Headlines

Webdesk

പതിനായിരം പേരെ അനുവദിക്കപ്പെട്ടിടത്ത്, തിങ്ങിക്കൂടിയത് ഒന്നര ലക്ഷത്തോളം ജനങ്ങൾ ; ദുരന്തഭൂമിയായി കരൂർ

തിക്കിലും തിരക്കിലും പെട്ട് 39 പേരുടെ മരണത്തിനിടയാക്കിയ, ടിവികെ റാലിയിൽ അനുവദിക്കപ്പെട്ടത് പതിനായിരം പേരെയായിരുന്നുവെങ്കിലും വേലുച്ചാമിപുറത്തുള്ള സംഭവ സ്ഥലത്ത് തിങ്ങി കൂടിയത് ഒന്നര ലക്ഷം ആളുകളെന്ന് റിപ്പോർട്ട്. ടിവികെ അധ്യക്ഷൻ വിജയ് നയിക്കുന്ന റാലിയിൽ അദ്ദേഹം 7 മണിക്കൂർ വൈകിയെത്തിയതിനാൽ ഉച്ചയ്ക്ക് നിശ്ചയിച്ച പരിപാടി ആരംഭിക്കാൻ ഏറെ വൈകി. പ്രതീക്ഷിച്ചതിലും വളരെയധികം ജനങ്ങൾ പ്രദേശത്തേയ്ക്ക് വന്നു ചേർന്നപ്പോൾ ആൾക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സംഘടകർക്കോ പോലീസിനോ സാധിച്ചില്ല. വിജയ് എത്തി ആരംഭിച്ച പ്രസംഗം പകുതിയിൽ നിർത്തിയെങ്കിലും അപകടം ഒഴിവാക്കാനായില്ല….

Read More

‘ഭയാനക സംഭവമാണിത്, അന്വേഷണം നടക്കട്ടേ, ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ല’; സ്റ്റാലിന്‍ കരൂരില്‍

ടിവികെ റാലിക്കിടെ കരൂരിലുണ്ടായ മഹാദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ കരൂര്‍ മെഡിക്കല്‍ കോളജിലെത്തി അദ്ദേഹം പരുക്കേറ്റവരെ സന്ദര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണെന്നും ഇതിലൂടെ ദുരന്തകാരണം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കരൂരില്‍ പറഞ്ഞു. ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ നടന്ന ഭയാനകമായ കാര്യമെന്താണെന്ന് വിശദീകരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നടുക്കുന്ന ഈ വാര്‍ത്ത കേട്ടയുടനെ അടുത്തുള്ള എല്ലാ ജനപ്രതിനിധികളോടും കരൂരെത്താന്‍ നിര്‍ദേശിച്ചു….

Read More

TVK റാലിയിലെ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. അടിയന്തര ധനസഹായമായി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും. ചികിത്സയിൽ ഉള്ളവർക്ക് മൂന്നുലക്ഷം രൂപയും നൽകും. 37 പേരാണ് അപകടത്തിൽ മരിച്ചത്. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ‌ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കരൂരിലേക്ക് പുറപ്പെട്ടു. ആശങ്കാ ജനകമായ സാഹചര്യമെന്നും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു. ആൾക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോൾ, നിയന്ത്രിക്കാൻ…

Read More

TVK റാലിയിലെ അപകടം; ‘ആവശ്യമെങ്കിൽ ആരോ​ഗ്യ പ്രവർത്തകരെ അയക്കും’; സഹായം വാ​ഗ്ദാനം ചെയ്ത് കേരളം

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാടിന് സഹായം വാ​ഗ്ദാനം ചെയ്ത് കേരളം. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജ്. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചതായി വീണാ ജോ‍ർജ് പറഞ്ഞു. കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകിയതായും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്നാട് കരൂർ ദുരനത്തിൽ ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി…

Read More

കരൂരിലെ അപകടം: മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന്; TVK നേതാവിനെതിരെ കേസെടുത്ത് പൊലീസ്

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് തന്നെ നടക്കും. ആദ്യഘട്ടത്തിൽ നാളെ രാവിലെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത് എന്നാൽ ഇന്ന് രാത്രി തന്നെ നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരുടെ യോഗത്തിൽ മെഡിക്കൽ മേധാവികളോട് കൂടി ആലോചിച്ചാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ ടി വി കെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടിക്കെതിരെ പൊലീസ് കേസെടുത്തു.മതിയഴകന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ പൊലീസ് നടപടി ആരംഭിച്ചു കഴിഞ്ഞു. നാല് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇദേഹത്തെ ഇന്ന് തന്നെ…

Read More

ദുരന്തഭൂമിയായി കരൂര്‍; എങ്ങും കണ്ണീരും നിലവിളികളും മാത്രം; 39 മരണം സ്ഥിരീകരിച്ചു; മരിച്ചവരില്‍ 9 കുട്ടികള്‍

തമിഴ്‌നാട് കരൂര്‍ ടിവികെ പരിപാടിക്കിടെ തിക്കുംതിരക്കും മൂലമുണ്ടായ ദുരന്തത്തില്‍ 39 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 17 സ്ത്രീകളും 9 കുട്ടികളുമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കരൂര്‍ മെഡി.കോളജിലെത്തി പരുക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ജഡീഷ്യല്‍ അന്വേഷണത്തില്‍ ദുരന്ത കാരണം കണ്ടെത്തുമെന്നും ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്പാര്‍ട്ടി തമിഴക വെട്രിക് കഴകം സംഘടിപ്പിക്കുന്ന സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി…

Read More

വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും, 23മരണം, 50ലേറെ പേർക്ക് പരുക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 14 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്. 60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു…

Read More

വിനോദയാത്രയ്ക്ക് എത്തിയവർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങി; മുന്നാറിലെ KSRTC ഡബിൾ ഡക്കർ കണ്ടക്ടർ അറസ്റ്റിൽ

മുന്നാറിലെ ഡബിൾ ഡക്കർ ബസ് കണ്ടക്ടർ വിജിലൻസ് പിടിയിൽ. മൂന്നാർ KSRTC ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്. വിനോദയാത്രയ്ക്ക് എത്തിയവർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്തുനിന്നുള്ള വിജിലൻസ് സംഘമാണ് പ്രിൻസ് ചാക്കോയെ പിടികൂടിയത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇതേ ബസ്സിന്റെ ഡ്രൈവറെ രണ്ടാഴ്ച മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.മൂന്നാറിലെ പ്രകൃതി ഭംഗി ആസ്വദിക്കാനായി KSRTC ഒരുക്കിയ ബസാണ് ഇത്. 400 രൂപയാണ് ടിക്കറ്റ് ചാർജ്. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ നിന്ന് മൂന്നാറിലേക്ക്…

Read More

‘പിണറായിയുടെ 10 വർഷത്തെ ഭരണം അപകടം’; പ്രമേയം പാസ്സാക്കി BJP സംസ്ഥാന സമിതി യോഗം

എൽഡിഎഫ് ഭരണത്തിനെതിരെ പ്രമേയം പാസ്സാക്കി ബിജെപി സംസ്ഥാന സമിതി യോഗം. ഏഴ് പതിറ്റാണ്ടായി കേരളത്തെ തകർത്ത മുന്നണികളെ പരാജയപ്പെടുത്തി നാടിന്റെ വികസനം ബിജെപി സാധ്യമാക്കുമെന്ന് പ്രമേയത്തിൽ പറയുന്നു. പിണറായിയുടെ 10 വർഷത്തെ ഭരണം അപകടം, അരാജകത്വം, ജനാധിപത്യവിരുദ്ധം എന്ന് പ്രമേയത്തിൽ പറയുന്നു. പിണറായി സർക്കാരുമായി കോൺഗ്രസ് സന്ധി ചെയ്യുന്നുവെന്ന് പ്രമേയത്തിൽ വിമർശനം. മോദിയുടെ വികസന കാഴ്ചപ്പാടിനൊപ്പം മുന്നേറണമെന്ന് പ്രമേയത്തൽ ആവശ്യപ്പെടുന്നു. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ചും പ്രമേയത്തിൽ പരാമർശം. കേരളത്തിൽ അധികാരം പിടിക്കണം. മാറി…

Read More

UN ഉപരോധങ്ങൾ പുനഃസ്ഥാപിക്കാൻ ഇ-ത്രീ രാജ്യങ്ങൾ; അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇറാൻ

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇറാൻ. ഇറാനെതിരെയുള്ള യു എൻ ഉപരോധങ്ങൾ പുനസ്ഥാപിക്കാൻ ഇ-ത്രീ രാജ്യങ്ങൾ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. നാളെ മുതൽ ഇറാനെതിരെയുള്ള ഉപരോധം നിലവിൽ വരും. ആണവ പദ്ധതിയെപ്പറ്റി വ്യക്തത വരുത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ഉപരോധം. നേരത്തെ റദ്ദാക്കിയ യു എൻ രക്ഷാസമിതി പ്രമേയങ്ങൾ പുനസ്ഥാപിക്കാനുള്ള ഇ-ത്രീ രാജ്യങ്ങളുടെ നടപടി നിരുത്തരവാദപരമാണെന്ന് ഇറാൻ ആരോപിച്ചു. രക്ഷാ കൗൺസിലിൽ ഇറാനെതിരെയുള്ള ഉപരോധങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത് വൈകിപ്പിക്കുന്നതിൽ ഇന്നലെ റഷ്യയും ചൈനയും…

Read More