Headlines

Webdesk

നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി

നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് വിഷയത്തിൽ കോടതി വ്യക്തത വരുത്തിയത്. ഈ വർഷത്തെ പരീക്ഷ സെപ്റ്റംബർ അഞ്ചിനാണ് നടക്കാനിരിക്കുന്നത്. ഇടക്കാല വിധി വന്നതോടെ കൂടുതൽ സ്ത്രീകൾക്ക് സായുധസേനയുടെ ഭാഗമാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് സായുധ സേനയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്‌നമാണെന്ന് സുപ്രീം കോടതി വിമർശിച്ചു. മാനസികാവസ്ഥ മാറ്റാൻ തയ്യാറാകണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, ഋഷികേശ് റോയ് എന്നിവർ നിർദേശിച്ചു. ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ക്രിയാത്മകമായ…

Read More

ദിവസേനെ ഏത്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്

മലയാളികളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. ഒട്ടുമിക്ക വീടുകളിലേയും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാണ് ഏത്തപ്പഴം. ധാരാളം ആന്റിഓകാസിഡന്റുകളും ഫൈബറും മറ്റനവധി പോഷകഘടകങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം. പച്ച ഏത്തക്കായെക്കാള്‍ കുറച്ച് പഴുത്തതാണ് നല്ലത്. പഴുത്ത ഏത്തക്കായിലാണ് കൂടുതല്‍ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുള്ളത്. പ്രതിരോധശേഷികൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഏത്തപ്പഴത്തിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ സഹായിക്കുന്നു. ദിവസേന ഏത്തപ്പഴം കഴിക്കുന്നത് അള്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരുന്നത് തടയുന്നു. ദിവസേന ഏത്തപ്പഴം കഴിക്കുന്നത് നല്ല ആരോഗ്യം പ്രധാനം ചെയ്യും. രാത്രി അത്താഴം കഴിച്ച ശേഷം ഒരു…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

  കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറിനെ വിജിലൻസ് പിടികൂടി. കട്ടപ്പന നഗരസഭാ ഇൻസ്പെക്ടർ ഷിജു അസീസ് ആണ് വിജിലൻസിന്റെ പിടിയിലായത്. നഗരസഭയുടെ പരിധിയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനു വേണ്ടി ഇയാൾ 13000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടയിൽ തന്നെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

Read More

അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു

  മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് വി വി പ്രകാശിന്റെ എടക്കരയിലെ വസതിയിൽ രാഹുൽ ഗാന്ധി എത്തിയത്. 15 മിനിറ്റ് നേരം രാഹുൽ ഗാന്ധി ഇവിടെ ചെലവഴിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ മന്ത്രി ആര്യാടൻ…

Read More

ഒളിമ്പിക്‌സ് താരങ്ങളോട് കുശലം പറഞ്ഞും, ഉപദേശങ്ങൾ നൽകിയും പ്രധാനമന്ത്രി

  ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത് തിരികെയെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. താരങ്ങളോട് കുശലം പറഞ്ഞും ഉപദേശങ്ങൾ നൽകിയുമായിരുന്നു കൂടിക്കാഴ്ച നടന്നത്. ഒളിമ്പിക്‌സിലെ നല്ല നിമിഷങ്ങളെ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ഓർത്തെടുത്തു. മറ്റെന്തിനെക്കാളും സ്‌പോർട്‌സിനെയും താരങ്ങളെയും സ്‌നേഹിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌പോർട്‌സ് ഒരു രാജ്യത്തെ ഉയർത്തിക്കൊണ്ടുവരും. 2016 മുതൽ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഫലമാണ് ടോക്യോയിൽ കണ്ടത്. മെഡൽ ഇല്ലെങ്കിലും കായിക താരങ്ങൾ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം. ഉന്നത കായിക താരങ്ങൾ കടന്നുപോകുന്ന…

Read More

ആയുധമെടുത്ത് പോരാടിയ അഫ്ഗാനിലെ വനിതാ ഗവർണർ സലീമ താലിബാന്റെ പിടിയിൽ

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണറായ സലീമ മസാരിയെ താലിബാൻ പിടികൂടിയതായി റിപ്പോർട്ട്. താലിബാനെതിരെ ആയുധമെടുത്ത് പോരാടിയ ധീര വനിതയാണ് സലീമ. അഫ്ഗാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ നിരവധി നേതാക്കൾ രാജ്യം വിട്ട് പലായനം ചെയ്തിരുന്നു. എന്നാൽ ബൽഖ് പ്രവിശ്യയിൽ ഒളിവിൽ കഴിയുകയായിരുന്ന സലീമ മമസാര അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിടുകയും താലിബാൻ കാബൂൾ കീഴടക്കുകയും ചെയ്തതിന് പിന്നാലെയാണ് മസാരി പിടിയിലായത്. അഫ്ഗാനിൽ ഗവർണറായി ചുമതലയേറ്റ ആദ്യ മൂന്ന് വനിതകളിൽ ഒരാളായിരുന്നു മസാരി. മറ്റ് പ്രവിശ്യകൾ…

Read More

24 മണിക്കൂറിനിടെ 37,169 പേർക്ക് കൂടി കൊവിഡ്; 440 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനത്തിന്റെ വർധനവാണ് പ്രതിദിന കേസുകളിലുണ്ടായത്. 440 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,169 പേർ രോഗമുക്തി നേടി. നിലവിൽ 3,67,415 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനമാണ്. 97.52 ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്് സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 21,613 പേർക്കാണ്…

Read More

ഏഴര വർഷത്തെ മാനസിക പീഡനം: നീതി പീഠത്തിന് നന്ദിയെന്ന് തരൂർ

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴര വർഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂർ. കേസിൽ കുറ്റവിമുക്തനാക്കിയുള്ള വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി പീഠത്തിന് നന്ദിയെന്നും തരൂർ പ്രതികരിച്ചു. ഓൺലൈനിലൂടെ കോടതി നടപടികൾ തരൂർ കണ്ടിരുന്നു തരൂരിനെതിരെ തെളിവില്ലെന്ന് കണ്ടാണ് ഡൽഹി റോസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. 2014 ജനുവരി പതിനേഴിനാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

സുപ്രീം കോടതിയിലേക്ക് ഒമ്പത് ജഡ്ജിമാരെ ശുപാർശ ചെയ്ത് കൊളീജിയം; അഖിൽ ഖുറേഷിയെ തഴഞ്ഞു

സുപ്രീം കോടതിയിലേക്ക് എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും ശുപാർശ ചെയ്ത് കൊളീജിയം. എട്ട് ജഡ്ജിമാരിൽ മൂന്ന് പേർ വനിതകളാണ്. ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ 2027ൽ ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകും. ഇതാദ്യമായാണ് ഇത്രയുമധികം ജഡ്ജിമാരെ കൊളീജിയം ഒന്നിച്ച് ശുപാർശ ചെയ്യുന്നത് കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊളീജിയം ശുപാർശ ചെയ്ത വനിതാ ജഡ്ജിമാർ….

Read More

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂർ കുറ്റവിമുക്തൻ, പ്രതി പട്ടികയിൽ നിന്നൊഴിവാക്കി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിയെ കുറ്റവിമുക്തനാക്കി. പ്രതി പട്ടികയിൽ നിന്നും തരൂരിനെ കോടതി ഒഴിവാക്കി. ഡൽഹി റോസ് അവന്യു കോടതിയുടെതാണ് വിധി. തരൂരിന്റെ രാഷ്ട്രീയ ജീവിത്തതിൽ വലിയ കളങ്കമുണ്ടാക്കിയ ഒരു കേസായിരുന്നുവിത്. ഇതിലാണ് വലിയൊരു ആശ്വാസമുണ്ടാക്കുന്ന വിധിയുണ്ടായിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റമോ ഗാർഹിക പീഡനമോ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ജഡ്ജി ഗീതാഞ്ജലി ഗോയങ്ക ചൂണ്ടിക്കാട്ടി. 2014ലാണ് സുനന്ദ പുഷ്‌കർ മരിച്ചത്. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും മരണം സ്വാഭാവികമായിരുന്നുവെന്നുമാണ് തരൂർ പറഞ്ഞിരുന്നത്. 2014…

Read More