സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കൂത്തുപറമ്പ് ഓർമ്മിപ്പിച്ച് പി ജയരാജൻ. കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ ചന്ദ്രശേഖർ എന്നാണ് പരാമർശം. നിയമനത്തിൽ വിശദീകരിക്കേണ്ടത് സർക്കാരാണെന്നും പി ജയരാജൻ പറഞ്ഞു.
പട്ടികയിലുണ്ടായിരുന്ന നിതിൻ അഗർവാൾ സിപഐഎമ്മുകാരെ തല്ലിച്ചതച്ചിട്ടുണ്ടെന്നും യോഗേഷ് ഗുപ്തയെ ഒഴിവാക്കിയത് എന്തിനെന്ന് സർക്കാരിനോട് ചോദിക്കണമെന്നും പി ജയരാജൻ പ്രതികരിച്ചു. എല്ലാവർക്കും നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പൊലീസ് സംവിധാനമാണ് അതാണ് പാർട്ടി തീരുമാനിച്ചത്.
1994 നവംബർ 25 സി പി ഐ എമ്മിന് മറക്കാനാകില്ല. കൂത്തുപറമ്പിൽ വെടിവെയ്പുണ്ടായതും 5 പേർ മരിച്ചതും അന്നാണ്. പുഷ്പനെ പോലെ നിരവധി പേർക്ക് പരിക്കുമേറ്റു. അന്ന് വെടിവെപ്പിന് നേതൃത്വം നൽകിയ തലശേരി എ എസ് പി രവാഡ ചന്ദ്രശേഖർ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയായി. രവാഡ ചന്ദ്രശേഖർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയതും 2012ൽ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. വെടിവെപ്പിന് രണ്ട് ദിവസം മുമ്പ് മാത്രം എ എസ് പിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖറിനെ വെടിവെപ്പിനെക്കുറിച്ച് അന്വേഷിച്ച പത്മനാഭൻ നായർ കമ്മിഷൻ ആരോപണ മുക്തനാക്കിയിരുന്നു.