പ്രസവം കുളിമുറിയിൽ, ശിശുവിനെ ജനൽ വഴി വലിച്ചെറിഞ്ഞു; മുംബൈയിൽ 16കാരിക്കെതിരെ കേസ്

 

വീട്ടിലെ കുളിമുറിയിൽ നിന്ന് പ്രസവിച്ച ശേഷം ജനലിലൂടെ നവജാതശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ വിരാറിലാണ് സംഭവം. കുളിമുറിയിൽ വച്ച് കുഞ്ഞിനെ പ്രസവിച്ച ശേഷം വീട്ടുകാർ അറിയാതിരിക്കാനായി ജനലിലൂടെ നവജാത ശിശുവിനെ താഴേയ്ക്ക് എറിയുകയായിരുന്നു.

കെട്ടിടത്തിന് വെളിയിൽ നവജാതശിശുവിനെ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.  അന്വേഷണത്തിൽ പതിനാറുകാരിയുടെ കുളിമുറിയിലും ജനലിലും രക്തക്കറ പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പതിനാറുകാരി കുറ്റം നിഷേധിച്ചുവെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ പൊലീസ് സത്യം കണ്ടെത്തുകയായിരുന്നു. പതിനാറുകാരിക്കെതിരെ കൊലപാതക്കുറ്റം ചുമത്തിയ പൊലീസ് പെൺകുട്ടിയെ ഗർഭിണിയാക്കിയ 22 കാരനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു.