‘ചർച്ചകളിൽ പുരോഗതി; റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കും’; ഡോണൾഡ് ട്രംപ്

റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ തന്നെ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി ഫ്ലോറിഡയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് സെലൻസ്‌കിയും പ്രതികരിച്ചു.

പുതുക്കിയ 20 ഇന പദ്ധതിയിൽ 90 ശതമാനത്തിലും ധാരണയായെന്ന് സെലൻസ്കി പറഞ്ഞു. യുക്രെയ്നുള്ള അമേരിക്കയുടെ സുരക്ഷാ ഗ്യാരണ്ടിയുടെ കാര്യത്തിൽ 95 ശതമാനം ധാരണയിലെത്തിയെന്ന് ട്രംപ് അറിയിച്ചു. കഠിനമായ ചില സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുണ്ടെന്നും ഡോൺബാസ് സ്വതന്ത്ര വ്യാപാര മേഖലയാക്കുന്ന കാര്യത്തിൽ ധാരണയിലെത്താനായില്ലെന്നും ട്രംപ് വ്യക്തമാക്കി.

റഷ്യൻ പ്രസിഡൻ്റ് പുടിനുമായി രണ്ടു മണിക്കൂർ ഫോണിൽ സംസാരിച്ചു ഭൂമി കൈമാറ്റം കീറാമുട്ടിയായി തുടരുന്നുവെന്നും ഹിതപരിശോധന നടത്തുന്നതിനായുള്ള വെടിനിർത്തലിനോട് പുടിൻ യോജിക്കുന്നില്ലെന്നും ട്രംപ്.വരും ആഴ്ചകളിൽ തുടർ ചർച്ചകൾ നടത്തുമെന്ന് ഇരു നേതാക്കളും അറിയിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം ഫ്ളോറിഡയിലെ മാർ എ ലാഗോ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപും സെലൻസ്കിയും.