Headlines

മലപ്പുറം പാങ്ങിലെ ഒരു വയസുകാരന്റെ മരണം; പോസ്റ്റുമോർട്ടം പൂർത്തിയായി, ആന്തരികാവയവങ്ങൾ പരിശോധനക്ക് അയക്കും

മലപ്പുറം പാങ്ങിൽ മരിച്ച ഒരുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ അന്വേഷണ സംഘത്തിന് കൈമാറും. മഞ്ചേരി മെഡിക്കൽ കോളജിൽ ആയിയുന്നു പോസ്റ്റ്മോർട്ടം നടന്നത്. ആന്തരികാവയവങ്ങൾ പരിശോധനക്ക് അയക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും പൊലീസിന്റെ തുടർനടപടി.

രണ്ട് ദിവസം മുൻപാണ് അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടി മരിച്ചത്. കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. പരാതി ഉയർന്നതോടെ ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മാർട്ടതിനായി പുറത്തെടുത്തു. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുടുംബം പറയുന്നത്. കുഞ്ഞിന്റ മരണത്തിൽ ദുരൂഹത ആരോപിച്ചു കോട്ടക്കൽ സ്വദേശി ഹംസത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നും ആരോപണമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം വ്യക്തമാകൂ. വീട്ടിലെ പ്രസവത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പുകൾ കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. അക്യുപങ്ചറിസ്റ്റായകുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.