നെയ്യാറ്റിൻകര ബിഷപിന്റെ പേരിൽ ബാലചന്ദ്രകുമാർ പണം ചോദിച്ചു; നിരസിച്ചപ്പോൾ ശത്രുതയായി: ദിലീപ്

വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ആരോപണവുമായി ദിലീപ്. നെയ്യാറ്റിൻകര ബിഷപിന്റെ പേരിൽ ബാലചന്ദ്രകുമാർ പണം ചോദിച്ചു. ഉന്നത ബന്ധമുള്ള ബിഷപിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പലതവണയായി പത്ത് ലക്ഷത്തോളം രൂപ വാങ്ങി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചതോടെ തന്നോട് ശത്രുതയായെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ദിലീപ് പറയുന്നു

ബിഷപുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടെന്ന് അവകാശപ്പെട്ടു. ബിഷപ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പടെുത്തി. പിന്നെ ഇയാളുടെ സനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യം

വീട്ടിലെ റെയ്ഡിൽ നിന്നും പോലീസ് പിടിച്ചെടുത്തത് ബാലചന്ദ്രകുമാർ ബിഷപിനൊപ്പം നൽകുന്ന ഫോട്ടോകളും ചാറ്റുകളുടെ പ്രിന്റ് ഔട്ടുമാണ്. പത്ത് ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റിയിട്ടുണ്ടെന്നും ദിലീപ് പറയുന്നു.