വയനാട്ടിൽ 17 പുതിയ രോഗികള്‍; ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു

കൽപ്പറ്റ:ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 17 പേര്‍ക്ക് ജില്ലയില്‍ ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തി നേടി. കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുപ്പതുകാരിയായ സ്റ്റാഫ് നഴ്‌സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്ക് രോഗം പിടിപ്പെട്ടു. നല്ലൂര്‍നാട് സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആറു വയസ്സുള്ള കുട്ടിയും 25, 22 വയസുള്ള രണ്ട് സ്ത്രീകകള്‍ക്കുമാണ് ചൊവ്വാഴ്ച്ച സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.

ജില്ലയില്‍ ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 312 ആയി. 178 പേര്‍ ജില്ലയിലും 3 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്. ഇതുവരെ 127 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശിയേയും തൃശൂര്‍ സ്വദേശിയേയും അതത് ജില്ലകളിലെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍:

ജൂലൈ മൂന്നിന് ഖത്തറില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ 32- കാരന്‍, ജൂണ്‍ 30 ന് അബുദാബിയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശിയായ 27 കാരന്‍, ജൂലൈ 8 ന് ദുബായില്‍ നിന്ന് വന്ന പുഴമുടി സ്വദേശിയായ 37-കാരന്‍, ജൂലൈ നാലിന് മുംബൈയില്‍ നിന്നെത്തിയ പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശിയായ 32-കാരന്‍, ജൂലൈ ഏഴിന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയായ 34-കാരന്‍, ജൂലൈ 12 ന് ഹൈദരാബാദില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശിയായ 24-കാരന്‍, ജൂലൈ 8 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന പനമരം സ്വദേശിയായ 30-കാരന്‍, ജൂലൈ 17 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയായ 31 -കാരന്‍, ജൂലൈ 10 ന് ഹൈദരാബാദില്‍ നിന്ന് വന്ന തൃശ്ശിലേരി സ്വദേശിയും ട്രക്ക് ഡ്രൈവറുമായ 48-കാരനും 40 കാരിയായ ഭാര്യയും, അയല്‍ ജില്ലകളില്‍ യാത്ര ചെയ്തു തിരിച്ചു വന്ന തൊണ്ടര്‍നാട് സ്വദേശിയായ 24 -കാരന്‍, പേരിയ സ്വദേശിയായ 46 കാരന്‍, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള തൃക്കൈപ്പറ്റ സ്വദേശി 46 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍:

കാവുമന്ദം സ്വദേശി (33), ആനപ്പാറ സ്വദേശി (37), കാക്കവയല്‍ സ്വദേശി (34), മഞ്ഞുറ സ്വദേശി (22), പടിഞ്ഞാറത്തറ സ്വദേശി (39), ബത്തേരി സ്വദേശി (24), പുല്‍പ്പള്ളി സ്വദേശി (48), മുട്ടില്‍ സ്വദേശി (37), കൃഷ്ണഗിരി സ്വദേശി (42), എടവക സ്വദേശി (28), മില്ലുമുക്ക് സ്വദേശി (48), മാനന്തവാടി സ്വദേശി (39), ബംഗാള്‍ സ്വദേശി (24), ബൈരക്കുപ്പ സ്വദേശി (75) എന്നിവരും തിരുവനന്തപുരത്തും പാലക്കാട്ടും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

പുതുതായി നിരീക്ഷണത്തില്‍ 165 പേര്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 165 പേരാണ്. 285 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3073 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 13488 സാമ്പിളുകളില്‍ 11905 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11593 നെഗറ്റീവും 312 പോസിറ്റീവുമാണ്.