ഓണം വരുമ്പോൾ ഈ പടുതത്തണലിലും കയറണേ…; ഈ കുരുന്നുകൾക്ക് ഇന്നും ഒരു ഉടുപ്പുപോലുമില്ല
പീരുമേട് ∙ അതികഠിന തണുപ്പിൽ അമ്മ കുഞ്ഞുമോളിയെ കെട്ടിപ്പിടിച്ചിരിക്കുക എന്നതാണ് ഒന്നര വയസ്സുകാരൻ മനോജ് പഠിച്ചിരിക്കുന്നത്. ഇത്രയും കാലമായി കുഞ്ഞിന് സ്വന്തമായി ഒരു ഉടുപ്പുപോലും ഇല്ല. തൊട്ടടുത്തിരിക്കുന്ന ചേച്ചി 3 വയസ്സുകാരി മേലയുടെ സ്ഥിതിയും ഇതു തന്നെ. നാലു വയസ്സുള്ള മനു, ഇവരുടെ അച്ഛൻ രാമൻകുട്ടി എന്നിവർ ഉൾപ്പെടെ അഞ്ചംഗ കുടുംബം കഴിയുന്നത് നാലു കമ്പുകളിൽ വലിച്ചുകെട്ടിയ പടുതയുടെ തണലിൽ.വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക്ക്പോസ്റ്റിനു സമീപമുള്ള പൊൻനഗറിൽ തെങ്കാഞ്ചി തോടിന്റെ വശത്തായാണു മലമ്പണ്ടാര വിഭാഗക്കാരായ ഇവർ കുറച്ചുനാളുകളായി ഷെഡ്…
