽ അഞ്ച് പേർ…

Read More

തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ

തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അമ്പതുകാരിയായ ഷീജയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാനവാസിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. മദ്യപിച്ചെത്തിയ ഷാനവാസും ഷീജയും തമ്മിൽ ഇന്നലെ രാത്രി വഴക്ക് നടന്നിരുന്നു. പുലർച്ചെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഷീജ കുത്തേറ്റ് കിടക്കുന്നതാണ്. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Read More

പെരിയാർ കരകവിഞ്ഞു; നൂറോളം വീടുകൾ വെള്ളത്തിനടിയിൽ, ആലുവ മണപ്പുറം മുങ്ങി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം കയറി. ഇടുക്കിയിലും വയനാട്ടിനും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറി. ആലുവയിൽ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. ആലുവ മണപ്പുറം വെള്ളത്തിൽ മുങ്ങി പെരിയാർ കര കവിഞ്ഞതോടെ നൂറോളം വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴ, കോതമംഗലം, ഏലൂർ മേഖലകളിലാണ് കൂടുതൽ നാശനഷ്ടം. മൂവാറ്റുപുഴയിൽ നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഏലൂർ വടക്കുംഭാഗത്ത് വെള്ളം കയറി. ഏലൂർ ഗവ. എൽ പി എസിൽ ദുരിതാശ്വാസ ക്യാമ്പ്…

Read More

രാജമലയിൽ എയർ ലിഫ്റ്റിംഗും പരിഗണനയില്‍, വ്യോമസേനയുടെ സഹായം തേടി; രക്ഷാപ്രവർത്തനം ദുഷ്‌കരം

മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. പത്ത് പേരെ രക്ഷപ്പെടുത്തി. തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. 83 പേരാണ് ലയങ്ങളിൽ താമസിച്ചിരുന്നത്. 67 ഓളം പേർ മണ്ണിനടയിലുണ്ടെന്നാണ് സൂചന മൂന്ന് സ്ത്രീകളും ഒരു പുരുഷനെയും ഉൾപ്പെടെ രക്ഷപ്പെടുത്തി മൂന്നാർ ആശുപത്രിയിലെത്തിച്ചു. പളനിയമ്മ, ദീപൻ, സീതാലക്ഷ്മി, സരസ്വതി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. പിന്നാലെ പെട്ടിമുടിയിലെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു ഉൾപ്രദേശമായതിനാൽ ഇവിടെയെത്തിയുള്ള…

Read More

ശരീരം മുഴുവൻ സ്വർണാഭരണങ്ങൾ: സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണം; വിവാഹചിത്രം കോടതിയിൽ

കൊച്ചി; സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചത് അഞ്ചു കിലോ​ഗ്രാം (625 പവൻ) സ്വർണം. ശരീരം മുഴുവൻ സ്വർണാഭരണങ്ങൾ ധരിച്ചുകൊണ്ടുള്ള സ്വപ്നയുടെ വിവാഹചിത്രം പ്രതിഭാ​ഗം കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു അതിനിടെ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും.നിലവിൽ…

Read More

പെട്ടിമുടി ദുരന്തം: നാല് പേർ മരിച്ചു, നാല് പേരെ രക്ഷപ്പെടുത്തി; നിരവധി പേർ മണ്ണിനടിയിൽ

മൂന്നാർ രാജമല പെട്ടിമുടിയിൽ തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. നാല് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് രക്ഷപ്പെടുത്തിയത് ഇവരെ മൂന്നാർ ആശുപത്രിയിൽ എത്തിച്ചു വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ രാജമലയിൽ ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. പിന്നാലെ പെട്ടിമുടി തോട്ടം മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് മേഖലയിലേക്ക് എത്തുന്നതും ദുഷ്‌കരമാണ്. നാല് ലയങ്ങളിലായി 84 പേർ താമസിച്ചിരുന്നുവെന്നാണ് അറിയാനാകുന്നത്….

Read More