പതിനായിരം പേരെ അനുവദിക്കപ്പെട്ടിടത്ത്, തിങ്ങിക്കൂടിയത് ഒന്നര ലക്ഷത്തോളം ജനങ്ങൾ ; ദുരന്തഭൂമിയായി കരൂർ
തിക്കിലും തിരക്കിലും പെട്ട് 39 പേരുടെ മരണത്തിനിടയാക്കിയ, ടിവികെ റാലിയിൽ അനുവദിക്കപ്പെട്ടത് പതിനായിരം പേരെയായിരുന്നുവെങ്കിലും വേലുച്ചാമിപുറത്തുള്ള സംഭവ സ്ഥലത്ത് തിങ്ങി കൂടിയത് ഒന്നര ലക്ഷം ആളുകളെന്ന് റിപ്പോർട്ട്. ടിവികെ അധ്യക്ഷൻ വിജയ് നയിക്കുന്ന റാലിയിൽ അദ്ദേഹം 7 മണിക്കൂർ വൈകിയെത്തിയതിനാൽ ഉച്ചയ്ക്ക് നിശ്ചയിച്ച പരിപാടി ആരംഭിക്കാൻ ഏറെ വൈകി. പ്രതീക്ഷിച്ചതിലും വളരെയധികം ജനങ്ങൾ പ്രദേശത്തേയ്ക്ക് വന്നു ചേർന്നപ്പോൾ ആൾക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സംഘടകർക്കോ പോലീസിനോ സാധിച്ചില്ല. വിജയ് എത്തി ആരംഭിച്ച പ്രസംഗം പകുതിയിൽ നിർത്തിയെങ്കിലും അപകടം ഒഴിവാക്കാനായില്ല….
